Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രിക്ക് ബാധ്യത പൂജാവിധികളില്‍ മാത്രം: ദേവസ്വം മാനുവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 06:30 am IST
in Kerala

പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി ഉന്നയിച്ച വാദഗതികള്‍ എല്ലാം കോടതിക്ക് മുന്നില്‍ പാളി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് തന്ത്രി ആണെന്നായിരുന്നു എസ്‌ഐടിയുടെ പ്രധാന വാദം. ഇതിന് തെളിവായി പോറ്റിയും തന്ത്രിയും ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തില്‍ വച്ചു തന്നെ പരിചയക്കാരായിരുന്നു എന്ന ന്യായമാണ് എസ്‌ഐടി ഉന്നയിച്ചത്. എന്നാല്‍ പോറ്റി ശ്രീരാം പുരയില്‍ കീഴ്ശാന്തിയായത് 1997 മുല്‍ 2003 വരെയുള്ള ആറ് വര്‍ഷക്കാലത്താണ്. കണ്ഠര് രാജീവര് ശ്രീരാം പുരയില്‍ താന്ത്രീക സ്ഥാനം വഹിച്ചത് 2005 മുതല്‍ 2015 വരെയുള്ള കാലത്തും. അതോടെ എസ്‌ഐടിയുടെ വാദം അസ്ഥാനത്തായി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യാ പിതാവും മറ്റ് ബന്ധുക്കളും ശബരിമലയില്‍ കീഴ്ശാന്തിമാരായി ജോലി ചെയ്തിരുന്നു എന്ന കാര്യം എസ്‌ഐടി മറച്ചുവച്ചതും തിരിച്ചടിയായി. തന്ത്രി കൊള്ളയ്‌ക്ക് കൂട്ടുനിന്നു എന്ന വാദവും കോടതിയില്‍ വിലപ്പോയില്ല. കാരണം പാളികള്‍ സ്വര്‍ണം പൂശുന്നതിന് ചെന്നൈയ്‌ക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ 18ന് തന്ത്രി, ദേവസ്വം ബോര്‍ഡിന് രേഖാമൂലം സമര്‍പ്പിച്ച കത്തില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. തന്ത്രി കൊള്ളയ്‌ക്ക് കൂട്ടുനില്‍ക്കുകയായിരുന്നെങ്കില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ചെയ്തതുപോലെ പാളികളെ ‘ചെമ്പ്’ എന്ന് മാത്രം വിശേഷിപ്പിച്ചാല്‍ മതിയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. പാളികളിലെ സ്വര്‍ണ സാന്നിധ്യം വ്യക്തമാക്കിയതും അക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതും തന്ത്രിമാത്രമാണ്. കൂടാതെ പോറ്റിയുടെ കൈവശം പാളികള്‍ കൊടുത്തുവിടണമെന്ന് തന്ത്രി ഒരിടത്തും നിര്‍ദേശിച്ചതായി രേഖകള്‍ ഇല്ല.

പാളി കടത്തലുമായി ബന്ധപ്പെട്ട് തന്ത്രി മഹസറുകളില്‍ ഒപ്പിട്ടിട്ടില്ലെന്ന കാര്യവും കോടതി പരിഗണനക്കെടുത്തു. പാളി കടത്തുന്നതിന് ഒരു തരത്തിലുള്ള ഇടപെടലും തന്ത്രി നടത്തിയിട്ടില്ലെന്ന് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു. കട്ടിളപാളി കടത്തുന്നതിന് അനുജ്ഞ നല്കിയില്ലെന്നും ഇക്കാര്യത്തില്‍ തന്ത്രി ആചാര ലംഘനം നടത്തിയെന്നുമാണ് എസ്‌ഐടി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ കോടതി ഇത് തള്ളി. ബോര്‍ഡ് അനുജ്ഞ ആവശ്യപ്പെട്ട് രേഖാമൂലം തന്ത്രിക്ക് കത്തുനല്‍കിയിട്ടില്ല. കൂടാതെ കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍ എന്നിവ ശ്രീ കോവിലിന് പുറത്തുള്ള അലങ്കാര വസ്തുക്കള്‍ മാത്രമാണ്. പൂജാപരമായി ഇവയ്‌ക്ക് ബന്ധമില്ല. അറ്റകുറ്റപണികള്‍ ഭരണപരമായ വിഷയമാണ്. അതിനാല്‍ തന്ത്രിയുടെ അനുവാദവും ഇതിന് ആവശ്യം ഇല്ലെന്ന് കോടതി വ്യക്തമാക്കി.

പാളികള്‍ കടത്തുന്നത് കണ്ടിട്ടും വിവരം ദേവസ്വം ബോര്‍ഡിനെ ധരിപ്പിച്ചില്ല എന്നതാണ് എസ്‌ഐടി ഉന്നയിച്ച മറ്റൊരു കുറ്റം. തന്ത്രിക്ക് താന്ത്രീകപരമായ കാര്യത്തില്‍ മാത്രമാണ് അവകാശമെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ യാതൊരു ബാധ്യതയും ഇല്ലെന്നും കോടതി തെളിവ് സഹിതം എസ്‌ഐടിക്ക് വൃക്തമാക്കി. ദേവസ്വം മാനുവല്‍ വോളിയം 2, ചാപ്റ്റര്‍ 14, സബ്‌ക്ലോസ് 15 പ്രകാരം ആചാരപരവും പൂജാപരവും മതപരമായ കാര്യങ്ങളിലും മാത്രമാണ് തന്ത്രിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായം ആവശ്യം ഉണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് രേഖാമൂലം അഭിപ്രായം തേടണം. കൂടാതെ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന തന്ത്രിക്ക് എങ്ങനെ ഉപദേശം കൊടുക്കാന്‍ കഴിയും എന്നും കോടതി ചോദിച്ചു.

തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് പാളികള്‍ കടത്തിയതെന്നായിരുന്നു എസ്‌ഐടിയുടെ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ അധികാര പരിധിയില്‍ വരുന്ന വിഷയത്തില്‍ തീരുമാനം എടുക്കാതെ മിണ്ടാതിരുന്നാല്‍ മാത്രമെ മൗനാനുവാദമായി കാണാന്‍ കഴിയു എന്ന് കോടതി നിരീക്ഷിച്ചു. കൊള്ളയ്‌ക്ക് മുമ്പ് പോറ്റിയും തന്ത്രിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടി ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഒന്നിലധികം വ്യക്തികള്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ഒരുമിച്ചു കൂടി തീരുമാനമെടുത്ത് നടപ്പാക്കുന്നതിനെയാണ് ഗൂഢാലോചന എന്ന് പറയാന്‍ കഴിയു എന്ന് കോടതി വ്യക്തമാക്കി. പോറ്റിയും തന്ത്രിയും എപ്പോള്‍ എവിടെ എന്തിന് ഗൂഢാലോചന നടത്തി എന്നുള്ളത് സംബന്ധിച്ച തെളിവുകള്‍ കോടതി തേടി.

ശബരിമല പോലുള്ള ക്ഷേത്രത്തിലെ തന്ത്രിക്ക് ദക്ഷിണ ഇനത്തില്‍ വന്‍ തുക ലഭിക്കുന്നത് സ്വാഭാവികമാണെന്നും അതിനെ സ്വര്‍ണക്കൊള്ളയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നുമുള്ള കോടതി പരാമര്‍ശം കൂടിയായപ്പോള്‍ എസ്‌ഐടി പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. സാധാരണ തെളിവുകള്‍ ലഭിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുക. എന്നാല്‍ അറസ്റ്റ് ചെയ്ത് 41 ദിവസം കഴിഞ്ഞിട്ടും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത എസ്‌ഐടി ഇരുട്ടില്‍ തപ്പുകയാണെന്ന ആരോപണവും ശക്തം.

Tags: ശബരിമല സ്വര്‍ണക്കൊള്ളTantri Rajeevaruകണ്ഠര് രാജീവര്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

Kerala

സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.