കുട്ടികളുടെ മനസ്സ് ഇതിലേറെ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ല എന്ന് സോഷ്യൽ ലോകം ഒന്നാകെ പറയുന്ന സമൂഹമാധ്യമങ്ങളിൽ സജീവമായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഫിലിപ്പ് മമ്പാട്. എന്നാലിപ്പോൾ ലൈംഗിക പീഡനകേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പിടിയിലായ വാർത്തകളാണ് പുറത്ത് വരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ്പിനെ പോലീസ് പിടികൂടിയത്.
ഇയാൾ നിലമ്പൂർ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. അതിക്രമത്തിന് ഇരയായ കുട്ടിയെ മാതാപിതാക്കൾ ഫിലിപ്പിന്റെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നതെന്നാണ് വിവരം. എന്നാൽ മാതാപിതാക്കൾ അറിയാതെ ഇയാൾ കുട്ടിയെ പല ഇടങ്ങളിലേക്കും കൊണ്ടുപോയെന്നും 2025 സെപ്റ്റംബറിൽ കാസർകോട് വെച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ജോലിയിൽ നിന്ന് വിആർഎസ് എടുത്തയാളാണ് ഫിലിപ്പ് മമ്പാട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലും ആളുകൾക്കിടയിൽ ജനകീയനും സ്വീകാര്യനുമാണ് ഫിലിപ്പ് മമ്പാട്.
പീഡനത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ രക്ഷിതാക്കളുടെ സമ്മതത്തോടെ ഫിലിപ്പിന്റെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശികളായ രക്ഷിതാക്കളാണ് 16 വയസുള്ള മകൾക്ക് കൗൺസിലിംഗിനായി ഫിലിപ്പ് മമ്പാടിന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നത്. ഇതിനിടെ കുട്ടിയുടെ രക്ഷിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ ഇയാൾ പല ഇടങ്ങളിലും കുട്ടിയെ കൊണ്ടുപോകുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി.
കസ്റ്റഡിയിലെടുത്ത ഫിലിപ്പിനെ നിലമ്പൂർ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. അതിക്രമത്തിന് ഇരയായതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് 16 വയസുകാരി പരാതി നൽകിയത്.കുട്ടികൾ മാത്രമല്ല മുതിർന്നവരും ഫിലിപ്പ് മമ്പാടിന്റെ ആ ഫോളോവരും ആരാധകരുമായിരുന്നു
















