Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനെ മുറിവേല്‍പിച്ച അമേരിക്കയുടെ ചാവേര്‍ ഡ്രോണ്‍ തന്ത്രം; ഇറാന്റെ ഡ്രോണായ ഷാഹെദ് 136നെ കോപ്പിയടിച്ച് ഇറക്കിയ ഡ്രോണുകള്‍ ഇറാനെ തകര്‍ത്തു

റിവേഴ്സ് എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഇറാന്റെ ഷാഹെദ്-136 ൽ നിന്ന് അതുപോലെ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇറാന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കയ്‌ക്ക് കൂടുതല്‍ വിജയം നേടാന്‍ കഴിഞ്ഞത് ഈ ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തിലൂടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 11:43 pm IST
in World
അമേരിക്കയുടെ ചാവേര്‍ ഡ്രോണുകളായ ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ സംഘം.

അമേരിക്കയുടെ ചാവേര്‍ ഡ്രോണുകളായ ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ സംഘം.

ടെഹ്റാന്‍: ഇറാനെപ്പോലെ ഭൂവിസ്തൃതിയും ജനങ്ങള്‍ ചിതറിക്കിടക്കുന്ന ഭൗമസവിശേഷതകളും ഉള്ള രാജ്യത്ത് ചാവേര്‍ ഡ്രോണുകളാണ് ഫലപ്രദമാവുക എന്ന് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്-ടാങ്ക് അനലിസ്റ്റും യുഎസ് നേവിയിലെ മുൻ തന്ത്രപരമായ ആസൂത്രകനുമായ ബ്രയാൻ ക്ലാർക്ക് നേരത്തെ ഉപദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസിന്റെ പ്രതിരോധ വകുപ്പായ പെന്‍റഗണ്‍ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചു.

സ്വന്തമായി അമരിക്ക ഒരു ചാവേര്‍ ഡ്രോണ്‍ വികസിപ്പിക്കുകയായിരുന്നില്ല. റിവേഴ്സ് എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഇറാന്റെ ഷാഹെദ്-136 ൽ നിന്ന് അതുപോലെ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇറാന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കയ്‌ക്ക് കൂടുതല്‍ വിജയം നേടാന്‍ കഴിഞ്ഞത് ഈ ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തിലൂടെയാണ്.

ഒരു ആയുധത്തെ അതേ പടി അനുകരിച്ച് മറ്റൊന്ന് നിര്‍മ്മിക്കുന്നതിനെയാണ് റിവേഴ്സ് എഞ്ചിനീയറിംഗ് എന്ന് വിളിക്കുന്നത്. ആയുധനിര്‍മ്മാണ മേഖലയില്‍ ഈ കോപ്പിയടി വലിയ കുറ്റമായി കണക്കാക്കുന്ന ഒന്നാണ്. പക്ഷെ പെന്‍റഗണ്‍ പരസ്യമായി തന്നെയാണ് റിവേഴ്സ് എഞ്ചിനീയറിംഗിലൂടെയാണ് അമേരിക്ക ചാവേര്‍ ഡ്രോണുകള്‍ നിര്‍മ്മിച്ചതെന്ന് തുറന്നടിച്ചത്.

ഈ ചാവേര്‍ ഡ്രോണുകള്‍ ഇറാനെതിരെ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിന് പിന്നില്‍ അമേരിക്കയ്‌ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഒന്ന്, ഇവയ്‌ക്ക് ചെലവ് തീരെക്കുറവാണ്. രണ്ട്, ഇറാന്‍ എന്നത് വലിയൊരു ഭൂപ്രദേശമാണ്. ഇവിടെ 50 നഗരങ്ങളും നിരവധി ഗ്രാമപ്രദേശങ്ങളുമുണ്ട്. ഈ ചിതറിക്കിടക്കുന്ന ഭൂമേഖലയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വലിയ ആക്രമണങ്ങളല്ല, വിവിധ പ്രദേശങ്ങളില്‍ ചെറിയ ചെറിയ ആക്രമണങ്ങളാണ് ശത്രുവിനെ ക്ഷീണിപ്പിക്കാന്‍ കൂടുതല്‍ ഫലപ്രദമാവുക. മൂന്നാമത്തെ കാരണം ആള്‍നാശം കുറയ്‌ക്കാന്‍ കഴിയും എന്നതാണ്. അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനില്‍ വലിയ തോതില്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വലിയ വിഷയമായിരുന്നു. ട്രംപ് അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചത് തന്നെ ഈ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ ആള്‍നാശം കുറച്ചുകൊണ്ടുള്ള യുദ്ധതന്ത്രങ്ങള്‍ക്കാണ് അമേരിക്ക ഊന്നല്‍ നല‍്കുന്നത്. അതില്‍ ആളില്ലാതെ ശത്രുമേഖലയിലേക്ക് പാഞ്ഞുചെന്ന് ആക്രമണം നടത്തുന്ന ചാവേര്‍ ഡ്രോണുകള്‍ക്ക് വലിയ പങ്കുണ്ട്. നാലാമത്തെ മറ്റൊരു കാരണം ഇറാന‍് വ്യോമപ്രതിരോധത്തിലും യുദ്ധവിമാനങ്ങളുടെ കാര്യത്തിലും ദുര്‍ബലമാണ് എന്നതാണ്. ഇക്കാരണങ്ങളാലാണ് അമേരിക്ക ആദ്യമായി ചാവേര്‍ ഡ്രോണുകളെ ഇറാനെതിരെ ഉപയോഗിച്ചത്.

ഇറാന്‍ തന്നെ ഉണ്ടാക്കിയ ചാവേര്‍ ഡ്രോണായ ഷാഹെദ് 136നെ അനുകരിച്ച് നിര്‍മ്മിച്ച ഈ ചാവേര്‍ ഡ്രോണുകള്‍ക്ക് അമേരിക്ക നല്‍കിയ പേര് ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ എന്നാണ്. ലക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിക്കഴിഞ്ഞാല്‍ കൃത്യസ്ഥലം ലോക്ക് ചെയ്ത് അവിടെ ചെന്ന് സ്ഫോടനം നടത്തുന്നതാണ് ഈ ചാവേര്‍ ഡ്രോണുകള്‍. ഒരിയ്‌ക്കല്‍ അയച്ചാല്‍ ഇവ ലക്ഷ്യസ്ഥാനത്ത് ചെന്ന് പൊട്ടിത്തെറിക്കും, അല്ലാതെ തിരിച്ചുവരില്ല. അതിനാല്‍ വണ്‍വേ അറ്റാക്ക് യുഎവി എന്നും വിളിയ്‌ക്കും.

യുഎസിന്റെ പ്രതിരോധ വകുപ്പായ പെന്‍റഗണിന്റെ ആദ്യത്തെ കാമികേസ് ഡ്രോൺ യൂണിറ്റാണ് ഇറാന് വേണ്ടി സജ്ജമായത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇറാനക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് ഇങ്ങിനെയൊരു ഡ്രോണിന്റെ സാധ്യത പെന്‍റഗണ്‍ മനസ്സിലാക്കിയത്.

ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ എന്നറിയപ്പെടുന്ന ഈ യൂണിറ്റ്, മുമ്പ് ബഹ്‌റൈനിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പരീക്ഷണാത്മക യുഎസ് നേവി ഡ്രോൺ പ്രോഗ്രാമിൽ നിന്നാണ് പരിണമിച്ചത്. ഇറാനെ ആക്രമിക്കാന്‍ ടാസ്കോഫോഴ്സ് സ്കോര്‍പിയോണ്‍ തയ്യാറാണ് എന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് ബ്ലൂംബെർഗിന് നൽകിയ പ്രസ്താവനയിൽ ഉദ്ധരിച്ചിട്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇറാനെതിരെ ഈ ചാവേര്‍ ഡ്രോണുകള്‍ ആക്രമണത്തിനായി കുതിച്ചു. .

ഇത്തരം ചാവേര്‍ ഡ്രോണുകള്‍ ഇറാനില്‍ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്-ടാങ്ക് അനലിസ്റ്റും യുഎസ് നേവിയിലെ മുൻ തന്ത്രപരമായ ആസൂത്രകനുമായ ബ്രയാൻ ക്ലാർക്ക് നേരത്തെ അമേരിക്കയ്‌ക്ക് ഉപദേശം നല്‍കിയിരുന്നു. എന്തായാലും ഇറാനെ ഏറ്റവും കൂടുതല്‍ തലവേദനയായത് ഈ ചാവേര്‍ ഡ്രോണുകളെ കൂട്ടത്തോടെ അയച്ചുകൊണ്ടുള്ള അമേരിക്കയുടെ ആക്രമണമായിരുന്നു.

 

Tags: Latest newsKamikaze droneUS attack on IranSuicide droneTaskforce Scorpiondrone attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.