ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ വർഗീയ സംഘർഷത്തിന് കാരണമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ജിം ട്രെയിനർ ദീപക് കുമാറിനെ സന്ദർശിച്ച് കോൺഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . ദീപക്കിന്റെ ജിമ്മിൽ അംഗത്വമെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനുവരി 26 ന് ‘ബാബ സ്കൂൾ ഡ്രസ് ആൻഡ് മാച്ചിങ് സെന്റർ’ എന്ന കടയുടെ പേരിനെച്ചൊല്ലി ബജ്‌രംഗ് ദൾ പ്രവർത്തകരും കടയുടമയുമായി തർക്കം ഉണ്ടായിരുന്നു. ഇതിനിടെ ദീപക് ബജ്‌രംഗ് ദൾ പ്രവർത്തകരുമായി ഏറ്റുമുട്ടാനെത്തി. കടയുടെ പേരിൽ ‘ബാബ’ എന്ന വാക്ക് പ്രാദേശിക ദേവതയെ അപമാനിക്കുന്നതാണെന്നും, പേര് മാറ്റണമെന്നുമാണ് ബജ്‌രംഗ് ദൾ പ്രവർത്തകർ ആവശ്യപ്പെട്ടത് . വാഗ്വാദത്തിനിടെ, കുമാർ പരിഹാസരൂപേണ തന്നെ ‘മുഹമ്മദ് ദീപക്’ എന്ന് പരിചയപ്പെടുത്തി . ബജ്‌രംഗ് ദൾ പ്രവർത്തകരെയും പരിഹസിച്ചു.
കൂടിക്കാഴ്ചയ്‌ക്ക് രാഹുൽ തന്നെ നേരിട്ട് ക്ഷണിക്കുകയും കുടുംബത്തോട് സംസാരിക്കുകയും താൻ “ഒരു തെറ്റും ചെയ്തിട്ടില്ല” എന്ന് ഉറപ്പുനൽകുകയും ചെയ്തുവെന്ന് ദീപക് പറഞ്ഞു. താൻ ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞതായും കോട്‌ദ്വാർ സന്ദർശിച്ച് തന്റെ ജിമ്മിൽ അംഗത്വം എടുക്കാനുള്ള ആഗ്രഹം രാഹുൽ പ്രകടിപ്പിച്ചതായും ദീപക് പറഞ്ഞു.മാത്രമല്ല ദീപക്കിനെ സ്നേഹത്തിന്റെ കടയിലെ പോരാളിയെന്നാണ് രാഹുൽ പറയുന്നത്.
എന്നാൽ സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയ ചരിത്രമുണ്ട് ദീപക്കിന് . 2025 ഏപ്രിലിലെ ഭീകരാക്രമണത്തെത്തുടർന്ന് പഹൽഗാമിലെ ഇരകളെ അദ്ദേഹം പരിഹസിച്ചിരുന്നു . ദീപക്കിനെതിരെ ബജ്‌രംഗ് ദൾ നൽകിയ പരാതിയിൽ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
മുൻപും ദീപക് തീവ്ര ഇസ്ലാമിസ്റ്റുകളെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. മുഹമ്മദ് എന്ന പേരിന് വല്ലാത്ത ശക്തിയുണ്ടെന്ന് പറഞ്ഞ് ഇസ്ലാമിനെ പുകഴ്‌ത്തുന്ന പോസ്റ്റുകളും , ഒപ്പം ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പോസ്റ്റുകളും ദീപക്ക് പങ്ക് വച്ചിട്ടുണ്ട്. പഹൽഗാമിൽ പുരുഷന്മാരെ ഡ്രസ് മാറ്റി പരിശോധിച്ച ഭീകരർ സ്ത്രീകളെ എങ്ങനെ പരിശോധിച്ചു എന്ന് അവഹേളിക്കുന്ന പോസ്റ്റുകളും ദീപക്ക് പങ്ക് വച്ചിട്ടുണ്ട്.
















