തിരുവനന്തപുരം: ശബരിമല യുതീപ്രവേശന വിഷയത്തിലുൾപ്പെടെ ആചാരവിശ്വാസ പ്രശ്‌നങ്ങളിൽ വിധിയുണ്ടാക്കാൻ സുപ്രീം കോടതി എടുത്ത നടപടിയെ ‘വിമർശിക്കുന്ന’ തരത്തിലുള്ള പ്രസ്താവനയുമായി സംസ്ഥാന നിയമമന്ത്രി പി. രാജീവ്. പതിവുപോലെ കോടതിയുടെ നിലപാടിനെയും തീരുമാനത്തെയും തെറ്റായി വ്യാഖ്യാനിച്ച് രാഷ്‌ട്രീയ നേട്ടവും നിലപാടും പ്രഖ്യാപിക്കുകയായിരുന്നു നിയമമന്ത്രി. വാർത്താസമ്മേളനത്തിൽ മന്ത്രി ഈ നിലപാട് പ്രഖ്യാപിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വ തീരുമാനമാണെങ്കിൽ ഒരു സംസ്ഥാന സർക്കാർ സുപ്രീം കോടതി നടപടിയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
സുപ്രീം കോടതിയുടെ അഞ്ചംഗ ജഡ്ജുമാരുടെ ബഞ്ചാണ് ശബരിമല യുവതി പ്രവേശനം തടഞ്ഞുകൊണ്ടുള്ള വിധി പറഞ്ഞത്. കൂടുതൽ അംഗങ്ങളുള്ള വിശാലബഞ്ച് ഈ വിഷയത്തിൽ കൂടുതൽ വ്യക്തമായ വിധി പറയണമെന്ന് അഞ്ചംഗ ബഞ്ച് വിധിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അടിസ്ഥാന വിശ്വാസ ആചാര വിഷയങ്ങളിൽ ഭരണഘടനാ വിഷയങ്ങൾ ഉൾപ്പെട്ട വിധിക്കുള്ള നടപടി ചീഫ് ജസ്റ്റീസുൾപ്പെട്ട സുപ്രീം കോടതി പ്രഖ്യാപിച്ചത്.
ഈ നടപടിയിൽ വിധിയിലെ റിട്ട് ഹർജിയാണ് അടിസ്ഥാനം. അത് ശബരിമലയിലെ യുവതി പ്രവേശനമാണ്. ഈ വിഷയത്തിൽ മുൻ നിലപാടുകളിൽ മാറ്റമുണ്ടെങ്കിൽ അറിയിക്കാനുള്ള അവസരമുണ്ട്. മാറ്റമില്ലെങ്കിൽ അതറിയിക്കാം. എന്നാൽ, സംസ്ഥാന നിയമമന്ര്തിയുടെ വ്യാഖ്യാനം അതല്ല വിഷയം, വിശ്വാസം, ആചാരം, പൊതുതാൽപര്യ ഹർജി, ഭരണഘടനയിലെ മത വിശ്വാസം, ആരാധനാ സ്വാതന്ത്ര്യവും അവകാശവും മറ്റുമാണെന്നാണ്. അത്തരം ഏഴ് വിഷയങ്ങളിൽ സുവ്യക്്തതയുണ്ടാക്കുകയും ഈ വിഷയത്തിൽ പ്രധാനമാണ്.
എന്നാൽ, ഈ വിഷയത്തിൽ യുവതിപ്രവേശന കാര്യത്തിലെ സർക്കാരിന്റെ നിലപാട് യുവതികളെ കയറ്റാം എന്നതാണ്. ആനിലപാടിൽ മാറ്റമുണ്ടെങ്കിൽ അതറിയിക്കണം. എന്നാൽ, അക്കാര്യത്തിൽ ‘ഉവ്വ്’, അല്ലെങ്കിൽ ‘അല്ല’ എന്ന ഒറ്റവാക്ക് പറയാൻ നിയമമന്ത്രി തയാറായില്ല എന്നു മാത്രമല്ല, സുപ്രീം കോടതിയുടെ മുന്നിൽ വ്യവസ്ഥ വെക്കുകയും ചെയ്തു.
അഞ്ചംഗബഞ്ച് കേസ് പരിഗണിക്കവേ, ”ഹിന്ദുമതാചാരവുമായി ബന്ധപ്പെട്ട് ആഴത്തിൽ പാണ്ഡിത്യമുള്ളവരും സാമൂഹ്യപരിഷ്‌കർത്താക്കളും ചേരുന്ന കമീഷനെ നിയോഗിച്ച് അവരുടെ അഭിപ്രായത്തിനാണ് പരിഗണന നൽേകണ്ടത് എന്ന് ഞങ്ങൾ (പിണറായി സർക്കാർ) മുമ്പ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ആവശ്യം അംഗീകരിക്കാതെയാണ് കോടതി വിധി പറഞ്ഞത്” എന്നാണ് നിയമമന്ത്രിയുടെ ആരോപണം.
‘വാദി’ക്കോ ‘പ്രതി’ക്കോ കോടതിയിൽ വാദത്തിനിടെ ആവശ്യങ്ങൾ ഉന്നയിക്കാം, അത് കോടതി അംഗീകരിക്കണന്നെ് രണ്ടുകൂട്ടർക്കും നിർബന്ധം പിടിക്കാനാവില്ല. എന്നാൽ, ഞങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പറഞ്ഞ വിധിയെ ‘അംഗീകരിക്കുന്നില്ല’ എന്ന് പറയുന്നതാണ് മകരള നിയമമന്ത്രിയുടെ വ്യാഖ്യാനവും വിശദീകരണവും.
ഇത് സുപ്രീംകോടതിയെ ചോദ്യം ചെയ്യൽതന്നെയാണ്. മുസ്ലിം സ്ത്രീക്ക് ജീവനാംശം നൽകണമെന്ന ഷാബാനോ കേസിലെ വിധിക്കെതിരേ മുസ്്‌ലിം ലീഗ് നേതാവ് ജി.എം. ബനാത്ത്‌വാല പാർലമെന്റിൽ കൊണ്ടുവന്ന സ്വകാര്യബില്ലിനെ ഏറ്റെടുത്ത് നിയമനിർമ്മാണം നടത്തിയ രാജീവ് ഗാന്ധി സർക്കാരിന്റെ നിലപാടിന് തുല്യമാണ് വിശാലാർത്ഥത്തിൽ ഇതുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതായത് സുപ്രീം കോടതിയെ ചോദ്യം ചെയ്യുകയാണ് വാസ്തവത്തിൽ മന്ത്രി രാജീവ് എന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
















