Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണ്ട് കെട്ടിപ്പൂട്ടിയ ഇന്ത്യയുടെ സ്വപ്നമായ കാവേരിഎഞ്ചിന്‍ പൂര്‍ത്തിയാക്കി രാജ് നാഥ് സിങ്ങ്….ഇനി തേജസിന് പറക്കാനുള്ള കാവേരി എഞ്ചിന്‍ അധികം വൈകില്ല

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന യുദ്ധവിമാനത്തിന് പറക്കാന്‍ ആവശ്യമായ യന്ത്രം- അതാണ് ഇന്ത്യയുടെ പ്രതീക്ഷയായ കാവേരി എഞ്ചിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 12:18 am IST
in India, Defence
കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ കാവേരി എഞ്ചിന്‍ (ഇടത്ത്)

കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ കാവേരി എഞ്ചിന്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്താണ് കാവേരി എഞ്ചിന്‍ വീണ്ടും ചര്‍ച്ചയായത്. അന്ന് കാവേരി എഞ്ചിന്‍ വികസിപ്പിക്കാന്‍ പണം നീക്കിവെയ്‌ക്കൂ എന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. കാവേരി എഞ്ചിന് പണം നല്‍കൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു.

പണ്ട് ഇന്ത്യ കെട്ടിപ്പൂട്ടിവെച്ച സ്വപ്നമായിരുന്നു കാവേരി എഞ്ചിന്‍. അന്നത്തെ സന്ദേശങ്ങളോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് അതിവേഗം പ്രതികരിച്ചു. പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കാവേരി എഞ്ചിന്റെ നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തിയെന്നും വൈകാതെ കാവേരി എഞ്ചിന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും ഇതിന് ആവശ്യമായ ഫണ്ട് നീക്കിവെച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

എന്താണ് കാവേരി എഞ്ചിന്‍?.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന യുദ്ധവിമാനത്തിന് പറക്കാന്‍ ആവശ്യമായ യന്ത്രം- അതാണ് ഇന്ത്യയുടെ പ്രതീക്ഷയായ കാവേരി എഞ്ചിന്‍. ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന എഞ്ചിന്‍ എന്ന സ്വപ്നം ഡിആര്‍ഡിഒയ്‌ക്ക് 1980ലേ ഉണ്ടായിരുന്നു.

80കെഎന്‍ കുതിപ്പ് ശേഷി നല്‍കുന്ന ഈ കാവേരി എഞ്ചിന്‍ നേരത്തെ ലൈറ്റ് കോംബാറ്റ് വിമാനമായ തേജസിന് വേണ്ടി വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ ഉദ്ദേശിച്ചതായിരുന്നു. 1980ല്‍ ഈ ആശയം സജീവമായി പരിഗണിച്ചതാണ്. നമ്മുടെ യുദ്ധവിമാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന എഞ്ചിനുകള്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളുടെ വീട്ടുപടിക്കല്‍ പോകേണ്ട എന്ന തീരുമാനമായിരുന്നു ഇതിന് പിന്നില്‍.

ഇന്ത്യ ആണവ വിസ്ഫോടനം നടത്തിയപ്പോള്‍ ക്രിസ്റ്റല്‍ ബ്ലേഡുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

പക്ഷെ അന്ന് കാവേരി എഞ്ചിന്‍ വികസിപ്പിക്കുന്നതിന് പലതരം തടസ്സങ്ങള്‍ ഉണ്ടായി. ഒന്ന് അത് വികസിപ്പിക്കാന്‍ ആവശ്യമായ മിടുക്കുള്ള ജീവനക്കാര്‍ ഇല്ലായിരുന്നു. ഉയര്‍ന്ന ആകാശവിതാനത്തില്‍ ഇത് പരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു. ഇത്തരം എഞ്ചിനുകള്‍ക്ക് ആവശ്യമായ ഭാരം, കുതിപ്പുശേഷി എന്നിവയുടെ കാര്യത്തിലും കാവേരി എഞ്ചിനുകള്‍ക്ക് പോരായ്‌മകള്‍ ഉണ്ടായിരുന്നു. കൂനിന്മേല്‍ കുരു പോലെ 1980ല്‍ ഇന്ത്യ ആണവസ്ഫോടനം നടത്തിയതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ക്രിസ്റ്റല്‍ ബ്ലേഡുകള്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ഉപരോധവും ഏര്‍പ്പെടുത്തി. ഇതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിച്ചു.

കാവേരിക്ക് പകരം ജിഇയുടെ 404 എഞ്ചിന്‍

പകരം അമേരിക്കന്‍ നിര്‍മ്മിതമായ ജിഇ-404 എഞ്ചിനുകളാണ് ഇന്ത്യ ഇവിടുത്തെ യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പക്ഷെ ഈയിടെ ഒരു പ്രശ്നമുണ്ടായി. അമേരിക്കയ്‌ക്ക് ഈ എഞ്ചിനുകള്‍ മതിയായ അളവില്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യയ്‌ക്ക് ലഘു യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. ഇത് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണശക്തി കുറയ്‌ക്കുകയാണ്.

പക്ഷെ ഇന്ത്യാ-പാക് യുദ്ധത്തോടെ വീണ്ടും കാവേരി എഞ്ചിന്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തേജസ് പോലുള്ള ഭാരം കുറഞ്ഞ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ട യന്ത്രം ഇവിടെതന്നെ ഉല്‍പാദിപ്പിച്ചാല്‍ അതിവേഗം ഉല്‍പാദം കൂട്ടാന്‍ സാധിക്കുമെന്ന് മാത്രമല്ല, യുദ്ധവിമാനങ്ങള്‍ക്കാവശ്യമായ എഞ്ചിനുകള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട കാര്യവും ഇല്ല.

കാവേരി എഞ്ചിന്‍ നിര്‍മ്മിച്ച് രാജ് നാഥ് സിങ്ങ് വാക്ക് പാലിച്ചു

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്ത്യ കാവേരി എഞ്ചിന്‍ നിര്‍മ്മിച്ചതായ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. 2026ല്‍ കാവേരി എഞ്ചിന്‍ നിര്‍മ്മിയ്‌ക്കുമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് രാജ് നാഥ് സിങ്ങ്. ബെംഗളൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ജിടിആര്‍ഐ) വെച്ചായിരുന്നു കാവേരി എഞ്ചിന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ രാജ്നാഥ് സിങ്ങ് പങ്കെടുത്തത്. ബെംഗളൂരില്‍ നടന്ന ആഫ്റ്റന്‍ ബേണ്‍ പരീക്ഷണത്തില്‍ ഈ കാവേരി എഞ്ചിന് 83 കെഎന്‍ കുതിപ്പ് ശേഷി പുറത്തെടുത്ത് ഗര്‍ജ്ജിച്ചപ്പോള്‍ അത് ഇന്ത്യയുടെ പ്രതീക്ഷയുടെ ശബ്ദമായി മാറിയിരിക്കുകയാണ്. ഡ്രൈത്രസ്റ്റ്, വെറ്റ് ത്രസ്റ്റ് എന്നീ രണ്ട് പരീക്ഷണങ്ങളും നടന്നു. പക്ഷെ ഇത് ഇന്ത്യ ഉദ്ദേശിച്ചതുപോലെ തേജസ് യുദ്ധവിമാനത്തില്‍ ഫിറ്റ് ചെയ്യാന്‍ കഴിയില്ല.

ഈ കാവേരി എഞ്ചിന്‍ കൊണ്ട് തേജസ് പറപ്പിക്കാന്‍ സാധിക്കില്ല

കാവേരിയുടെ ആഫ്റ്റര്‍ ബേണ്‍ ടെസ്റ്റില്‍ ചില പോരായ്‌മകള്‍ ഉണ്ടായിരുന്നു.അത് പരിഹരിക്കാന്‍ ജിടിആര്‍ഐ ബ്രഹ്മോസ് എയ്റോസ്പേസില്‍ നിന്നും സഹായം തേടി. ഇവിടുത്തെ എഞ്ചിനീയര്‍മാര്‍ നല്‍കിയ പുതിയ ഫ്യൂവല്‍ ഇന്‍ജെക്ടറുകളും പ്ലെയിന്‍ ഹോള്‍ഡറുമാണ് പുതിയ കാവേരി എഞ്ചിന് മികച്ച കുതിപ്പ് ശേഷിയായ 83 കെഎന്‍ നല്‍കിയത്. ഇത് തേജസില്‍ ഉപയോഗിക്കുന്ന ജിഇ404 എന്ന അമേരിക്കന്‍ എഞ്ചിന് തത്തുല്ല്യമായ കുതിപ്പ് ശേഷി കാവേരി എഞ്ചിന്‍ നേടിയിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രം തേജസ് യുദ്ധവിമാനത്തില്‍ കാവേരി എഞ്ചിന്‍ ഫിറ്റ് ചെയ്യാന്‍ പറ്റില്ല. ‘

കാരണം ഇപ്പോള്‍ ഉണ്ടാക്കിയ കാവേരി എഞ്ചിന്റെ ഭാരം, നീളം, വ്യാസം എന്നീ അളവുകോലുകള്‍ ആണ് ഇതിന് തടസ്സമായി നില്‍ക്കുന്നത്. ജിഇ നല്‍കുന്ന എഫ് 404എഞ്ചിന്റെ ഭാരം 1036 കിലോഗ്രാമേ ഉള്ളൂവെങ്കിലും കാവേരി എഞ്ചിന്റെ ഭാരം 1180 കിലോഗ്രാം ആണ്. ഈ 144 കിലോഗ്രാം ഭാരക്കൂടുതല്‍ വിമാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ജിഇ എ‌ഞ്ചിന്‍ എഫ് 404ന്റെ നീളം 3.91 മീറ്റര്‍ ആണെങ്കില്‍ കാവേരി എഞ്ചിന്റെ നീളം 3.49 മീറ്ററാണ്. കാവേരി എഞ്ചിന് 42 സെന്‍റിമീറ്റര്‍ നീളം കുറവാണ്. അതുപോലെ വ്യാസമെടുത്താല്‍, എഫ് 404 എഞ്ചിന് വ്യാസം 89സെന്‍റിമീര്‍ ആണെങ്കില്‍ കാവേരി എ‌ഞ്ചിന്റെ വ്യാസം 91 സെന്‍റിമീറ്ററാണ്. അതായത് കാവേരിയുടെ വണ്ണം അധികമാണ്. ഇനി കാവേരി എഞ്ചിന്‍ തേജസ്സിന് യോജിച്ചതാകണമെങ്കില്‍ ഭാരം 144 കിലോഗ്രാം കുറയ്‌ക്കണം, നീളം കൂട്ടണം, വണ്ണം കുറയ്‌ക്കുകയും ചെയ്യണം. ഇനി അതിനുള്ള പരിശ്രമത്തിലാണ് ബെംഗളൂരുവിലെ ശാസ്ത്രജ്ഞര്‍.

ഇപ്പോഴത്തെ കാവേരി എഞ്ചിന്‍ കൊണ്ട് ഘാതക് ഡ്രോണ്‍ പറപ്പിക്കും

തല്‍ക്കാലം ഇപ്പോള്‍ നിര്‍മ്മിച്ച കാവേരി എഞ്ചിന്‍ ഘാതക് എന്ന ഇന്ത്യയുടെ പുതിയ ഡ്രോണില്‍ ഉപയോഗിക്കും. ഘാതക് എന്ന ഡ്രോണ്‍ അപകടകാരിയാണ്. ഇതിന് കാവേരി എഞ്ചിന്റെ ഡ്രൈ പതിപ്പ് മതിയാകും. ഗോദ്റെജ് ആണ് കാവേരി എഞ്ചിന്‍ നിര്‍മ്മിക്കുന്നത്. ഇത് ഒരു സ്റ്റെല്‍ത്ത് ഡ്രോണ്‍ ആണ്. അതായത് ശത്രുറഡാറുകളുടെ കണ്ണുവെട്ടിക്കുന്ന ഡ്രോണ്‍. ആയിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ഘാതക് ഡ്രോണിന് സാധിക്കും. അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ ആകാശത്ത് പതുങ്ങിയിരിക്കാന്‍ സാധിക്കും. പതുങ്ങിയിരുന്ന് കൃത്മായി ആക്രമിക്കേണ്ട ലക്ഷ്യം നല്‍കിയാല്‍ അവിടെ ചെന്ന് സ്ഫോടനമുണ്ടാക്കാന്‍ ഘാതകിന് സാധിക്കും.

 

 

 

 

Tags: Tejans fighter jetsGRTERajnath SinghLatest newsBrahmos AerospaceOperation SindoorKaveri EngineGE404 Engine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.