തിരുവനന്തപുരം: നാൽപ്പത്തിയഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാലയ്‌ക്ക് അരങ്ങൊരുങ്ങി. കഴിഞ്ഞ നാലരപതിറ്റാണ്ടോളം ഇടത് മുന്നണി സര്‍ക്കാര്‍ ഭരിച്ച് മുടിച്ച പൊങ്കാലയായിരുന്നു ആറ്റുകാലിലേത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഇക്കുറി ആദ്യമായി ബിജെപി ഭരിയ്‌ക്കുന്ന പുതിയ നേതൃത്വം അധികാരമേറ്റെടുത്തതിന് പിന്നാലെ നടക്കാനിരിക്കുന്ന ആദ്യ ആറ്റുകാൽ പൊങ്കാലയാണിത്.
ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം
ആറ്റുകാൽ പൊങ്കാല മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ മുഴുവൻ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ് സംഘ്. മാർച്ച് മൂന്നിന് നടക്കുന്ന പൊങ്കാല ദിനത്തിലെ വൻ തിരക്ക് പരിഗണിച്ച് ജില്ലയിലെ എല്ലാ മദ്യശാലകൾക്കും അവധി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. നിലവിൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രമാണ് മദ്യനിരോധനം നിലവിലുള്ളത്. എന്നാൽ ജില്ലയിലാകെ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്നാണ് തൊഴിലാളി സംഘടന ഉന്നയിക്കുന്നത്.
കുടിവെള്ളം മുട്ടിച്ച് പകപോക്കാന്‍ ഇടത് സര്‍ക്കാര്‍
പക്ഷെ ഇടതുപക്ഷ സര്‍ക്കാര്‍ പല രീതിയില്‍ ബിജെപി ഭരിയ്‌ക്കുന്ന കോര്‍പറേഷനെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള 12 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ കുടിവെള്ളം മുട്ടിച്ച സംഭവം. ഇതിനെതിരെ ബിജെപി കോര്‍പറേഷന്‍ വാര്‍ഡംഗങ്ങളുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റിയ്‌ക്ക് നേരെ വന്‍പ്രതിഷേധം അരങ്ങേറിയിരുന്നു. ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ നിങ്ങള്‍ ഇത് ചെയ്യുമോ എന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റിയ്‌ക്ക് എതിരെ ഉയര്‍ത്തിയ ചോദ്യത്തിന് മുന്‍പില്‍ വിറച്ചിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍.
ചുടുകട്ട വാരുന്നതിലും മാലിന്യ നിർമ്മാര്‍ജ്ജനത്തിലും ഇനി അഴിമതിയുണ്ടാകില്ല
മുൻ വർഷങ്ങളിലെ ഭരണസമിതികൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് നഗരവാസികൾ.മുൻ വർഷങ്ങളിൽ പൊങ്കാലയ്‌ക്ക് ശേഷം ചുടുകട്ട വാരുന്നതിലും മാലിന്യ നിർമ്മാര്‍ജ്ജനത്തിലുമൊക്കെ വൻ അഴിമതികൾ നടന്നിരുന്നു. എന്നാൽ ഇത്തവണ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഴിമതിരഹിതമായ ഒരു പൊങ്കാല ഉറപ്പാക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.
ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നേരത്തെ തന്നെ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
















