Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി സര്‍ക്കാരിന്റെ പട്ടികജാതി-വര്‍ഗ ദ്രോഹം

പിണറായി സര്‍ക്കാരിന്റെ ഘടന തന്നെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരാണ്. കേരളത്തിന്റെ ജനസംഖ്യയില്‍ 11 ശതമാനത്തോളം വരുന്ന പട്ടികജാതിക്കാര്‍ക്ക് ഒരു മന്ത്രി പോലും ഇല്ല. പട്ടികവര്‍ഗക്കാരനായ മന്ത്രി ടി. കെ. കേളുവിനെ പട്ടികജാതിക്കാരനായി അവതരിപ്പിച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ കബളിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 11:23 am IST
inEditorial, Vicharam

പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ഉപപദ്ധതികളെ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന സിഎജിയുടെ കണ്ടെത്തല്‍ പത്തുവര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഈ സര്‍ക്കാരിന്റെ ‘വര്‍ഗ്ഗസ്വഭാവം’ അറിയാവുന്നവരെ അത്ഭുതപ്പെടുത്തില്ല. വീട് നിര്‍മിക്കാനെന്ന പേരില്‍ വെള്ളക്കെട്ടുള്ള ഭൂമി വാങ്ങി നല്‍കിയും, നൂറുകണക്കിന് കുടുംബങ്ങളെ ഭവന പദ്ധതികളില്‍ നിന്ന് ഒഴിവാക്കിയുമാണ് പിണറായി സര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ വഞ്ചന തുടരുന്നത്. പട്ടികജാതി-വര്‍ഗ കുടുംബങ്ങളുടെ സര്‍വ്വേ പോലും നടത്താതെ കാലഹരണപ്പെട്ട ഡാറ്റകള്‍ ഉപയോഗിച്ചാണ് ഈ വിഭാഗങ്ങള്‍ക്കായി കുടിവെള്ള പദ്ധതിയും ടോയ്‌ലറ്റ് സംവിധാനവുമൊക്കെ നടപ്പാക്കുന്നത്. വളരെ കുറച്ചുപേര്‍ മാത്രം ഗുണഭോക്താക്കളായി മാറുന്ന ഈ രീതി തീര്‍ത്തും അപര്യാപ്തമാണെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടികജാതി ഗോത്രവര്‍ഗ വികസന വകുപ്പുകളും ചേര്‍ന്ന് നടപ്പാക്കുന്ന എസ് സി എസ്പി, ടിഎസ്പി ഉപപദ്ധതികളെയാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ ഘടന തന്നെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരാണ്. കേരളത്തിന്റെ ജനസംഖ്യയില്‍ 11 ശതമാനത്തോളം വരുന്ന പട്ടികജാതിക്കാര്‍ക്ക് ഒരു മന്ത്രി പോലും ഇല്ല. പട്ടികവര്‍ഗക്കാരനായ മന്ത്രി ടി. കെ. കേളുവിനെ പട്ടികജാതിക്കാരനായി അവതരിപ്പിച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ കബളിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പട്ടികജാതിക്കാര്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും നേരെ നടന്നിട്ടുള്ള അതിക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വിഭാഗങ്ങളിലെ സ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അപമാനിക്കുന്ന നിരവധി സംഭവങ്ങളും ഉണ്ടായി. ഇത് ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ഇതിന് മാറ്റം വരുത്താന്‍ തയ്യാറായില്ല.

പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അര്‍ഹരല്ല എന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നയമെന്ന് തോന്നിപ്പോകും. തിരുവനന്തപുരം കോര്‍പറേഷനില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം വ്യാജ രേഖകള്‍ ചമച്ച് സിപിഎമ്മുകാര്‍ തട്ടിയെടുത്ത സംഭവം വലിയ വിവാദമായല്ലോ. പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെ ജീവിത നിലവാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാത്തതും, അതിന് അനുസൃതമായ പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതും ശത്രുതാപരമായ സമീപനം കൊണ്ടാണ്. ഇത് ശരിവയ്‌ക്കുന്നതാണ് ഈ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഉപ പദ്ധതികള്‍ അട്ടിമറിക്കുന്നതായുള്ള സിഎജി റിപ്പോര്‍ട്ട്. ഇത്തരം റിപ്പോര്‍ട്ടുകളെയും വിമര്‍ശനങ്ങളെയും അവഗണിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തുപോരുന്നത്.

പിണറായി സര്‍ക്കാരിന്റെ ഭരണം പട്ടികജാതി-വര്‍ഗ ജനതയെ തകര്‍ത്തുകളഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ ക്ഷേമത്തിന് നല്‍കുന്ന പദ്ധതികളും ഫണ്ടും വകമാറ്റുകയാണ് ചെയ്തത്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ പത്ത് കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്. വിദേശങ്ങളില്‍ പഠിക്കാന്‍ പോകാനും, വനിതകള്‍ക്കുള്ള വിവാഹത്തിനുമുള്ള ധനസഹായവും ഉള്‍പ്പെടെ അര്‍ഹതപ്പെട്ട മറ്റു പല ധനസഹായങ്ങളും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കുള്ള ധനസഹായങ്ങള്‍ കൃത്യമായി വിതരണം ചെയ്യുമ്പോഴാണ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ അവഗണനകളെയും അട്ടിമറികളെയും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.

Tags: ministerPinarayi GovernmentSC/ST categories
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

പുതിയ വാര്‍ത്തകള്‍

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.