മുംബൈ : ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നതല്ല ഓഹരി വ്യാപാരത്തിന്റെ ശരിയായ രീതിയെന്ന് മുംബൈ നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ച് (എൻ എസ് ഇ ) സിഇഒ ആശിഷ് കുമാർ ചൗഹാൻ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് ഉപയോഗിച്ച നിക്ഷേപകരെ ധാരാളം തെറ്റി ധരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായി മുംബൈയിൽ എൻഎസ്ഇ സന്ദർശിച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വാട്സാപ്പ്, മെസേജുകൾ തുടങ്ങിയവ പൂർണമായി വിശ്വസിച്ച് നിക്ഷേപം നടത്തരുത്. യാധാർത്ഥ്യമാണോ തട്ടിപ്പാണോ എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ദീർഘകാല നിക്ഷേപങ്ങളാണ് വേണ്ടത്. എൻഎസ്ഇ ചെയർമാന്റെ പേരിൽ പോലും ട്രേഡിങ് ടിപ് നൽകാമെന്ന് പറഞ്ഞ് വാട്സാപ്പ് ഗ്രൂപ്പ് വഴി തെറ്റിധരിപ്പിക്കപ്പെട്ട വരുണ്ട്. തന്നെ നേരിട്ട് അറിയാവുന്നവർ പോലും ആ തട്ടിപ്പിൽ അകപ്പെട്ടുവെന്നും ഒടുവിൽ നിയമ സഹായം തേടേണ്ടി വന്നു വെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും എൻ എസ് ഇമെയിലിൽ ഒരു കുത്തോ കോമയേ മാറ്റിയുള്ള വ്യാജ മെയിലുകളിലൂടെ നിക്ഷേപകരെ തെറ്റി ധരിപ്പിച്ച് പണം തട്ടിയെടുക്കുന്നുണ്ട്. നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാം. അത് സ്വർണമോ മ്യൂച്ചൽ ഫണ്ടോ ഇൻഷുറൻസ് കമ്പനിയോ എന്നതല്ല, നിക്ഷേപകർക്ക് ലാഭമുണ്ടാകുകയാണ് വേണ്ടത്.
കേരളത്തിൽ നിന്നും ആശുപത്രികൾ ഉൾപ്പെടെ നിരവധികമ്പനിക എൻഎസ്ഇയിലേക്ക് ലിസ്റ് ചെയ്യപ്പെടുന്നുണ്ട്.
കമ്പനികൾ നൽകുന്ന കണക്കുകൾ കൃത്യമായി പരിശോധിച്ചാണ് എൻഎസ്ഇ പ്രവർത്തിക്കുന്നത്. വിവരങ്ങൾ കൃത്യമായ ഇടവേളകളി നൽകിയില്ലെങ്കിൽ എൻ എസ് ഇ യുടെ ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെടും. അത്ര സുതാര്യമായാണ് എൻ എസ് ഇ പ്രവർത്തിക്കുന്നത്. നിക്ഷേപകർക്കും കമ്പനികൾക്കും ഒരുപോലെ കരുതൽ നൽകുക എന്നതാണ് എൻ എസ് ഇ യുടെ നയം. അമേരിക്കയേയേ ചൈനയേയോ പോലെ അല്ല , ഭാരതം യുവാക്കളുടെ രാജ്യമാണ്. അതുകൊണ്ട് തന്നെ വേഗത്തിൽ സാങ്കേതിക വിദ്യകൾ വേഗം സ്വീകരിക്കപ്പെടുകയും സാങ്കേതി വിദ്യ പ്രയോജനപ്പെടുത്തുകയു ചെയ്യും. അതാണ് എഐയുടെ കാര്യത്തിലും സംഭവിക്കുന്നത്. അത് ഉപയോഗിച്ച് ട്രേഡിങ് നടത്തുന്നുണ്ട്. മാത്തമറ്റിക് അൽഗോരിതത്തിലൂടെ പ്രവർത്തിക്കുന്ന എഐയുടെ എല്ലാ നിരീക്ഷണങ്ങളും കൃത്യമാകണമെന്നില്ല. പിഴവുകൾ ഉണ്ടായി നഷ്ടത്തിലേക്ക് പോകുമ്പോൾ എഐയേയും നമ്മൾ തള്ളിപ്പറയും. അത് സ്വാഭാവികമാണ്. രാജ്യങ്ങളുമായി കരാർ ഉണ്ടാക്കുന്നത് സാഹചര്യങ്ങൾക്ക് അനുസരിച്ചാണ്. സാഹചര്യങ്ങൾ മാറുന്നത് അനുസരിച്ച് കറാറുകളും മാറും. ഭാരതത്തിന് അമേരിക്ക 50 ശതമാനം തീരുവയാക്കുന്നു എന്ന് പറഞ്ഞപ്പോൾ കമ്പനി പൂട്ടാൻ പോയവരുണ്ട്. എന്നാൽ തീരുവ18 ശതമാനമായി കുറയ്‌ക്കപ്പെട്ടു. മാർക്കിന്റെ പ്രവചനങ്ങളൾ ചില മാസികകളിൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നൽകുന്ന ജ്യോതിഷ പ്രവചനം പോലെയേ ഉള്ളൂ . വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഒരാളുടെ വാക്കുകളായി മാത്രം അത്തരം പ്രവചനങളെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
















