ന്യൂദല്‍ഹി: ഇന്ത്യയുടെ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ തുർക്കിയുടെ ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്തിയത്. ഡ്രോണുകളെ മാത്രമല്ല, പാകിസ്ഥാന്റെ മിസൈലുകള്‍, ആളില്ലാതെ പറന്നെത്തുന്ന യുഎവി എന്നറിയപ്പെടുന്ന ആളില്ലാ ആകാശവാഹനങ്ങല്‍, ആകാശത്ത് റഡാര്‍ കണ്ണുകള്‍ വെട്ടിച്ച് പതുങ്ങിയിരുന്ന് ആക്രമണം നടത്തുന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ എന്നിവയെയും ഇന്ത്യയുടെ ആകാശ് തീര്‍ അടിച്ചിട്ടിരുന്നു. ഇന്ത്യയുടെ അയേണ്‍ ഡോമായ, (ഇസ്രയേലിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം) ഇന്ത്യയുടെ പ്രതിരോധ കവചമായ ആകാശ് തീര്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രീസ്. തുര്‍ക്കിയുമായി ഏറ്റുമുട്ടുന്ന ശക്തിയാണ് ഇന്ന് ഗ്രീസ്.
ആകാശ് തീറിന്റെ പുതിയ തലമുറയായ ആകാശ് തീര്‍ എന്‍ജിയിലാണ് ഗ്രീസിന്റെ നോട്ടം. ഗ്രീസ് അവരുടെ വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആകാശ് തീര്‍ വാങ്ങുന്നത്. ഇപ്പോള്‍ റഷ്യയുടെ പഴയ വ്യോമപ്രതിരോധസംവിധാനമായ എസ് 300 ആണ് ഗ്രീസിന്റെ കൈവശം ഉള്ളത്. ഇത് മാറ്റി അവിടെ ആകാശ് തീര്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇന്ത്യയില്‍ നിന്നും എന്തൊക്കെ ആയുധങ്ങള്‍ വാങ്ങണം എന്ന പരിശോധിക്കാന്‍ ഗ്രീസിന്റെ പ്രതിരോധമന്ത്രി നിക്കോളാസ് ഡെന്‍ഡിയാസ് ഈയിടെ ഇന്ത്യയില്‍ എത്തിയിരുന്നു. ബെംഗളൂരു അടക്കം സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷം ഗ്രീസില്‍ മടങ്ങിയെത്തിയ ശേഷമാണ് ഗ്രീസിന്റെ ചില താല്പര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ആകാശ് തീര്‍ എന്നാല്‍ ആകാശത്തിലെ അമ്പ് എന്നാണര്‍ത്ഥം. ആകാശത്തുള്ള ശത്രുക്കളുടെ ആക്രമണങ്ങളെ തകര്‍ക്കുകയാണ് ഈ ആകാശത്തിന്റെ അമ്പായ ആകാശ് തീറിന്റെ ലക്ഷ്യം. ഒരു വിദേശരാജ്യത്തിന്റെയും സഹായമില്ലാതെ പൂര്‍ണ്ണമായും തദ്ദേശീയമായി ഇന്ത്യ 1980ല്‍ വികസിപ്പിച്ചതാണ് ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധസംവിധാനം.. ഡിആര്‍ഡിഒ, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംയുക്തമായാണ് ഈ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിച്ചത്.
അര്‍മേനിയ നേരത്തെ ഇന്ത്യയുടെ ആകാശ് തീര്‍ സ്വന്തമാക്കിയിട്ടുണ്ട്. ആകാശ് തീര്‍ 1-എ എന്ന ഹ്രസ്വദൂര മിസൈലുകള്‍ ഉള്‍പ്പെട്ടെ സംവിധാനമാണ് അര്‍മേനിയെ വാങ്ങിയിരിക്കുന്നത്. 2024ല്‍ ഒരു ആകാശ്തീര്‍1-എ സംവിധാനം അര്‍മേനിയയ്‌ക്ക് നല്‍കി. നാല് മിസൈല്‍ ലോഞ്ചറുകളും ഒരു എഇഎസ് എ റഡാറും ഉള്‍പ്പെട്ടതാണ് ഒരു ആകാശ് തീര്‍ ബാറ്ററി സംവിധാനം എന്ന് പറയുന്നത്. 6000 കോടി രൂപ നല്‍കിയാണ് ഇന്ത്യയുടെ 15 ആകാശ്തീര്‍ ബാറ്ററികള്‍ ആണ്അ ര്‍മേനിയ വാങ്ങിയത്. അതായത് ആകെ 60 മിസൈല്‍ ലോഞ്ചറുകള്‍ അവരുടെ പക്കല്‍ ഉണ്ട്. അതായത് ആകെ 60 മിസൈല്‍ ലോഞ്ചറുകള്‍ അവരുടെ പക്കല്‍ ഉണ്ട്. ഒരു മിസൈല്‍ ലോഞ്ചറില്‍ നിന്നും നാല് ആകാശ് മിസൈല്‍ വെച്ച് ഏകദേശം 240 മിസൈലുകള്‍ ഒറ്റ സെക്കന്‍റില്‍ ആകാശത്തേക്ക് പായിക്കാന്‍ അര്‍മേനിയയില്‍ ആകാശ് തീര്‍ വ്യോമപ്രതിരോധസംവിധാനത്തിന് കഴിയും.
ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ഒരു മീഡിയം റേഞ്ച് മിസൈലുകളും വിവിധ റഡാറുകളും സെന്‍സറുകളും ഉള്‍പ്പെട്ടതാണ് എഐ കൂടി ഉപയോഗപ്പെടുത്തുന്ന ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം. . ആകാശ് തീറില്‍ വിവിധ റഡാര്‍ സംവിധാനങ്ങളുണ്ട്, സെന്‍സറുകളുണ്ട്. വാര്‍ത്താവിനിമയ സംവിധാനമുണ്ട്. ഇതെല്ലാം സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുകയാണ് ഈ വ്യോമപ്രതിരോധ സംവിധാനം. മാത്രമല്ല, നിര്‍മ്മിത ബുദ്ധിയ്‌ക്കും (എഐ) വലിയ റോള്‍ ആകാശ് തീറിലുണ്ട്. ഇത് ഐഎസ് ആര്‍ഒ ഉപഗ്രഹങ്ങള്‍, ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷന്‍ സംവിധാനമായ നാവിക് ജിപിഎസ് എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ശത്രുവിന്റെ ആകാശത്തിലൂടെയുള്ള ആക്രമണങ്ങളുടെ തത്സമയവിവരങ്ങള്‍ ശേഖരിച്ച് അതിനനുസരിച്ച് പ്രത്യാക്രമണങ്ങള്‍ ആകാശ് തീര്‍ തനിയെ നിര്‍വ്വഹിച്ചുകൊള്ളും. യുദ്ധമുഖത്ത് ഉയറം കുറഞ്ഞ ആകാശവിതാനത്തുള്ള ശത്രുവിന്റെ ആക്രമണങ്ങളെ ഇല്ലാതാക്കുകയാണ് ആകാശ് തീറിന്റെ ലക്ഷ്യം. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശ് തീറിന്റെ ദൗത്യം.
ആകാശ് തീറിന്റെ കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സംവിധാനവുമായി ആകാശ് മിസൈലിനെ ഘടിപ്പിച്ചിട്ടുണ്ട്. 4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തിനുള്ളിലുള്ള ശത്രുവിന്റെ ഡ്രോണുകളെയും മിസൈലുകളെയും അപ്പപ്പോള്‍ തിരിച്ചറിഞ്ഞ് ആകാശ് തീറിലെ ആകാശ് മിസൈല്‍ അടിച്ചിടും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശ് തീറിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ആകാശ് തീറിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്. ആകാശ് തീര്‍ എന്ന പ്രതിരോധ സംവിധാനമാണ് തുര്‍ക്കിയുടെ ബൈരക്തര്‍ ടിബി, സോംഗാര്‍ എന്നീ ഡ്രോണുകളെ അടിച്ചുവീഴ്‌ത്തിയത്. തുര്‍ക്കിയുടെ അസിസ് ഗാര്‍ഡ് എന്ന കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ഡ്രോണ്‍ ആണ് സോംഗര്‍.
ആകാശ് തീറിന്റെ അടിയില്‍ തുര്‍ക്കിയുടെ ഡ്രോണുകള്‍ വീണതോടെ തുര്‍ക്കിയില്‍ നിന്നും ഡ്രോണ്‍ വാങ്ങിയ പല രാജ്യങ്ങള്‍ക്കും അതിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. ഇത് തുര്‍ക്കിയുടെ കോടികളുടെ ബിസിനസിനെ ബാധിച്ചിട്ടുണ്ട്.
















