ജെറുസലെം: ഹിന്ദു ദേശീയതയുടെ നിറയമായ കാവി ധരിച്ച് മോദിയെ സ്വീകരിക്കാന്‍ എത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. രണ്ട് ദിവസത്തെ ഇസ്രയേല്‍ യാത്രയുടെ ഭാഗമായി ടെല്‍ അവീവില്‍ എത്തിയ മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറയും ചേര്‍ന്നാണ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത്.
തുടര്‍ന്ന് ഉണ്ടായ ഒരു രസകരമായ അനുഭവം ലോകമാധ്യമങ്ങളില്‍ വാര്‍ത്തയാണ്. മോദിയുടെ പോക്കറ്റ് തൂവാലയുടെ നിറവുമായി തന്റെ ഭാര്യയുടെ വസ്ത്രത്തിന് ചേര്‍ച്ചയുണ്ടെന്ന് നെതന്യാഹു മോദിയോട് പറഞ്ഞു. മോദി നോക്കിയപ്പോള്‍ ശരിയാണ്. തന്റെ ജാക്കറ്റിലെ പോക്കറ്റ് തൂവാലയുടെ നിറവും നെതന്യാഹുവിന്റെ ഭാര്യ സാറയുടെ കോട്ടിന്റെ നിറവും ഒന്ന് തന്നെ.
പക്ഷെ മോദി ഇതേക്കുറിച്ച് നെതന്യാഹുവിനോട് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് കൂടുതല്‍ കാര്യം മനസ്സിലായത്. തന്റെ പോക്കറ്റ് തൂവാലയുടെയും നെതന്യാഹുവിന്റെ ഭാര്യ സാറ ധരിച്ച കോട്ടിന്റെ നിറവും കാവിയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ ഹിന്ദു ദേശീയതയുടെ നിറം കൂടിയാണ് കാവി.
സാറ നെതന്യാഹു ഇന്ത്യയെ അത്ഭുതകരമായ രാജ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദി അത്ഭുതകരമായ നേതാവാണെന്നും സാറ പറഞ്ഞു. ഇസ്രായേലിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, നെസെറ്റിനെ അഭിസംബോധന ചെയ്തു. ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി.
















