തിരുവനന്തപുരം: ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റിയ്‌ക്കെതിരെ സമരവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ വാട്ടര്‍ അതോറിറ്റി ഇത് ചെയ്യുമോ എന്ന് ചോദ്യമാണ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തുന്നത്. ആറ്റുകാല്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്ഷേത്രത്തിലെ ഉത്സവം അട്ടിമറിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യമെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു.
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് മൂന്നിനാണ്. ഫെബ്രുവരി 23ന് പൊങ്കാലയ്‌ക്ക് കൊടിയേറുമ്പോള്‍ ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന വാര്‍ഡിലും പരിസരത്തെ മറ്റ് 12 വാര്‍ഡുകളിലും ഒരു തുള്ളിപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. അടുത്ത ഒമ്പത് ദിവസം വിവിധ ജില്ലകളില്‍ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുപോലും സ്ത്രീകള്‍ എത്തും. അന്നേരം എവിടെ നിന്നാണ് ഇവര്‍ക്ക് വെള്ളം നല്‍കുകയെന്നും കൗണ്‍സിലര്‍മാര്‍ ചോദിക്കുന്നു.
രണ്ട് ദിവസം മുന്‍പ് കൊഞ്ചിറവിള ക്ഷേത്രത്തില്‍ പൊങ്കാലയായിരുന്നു. പൊങ്കാലയിടുന്നതിന് കലത്തില്‍ വെള്ളംവെയ്‌ക്കാന്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയായിരുന്നുവെന്ന് ഒരു കൗണ്‍സിലര്‍ പറയുന്നു. വാട്ടര്‍ ടാങ്കില്‍ വെള്ളം കൊണ്ടുവരാന്‍ പോലും സംവിധാനം ഉണ്ടായിരുന്നില്ല. അത്രയ്‌ക്ക് അവഗണനയാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബിജെപി ഭരിയ്‌ക്കുന്ന വാര്‍ഡുകളില്‍ കുടിവെള്ളം ലഭ്യമല്ല. മന്ത്രി ശിവൻകുട്ടിയും മുഖ്യമന്ത്രി പിണറായിയും സിപിഎമ്മും ചേര്‍ന്ന് പൊങ്കാല അട്ടിമറിയ്‌ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
പല തവണ ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസര്‍മാരുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നിട്ടും കുടിവെള്ളം ലഭ്യമാക്കിയില്ല എന്നതാണ് കൗണ്‍സിലര്‍മാരുടെ പരാതി.ഇതോടെ യാണ് ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കാന്‍ തീരുമാനിച്ചത്. .ജില്ലാ കളക്ടര്‍ വന്ന് ഇതിന് സമാധാനം പറഞ്ഞിട്ടേ ഉപരോധസമരം അവസാനിപ്പിക്കൂ എന്ന വാശിയിലായിരുന്നു ബിജെപി കൗണ്‍സിലര്‍മാര്‍. വാട്ടര്‍ അതോരിറ്റി ഓഫീസിന് മുന്‍പില്‍ ഉപരോധിക്കാന്‍ ശ്രമിച്ച ബിജെപി കൗൺസിലർമാർക്കു നേരെ പോലീസ് ബലപ്രയോഗം നടത്തി. കൗണ്‍സിലര്‍മാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് നീക്കി. മാര്‍ച്ച് 3നാണ് ആറ്റുകാല്‍ പൊങ്കാല.
















