Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതത്തിന്റെ എഐ നയതന്ത്ര വിജയം

പി. ഷിമിത്ത് by പി. ഷിമിത്ത്
Feb 23, 2026, 11:16 am IST
in Main Article

ലോകത്തിലെ ഏറ്റവും വലിയ നിര്‍മിതബുദ്ധി(എഐ), ഉച്ചകോടിക്ക് ദല്‍ഹിയില്‍ സമാപനം കുറിച്ചപ്പോള്‍ ആഗോള സമൂഹത്തിന് മുന്നില്‍ വീണ്ടും ശിരസുയര്‍ത്തി ഭാരതം. വിശ്വഗുരുസ്ഥാനത്തേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന ഏടായി എഐ ഉച്ചകോടി അടയാളപ്പെടുത്തപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇരുപത് രാഷ്‌ട്രത്തലവന്മാര്‍, നൂറിലധികം രാജ്യങ്ങളിലെ മന്ത്രിതല സംഘങ്ങള്‍, വന്‍കിട ടെക് കമ്പനികളുടെ സിഇഒമാര്‍, ഗവേഷകര്‍, വിദഗ്ധര്‍, സംരംഭകര്‍ തുടങ്ങിയവര്‍ എഐ മേഖലയുടെ വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ ഒത്തുകൂടി.

എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്ന സന്ദേശമുയര്‍ത്തി സമഗ്രവും വിശ്വസനീയവും വികസനോന്മുഖവുമായ എഐ എന്ന കാഴ്ചപ്പാടാണ് ഉച്ചകോടിയിലൂടെ ഭാരതം മുന്നോട്ടുവെച്ചത്. വിവിധ മേഖലകളില്‍ എഐ സൃഷ്ടിക്കുന്ന പരിവര്‍ത്തനാത്മക സ്വാധീനത്തെ അംഗീകരിക്കുന്നതിലും മുഴുവന്‍ മനുഷ്യ രാശിക്കും എഐയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഭാവി പ്രവര്‍ത്തനങ്ങളുടെ വിശദമായ ചര്‍ച്ചകള്‍ക്കും ഉച്ചകോടി വേദിയായി. എഐയുടെ ശരിയായതും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തെക്കുറിച്ച് ആഗോള നേതാക്കള്‍ക്കിടയില്‍ സമവായം സൃഷ്ടിക്കാനും ഉച്ചകോടിക്കായി.

എഐ രംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങള്‍ ഉച്ചകോടിയിലൂടെ ലോകനേതാക്കള്‍ക്ക് മുമ്പാകെ അവതരിപ്പിക്കപ്പെട്ടു. നവീന സാങ്കേതിക വിദ്യകള്‍ മനുഷ്യരാശിയ്‌ക്ക് മുഴുവന്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭാരതത്തിനുള്ള പ്രതിബദ്ധതയും ഉച്ചകോടി തെളിയിച്ചു. ദീര്‍ഘകാല അന്താരാഷ്‌ട്രപങ്കാളിത്തത്തിന് വഴിയൊരുക്കുന്നതാണ് ഉച്ചകോടി. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി നിര്‍മിതബുദ്ധിയെ ഉച്ചകോടി മാറ്റും. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഉച്ചകോടിയിലൂടെ ഭാരതം ഉറപ്പാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ച മാനവദര്‍ശനം തന്നെയാണ് ദല്‍ഹി പ്രഖ്യാപനത്തിന്റെയും കാതല്‍. പ്രഖ്യാപനത്തില്‍ 87 രാജ്യങ്ങളും രണ്ട് അന്താരാഷ്‌ട്ര സംഘടനകളും ഒപ്പുവെച്ചതിനെ ഭാരതത്തിന്റെ എഐ നയതന്ത്രവിജയം എന്ന് വിശേഷിപ്പിക്കാം. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ഭാരതം നയിക്കുകയും മറ്റ് രാജ്യങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി കണ്ണി ചേരുകയും ചെയ്യുന്ന കാഴ്ചയാണ് പ്രഖ്യാപനത്തില്‍ ദൃശ്യമായത്.

എഐയുടെ നേട്ടങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും തുല്യമായി പങ്കിടണമെന്നാണ് ദല്‍ഹി എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ പ്രഖ്യാപനം. ഭാരതം മുന്നോട്ടുവയ്‌ക്കുന്ന ‘സര്‍വജന ഹിതായ, സര്‍വജന സുഖായ’ എന്ന ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രഖ്യാപനം. നിര്‍മിതബുദ്ധിയുടെ ഗുണഫലങ്ങള്‍ മാനവരാശി ഒന്നടങ്കം പങ്കിടുമ്പോള്‍ മാത്രമേ അതിന്റെ ലക്ഷ്യം പൂര്‍ണമാകൂവെന്ന് ദല്‍ഹി പ്രഖ്യാപനം പറയുന്നു. തുല്യത, പ്രാപ്യത, ആഗോള സഹകരണം എന്നിവയിലൂന്നി എല്ലാവര്‍ക്കും എഐ എന്ന ആഹ്വാനത്തിനാണ് പ്രഖ്യാപനത്തിലൂടെ ഭാരതം നേതൃത്വം നല്‍കിയത്. സാമ്പത്തിക വികസനത്തിനും സാമൂഹിക നന്മയ്‌ക്കുമായി എഐ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വിശാലമായ ആഗോള സമവായത്തെ പ്രതിഫലിപ്പിക്കുന്നതാണ് പ്രഖ്യാപനം. ഭാരതം, അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവ ഉള്‍പ്പെടെ 86 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ ഐഎഫ്എഡി എന്നീ അന്തരാരാഷ്‌ട്ര സംഘടനകളും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അന്താരാഷ്‌ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്തുക, ദേശീയ പരമാധികാരത്തെ ബഹുമാനിക്കുക, സുതാര്യവും വിശ്വസനീയവുമായ ചട്ടക്കൂടുകളിലൂടെ എഐ വികസിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ പ്രഖ്യാപനം ഊന്നിപ്പറയുന്നു. മനുഷ്യവിഭവശേഷി വികസനം, സാമൂഹ്യശാക്തീകരണ പ്രാപ്യത വര്‍ധിപ്പിക്കല്‍, സുരക്ഷിതവും വിശ്വസനീയവുമായ എഐ, എഐ സംവിധാനങ്ങളുടെ ഊര്‍ജ്ജ ക്ഷമത, ശാസ്ത്രരംഗത്തെ എഐ ഉപയോഗം, എഐ വിഭവങ്ങളുടെ ജനാധിപത്യവത്കരണം, സാമ്പത്തിക വളര്‍ച്ചയ്‌ക്കും സാമൂഹ്യനന്മയ്‌ക്കുമായി എഐ ഉപയോഗം എന്നീ ഏഴ് പ്രധാന സ്തംഭങ്ങ(ചക്രങ്ങള്‍)ളെയും പ്രഖ്യാപനം കേന്ദ്രീകരിക്കുന്നുണ്ട്.

സാങ്കേതിക പരിണാമപാതയിലെ നിര്‍ണായക വഴിത്തിരിവാണ് നിര്‍മിത ബുദ്ധിയുടെ വരവിലൂടെ അടയാളപ്പെടുത്തുന്നത്. നിലവിലെ അന്താരാഷ്‌ട്ര സംരംഭങ്ങള്‍ക്കും മറ്റ് ശ്രമങ്ങള്‍ക്കും പൂരകമായി വര്‍ത്തിച്ചും ദേശീയ പരമാധികാരത്തെ ബഹുമാനിച്ചും നിര്‍മിതബുദ്ധിയെ എങ്ങനെ മാനവികസേവനത്തിന് വിനിയോഗിക്കാമെന്നത് സംബന്ധിച്ച് പങ്കിട്ട ധാരണ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുമെന്ന് ദല്‍ഹി പ്രഖ്യാപനം പറയുന്നു. ഈ തീരുമാനങ്ങളായിരിക്കും വരുംതലമുറയ്‌ക്ക് ലഭിക്കാന്‍ പോകുന്ന എഐ അധിഷ്ഠിത ലോകത്തെ രൂപപ്പെടുത്തുന്നത്. അന്താരാഷ്‌ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്താനും മാനവികതയുടെ ഐശ്വര്യപൂര്‍ണമായ ഭാവി ഉറപ്പാക്കുന്നതിന് എഐ പ്രയോജനപ്പെടുത്താനും എഐ ഇംപാക്റ്റ് ഉച്ചകോടി സഹായകമാകും.
നിര്‍മിത ബുദ്ധിയുടെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ സ്വീകരിക്കുന്ന പങ്കാളിത്ത ലക്ഷ്യങ്ങളില്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപനം പറയുന്നു. എഐയുടെ ജനാധിപത്യപരമായ വ്യാപനത്തിന് നയരേഖ, ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് അന്താരാഷ്‌ട്ര എഐ ശൃംഖല തുടങ്ങിയ ഏഴ് ആഗോള സംരംഭങ്ങളും ഉച്ചകോടിയില്‍ പ്രഖ്യാപിക്കപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തിനു കീഴില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷണ്വിന്റെ നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്. ഉച്ചകോടിയുടെ ഭാഗമായി നടന്ന എക്സ്പോ അഞ്ചു ലക്ഷത്തിലധികം പേരാണ് സന്ദര്‍ശിച്ചത്. ജനബാഹുല്യം കാരണം ഒരു ദിവസം കൂടി എക്സ്പോ നീട്ടുകയായിരുന്നു. ലോകത്തിലെ തന്നെ പ്രമുഖ എഐ സംരംഭകര്‍ അവരുടെ ഉല്പന്നങ്ങളും നൂതന ആശയങ്ങളും എക്സ്പോയിലൂടെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി. അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാക്സ് സിലിക്ക കൂട്ടായ്‌മയില്‍ ഭാരതം ഭാഗമായതും ഉച്ചകോടിയുടെ വേദിയില്‍ വെച്ചായിരുന്നു. ഭാരതത്തില്‍ വികസിപ്പിച്ചെടുത്ത നിരവധി എഐ മോഡലുകളും ഉച്ചകോടിയ്‌ക്കിടെ പുറത്തിറക്കി. എഐ ഉത്തരവാദിത്ത കാമ്പയിനില്‍, 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രതിജ്ഞകള്‍ നടത്തിയതിന് ഗിന്നസ് ലോക റെക്കോര്‍ഡും ഭാരതം സ്വന്തമാക്കി.

എല്ലാവര്‍ക്കും എഐ എന്ന പ്രഖ്യാപനത്തോടെ ഉച്ചകോടി സമാപിക്കുമ്പോള്‍ ഭാരതത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. വരുംനാളുകളില്‍ എഐ രംഗത്തെ മുന്നേറ്റത്തിന് ലോകം സാക്ഷിയാകുമ്പോള്‍ അതിന് അടിത്തറയാവുന്നത് ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിയാണ്.

Tags: Narendra ModiIndia AI Impact Summit 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.