സോൾ: തന്നേക്കാള്‍ ജനപ്രീതി നേടിയ സഹോദരി കിം യോ ജോങ്ങിനെ വടക്കന്‍ കൊറിയയുടെ ക്രൂരനും ഏകാധിപതിയുമായ ഭരണാധികാരം കിം ജോങ്ങ് ഉന്‍ വധിച്ചുവോ? അസോസിയേറ്റ് പ്രസ് ഉള്‍പ്പെടെയുള്ള വാര്‍ത്താഏജന്‍സികളാണ് സംശയം പ്രകടിപ്പിക്കുന്നത്. കാരണം കുറെനാളായി സഹോദരിയെ വേദികളില്‍ കാണുന്നതേയില്ല. പകരം കി ജോങ്ങ് ഉന്‍ തന്റെ 13 കാരിയായ മകളെ അടുത്ത പ്രസിഡന്‍റായി വാഴിക്കാന്‍ പോവുകയാണ് എന്ന വാര്‍ത്തകള്‍ പരക്കുകയാണ്.
ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി അമിത വണ്ണം മൂലമുള്ള ഗൗരവതരമായ ആരോഗ്യപ്രശ്നം നേരിടുന്ന കിം ജോങ്ങ് ഉന്‍ ഏത് നിമിഷവും മരണപ്പെടാമെന്ന സാഹചര്യമാണ് പകരം ഭരണാധികാരിയെ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. നേരത്തെ സഹോദരി കിം യോ ജോങ്ങിനെ പ്രധാനവേദികളില്‍ കൂടെക്കൊണ്ടു നടക്കുക പതിവായിരുന്നു. വളരെ പ്രസന്നവതിയായ കിം യോ ജോങ്ങ് അതിവേഗം മറ്റ് രാജ്യങ്ങളുടേയും മാധ്യമങ്ങളുടേയും പ്രിയങ്കരിയായി. തന്നേക്കാള്‍ സഹോദരിയ്‌ക്ക് മാധ്യമശ്രദ്ധയും അംഗീകാരവും ജനപ്രീതിയും കിട്ടുന്നത് കിം ജോങ് ഉന്നിനെ ദേഷ്യം പിടിപ്പിച്ചിരുന്നു ഇത് മൂലം ഇദ്ദേഹം സഹോദരിയെ പാടെ തള്ളിക്കളയുകയായിരുന്നു. പൊതുവേദികളില്‍ കൊണ്ടുവരാതായി. ഇപ്പോള്‍ അവരെ വധിച്ചിട്ടുണ്ടാകുമോ എന്ന അഭ്യൂഹവും പരക്കുകയാണ്.
ക്രൂരതയുടെ പര്യായപദം കൂടിയാണ് വടക്കന്‍ കൊറിയ ഭരിയ്‌ക്കുന്ന ഏകാധിപതിയായ പ്രസിഡന്‍റ് കിം ജോങ് ഉന്‍. തെക്കന്‍ കൊറിയയുടെയും ഹോളിവുഡിന്റെയും സിനിമകള്‍ കണ്ടു എന്ന കുറ്റത്തിന് രണ്ട് കൗമാരക്കാരെ വധിച്ചത് ഈയിടെയാണ്. തന്റെ അഭിപ്രായത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന പലരേയും പട്ടിണിക്കിട്ട് കൊന്നിട്ടുണ്ട്. പിതാവിന് ശേഷം വടക്കന്‍ കൊറിയയിലെ രണ്ടാമനായ അമ്മാവന്‍ ജോങ് സോങ് തീക്കിനെ വഞ്ചനാക്കുറ്റം ആരോപിച്ച് തല വെട്ടിക്കളയുകയായിരുന്നു കിം ജോങ്ങ് ഉന്‍. അദ്ദേഹത്തിന്റെ തലയില്ലാത്ത ഉടല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മറ്റ് അഴിമതിക്കാര്‍ക്കും വഞ്ചകര്‍ക്കും ഉള്ള പാഠം എന്ന നിലയിലായിരുന്നു ഇത്.
ഇപ്പോള്‍ തന്റെ പിന്‍ഗാമിയായി ഇദ്ദേഹം 13കാരിയായ മകളെ വാഴിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. മകൾ കിം ജൂ ആയ്‌യെ പിൻഗാമിയായി പ്രഖ്യാപിച്ചുകഴിഞ്ഞതായും റിപ്പോർട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയായ നാഷണൽ ഇൻ്റലിജൻസ് സർവീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാധാരണ കുട്ടികൾക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ആയ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയർന്ന നേതാവിനെപ്പോലെയാണ് അവർക്ക് ഔദ്യോഗിക പരിപാടികളിൽ പരിഗണന ലഭിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ കിം ജോങ് ഉന്നിനൊപ്പം സജീവ സാന്നിധ്യമായി മകൾ കിം ജൂ ആയ് ഉണ്ടായിരുന്നു.ഈ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങൾ ഉയർന്നിരിക്കുന്നത്. പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലാണ് കിം ജൂ ആയ് എന്നാണ് റിപ്പോർട്ട്.
കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികാഘോഷത്തിന് മകള്‍ സജീവമായി പങ്കെടുത്തിരുന്നു. കിം ജോങ് ഉന്നിന് തൊട്ടടുത്ത കസേരയില്‍ ആണ് മകള്‍ ഇരുന്നത്. മകളെപ്പോലെയല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിനെപ്പോലെയായിരുന്നു ഇവര്‍ ഇരുന്നത്. കുംസുസാൻ പാലസ് സന്ദർശനവേളയിലും കിം ജോങ് ഉന്നിനൊപ്പം മകൾ കിം ജൂ ആയ്‌യും പങ്കെടുത്തിരുന്നു. 2022 നവംബറിലാണ് കിം ജോ ആയ് ആദ്യമായി പൊതുവേദിയിൽ എത്തിയത്. ദീർഘദൂര മിസൈൽ പരിക്ഷണ വേദിയിലായിരുന്നു കിം ജോ ആയ് പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ആയുധ വിക്ഷേപണങ്ങൾ, സൈനിക പരേഡുകൾ, ഫാക്ടറി സന്ദർശനങ്ങൾ തുടങ്ങിയ പരിപാടികളിൽ കിം ജോ ആയ് സാന്നിധ്യം അറിയിച്ചുരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബീജിങിൽ നടന്ന ചൈനീസ് ഉച്ചകോടിയിലും കിം ജോ ആയ് പങ്കെടുത്തിരുന്നു.
കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തര കൊറിയൻ സമൂഹത്തിൽ ഒരു പെൺകുട്ടി പിൻഗാമിയാകുന്നത് നിരീക്ഷകർ അത്ഭുതത്തോടെയാണ് കാണുന്നത്. കിം ജോങ് ഉന്നിന് ഒരു മകൻ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ജൂ ആയ്‌യെ മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.
















