കൊച്ചി: കേരള സ്റ്റോറി 2 എന്ന ലവ് ജിഹാദിനെക്കുറിച്ച് പറയുന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി വാങ്ങിയപ്പോള്‍ ഫ്രെഡി ഫ്രാന്‍സിസിന് വലിയ കയ്യടിയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിനിമ റിലീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ ഫ്രെഡി ഫ്രാന്‍സിസ് കണ്ടം വഴി ഓടി.
സിംഗിള്‍ ബെഞ്ചില്‍ നിന്നും കേരള സ്റ്റോറി 2ന്റെ തിയറ്റര്‍ റിലീസ് തടഞ്ഞപ്പോള്‍ ഫ്രെഡി ഫ്രാന്‍സിസിന് വലിയ താരപരിവേഷമായിരുന്നു. യൂട്യൂബര്‍മാര്‍ ചോദ്യങ്ങളുമായി ഫ്രെഡി ഫ്രാന്‍സിസിന്റെ പിന്നാലെയായിരുന്നു. കേരള സ്റ്റോറി രണ്ട് തിയറ്ററില്‍ വരാത്തവിധം സിംഗിള്‍ ബെഞ്ചില്‍ നിന്നും കോടതി വിധി നേടിയതിന്റെ പേരില്‍ കേരളമെമ്പാടും വീരാരാധനയാണ് ഫ്രെഡി ഏറ്റുവാങ്ങിയത്.
എന്നാല്‍ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധിയെ തള്ളിക്കളഞ്ഞു. ഒരു സിനിമ കണ്ടിട്ടില്ലാത്ത പക്ഷം അതിനെ ബാൻ ചെയ്യാൻ പറ്റില്ല എന്നാണ് സാങ്കേതികമായി കോടതി പറഞ്ഞത്. ഇതോടെ ഫ്രെഡി കണ്ടം വഴി വിട്ടു.
ഡിവിഷന്‍ ബെഞ്ച് കേരള സ്റ്റോറി 2 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടതിന് ശേഷം ഒരു യൂട്യൂബര്‍ ഫ്രെഡിയുമായി നടത്തിയ അഭിമുഖത്തിലെ ചോദ്യങ്ങളും അതിന് ഫ്രെഡി നല്കിയ ഉത്തരങ്ങളും രസകരമാണ്.
“സിനിമ പ്രൊഡ്യൂസർമാരുടെ നിലപാട് എന്തായിരുന്നു?
ഫ്രെഡി: “കോടതി ഈ സിനിമ കാണിച്ചുതരാൻ പറഞ്ഞപ്പോൾ അവർക്ക് അത് സൗകര്യമില്ലെന്നായിരുന്നു മറുപടി. സി.ബി.എഫ്.സി (CBFC) കണ്ടിട്ടുണ്ടല്ലോ എന്ന നിലപാടിലായിരുന്നു അവർ.”.
“സിനിമയിലെ ‘ബീഫ്’ പരാമർശങ്ങൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടല്ലോ?”
ഫ്രെഡി: “അത് സിനിമയിലെ ഒരു രാഷ്‌ട്രീയം തന്നെയാണ്. കേരളത്തിലെ സ്ത്രീകൾ അത്ര മോശക്കാരാണോ? ഒരാൾ വന്ന് വിളിച്ചാൽ കൂടെ ഇറങ്ങിപ്പോകുന്നവരാണോ അവർ? മലയാളികളെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്ന ഒരു ശൈലിയാണ് ഈ സിനിമയ്‌ക്കുള്ളത്. സെൻസർ ബോർഡിലിരിക്കുന്നവർക്ക് ബീഫ് കഴിക്കാൻ പറ്റാത്തത് കൊണ്ടാകാം അവർ ഇത്തരം കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നത്. രാഷ്‌ട്രീയവും സോഷ്യൽ മീഡിയയും. ”
ഫ്രെഡീ…താങ്കളുടെ മേല്‍പ്പറഞ്ഞ ഉത്തരം തികയാതെ വരും. ഒരാള്‍ വന്ന് വിളിച്ചപ്പോള്‍ കൂടെപ്പോയവരാണ് നിമിഷ ഫാത്തിമയുള്‍പ്പെടെയുള്ള നിരവധി പെണ്‍കുട്ടികള്‍. പലരും കേരളത്തില്‍ നിന്നും പോയി സിറിയയിലെ ഐഎസ്ഐഎസ് ഭീകരക്യാമ്പുകളില്‍ എത്തിയതും സത്യമാണ്. ഇതാ കേരള സ്റ്റോറി രണ്ടാം ഭാഗത്തിലും ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നുണ്ട്. കേരളാസ്റ്റോറി – 2 ൽ 2015ല്‍ ആത്മഹത്യ ചെയ്ത മഹാരാജാസ് കോളെജിലെ എസ് എഫ് ഐ നേതാവായിരുന്ന അനുജയുടെ ദുരന്തജീവിതവും ഉള്ളതായി പറയുന്നു. അനുജയുടെ ആത്മഹത്യയ്‌ക്ക് കാരണമായത് ലവ് ജിഹാദായിരുന്നു. അനുജ തന്നെ വിവാഹം കഴിയ്‌ക്കും എന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്ന് ഖലീം എന്ന യുവാവുമായി താമസിക്കുന്നു. പിന്നീട് ഖലീലിന് ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന് അറിയുന്നു. ഇതോടെ അനുജ ഖലീലിനെതിരെ തിരിയുകയാണ്. ഇതിനിടെ ഖലീല്‍ അനുജയുടെ മുടി മുറിയ്‌ക്കുകയും ചെയ്തിരുന്നു. ഇത് അനുജയെ മതം മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ആരോപണമുണ്ട്. ഇതുപോലെ എത്രയെത്ര കഥകള്‍.
















