വയനാട്: മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കെപിസിസി നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇത്രയും നാൾ അനങ്ങാതിരുന്നിട്ട് ഇലക്ഷൻ മുന്നിൽ കണ്ടാണ് ഇപ്പോൾ ധൃതി പിടിച്ച് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചതെന്നാണ് ആരോപണമുയരുന്നത്. സംഭവത്തിൽ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ‘ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു. ഒന്നര കൊല്ലം രാഹുലിനേയും. വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ’ എന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം, വീട് വച്ചുനല്‍കാനുള്ള പദ്ധതി വൈകിയതില്‍ ദുഃഖമുണ്ടെന്ന് സഹോദരി തന്നോട് പറഞ്ഞതായും, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനി എല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
















