തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരേയുള്ള പ്രതിഷേധം ആക്രമണത്തിലും വൻ വിവാദത്തിലുമെത്തിയപ്പോൾ മന്ത്രിയെ ആക്രമിച്ചുവെന്ന് വരുത്താൻ നടത്തിയ സിപിഎം ശ്രമം പുതിയ പ്രഹരമായി. മന്ത്രിയുടെ അഞ്ചയൽപക്കത്ത് പ്രതിഷേധക്കാർ എത്തിയില്ലെന്ന് കോൺഗ്രസ് നേതാക്കളും മന്ത്രിയെ ആക്രമിച്ചുവെന്ന് സിപിഎം നേതാക്കളും തർക്കിക്കുമ്പോൾ ടെലിവിഷൻ ദൃശ്യങ്ങളെ ആശ്രയിച്ചാണ് രണ്ടുകൂട്ടരും വാദങ്ങൾ സ്ഥാപിക്കുന്നത്.
ഇന്ന് സിപിഎമ്മിന്റെ പ്രചാരണ സംവിധാനങ്ങൾ മന്ത്രിയെ കരിങ്കൊടികൊണ്ട് കഴുത്തിന് ചുറ്റിപ്പിടിച്ചുവെന്ന വാദിച്ചു. ഇത് സ്ഥാപിക്കാൻ പ്രചരിപ്പിച്ച് വീഡിയോയിൽ മന്ത്രി വീണാ ജോർജ്ജിന്റെ സമീപത്ത് കറുത്ത തുണി കാണാൻ കഴിയുന്നുണ്ട്. എന്നാൽ, മന്ത്രിയുടെ സമീപത്ത് പ്രതിഷേധക്കാർ എത്തിയതായി ഇതുവരെ പുറത്തുവന്ന ഒരു വീഡിയോയിലും ഇല്ല.
പുതിയ വീഡിയോയിലെ കറുത്ത തുണി കരിങ്കൊടിയല്ല, മറിച്ച് മന്ത്രിയുടെ കൂടെയുള്ള ഗൺമാൻ ധരിച്ചിരുന്ന കറുത്ത ഉടുപ്പാണ് ദൃശ്യത്തിൽ കാണുന്നതെന്നാണ് വിശദീകരണം.
മന്ത്രിയുടെ ഗൺമാൻമാരിൽ ഒരാൾ കറുത്ത ഉടുപ്പാണ് ധരിച്ചിരുന്നത്.
മന്ത്രി പി. രാജീവ്, എം.വി. ജയരാജൻ എന്നിവർ പുതിയ വീഡിയോയിൽ കാണുന്നത് കരിങ്കൊടിയാണെന്ന് വാദിക്കുമ്പോൾ ആ വീഡിയോയിൽ കാണുന്നത് ഗൺമാന്റെ ഉടുപ്പാണെന്നാണ് വീഡിയോകളെന്നാണ് വ്യക്തമാകുന്നത്.
സീപീക്കർ ഷംസീറാണ് ഈ വ്യാജ നാടത്തിന്റെ തിരക്കഥയുണ്ടായതെന്നാണ് കെഎസ് യു വ്യാഖ്യാനിക്കുന്നത്.
മന്ത്രിയുടെ പരിക്ക് പരിശോധിക്കാൻ എയിംസിലെ വിദഗ്‌ദ്ധ ഡോക്ടർമാർ വന്ന് പരിശോധിക്കണമെന്ന് കെ. മുരളീധരൻ പറഞ്ഞു.












