Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുര്‍ക്കിയോട് യുദ്ധം ചെയ്യാന്‍ തോക്കും ഡ്രോണും മിസൈലും വേണം; ഇന്ത്യയിലെത്തിയ ഗ്രീസ് വിദേശമന്ത്രിയെ ആകര്‍ഷിച്ച് ഇന്ത്യയുടെ തേജസ് എംകെ1എ

തുര്‍ക്കിയെയും എര്‍ദോഗാനെയും നേരിടാനുള്ള ആയുധങ്ങള്‍ തേടി തുര്‍ക്കി വിദേശകാര്യമന്ത്രി നികോസ് ഡെന്‍‍ഡിയോസ് ഇന്ത്യയിലെത്തി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 12, 2026, 06:57 pm IST
in World
തുര്‍ക്കിയോട് യുദ്ധം ചെയ്യാന്‍ തോക്കും ഡ്രോണും മിസൈലും വേണം; ഇന്ത്യയിലെത്തിയ ഗ്രീസ് വിദേശമന്ത്രിയെ ആകര്‍ഷിച്ച് ഇന്ത്യയുടെ തേജസ് എംകെ1എ എകെ 203 അസോള്‍ട്ട് റൈഫിള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു (നടുവില്‍) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയോട് യുദ്ധം ചെയ്യാന്‍ തോക്കും ഡ്രോണും മിസൈലും വേണം; ഇന്ത്യയിലെത്തിയ ഗ്രീസ് വിദേശമന്ത്രിയെ ആകര്‍ഷിച്ച് ഇന്ത്യയുടെ തേജസ് എംകെ1എ എകെ 203 അസോള്‍ട്ട് റൈഫിള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു (നടുവില്‍) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: തുര്‍ക്കിയെയും എര്‍ദോഗാനെയും നേരിടാനുള്ള ആയുധങ്ങള്‍ തേടി ഗ്രീസിലെ വിദേശകാര്യമന്ത്രി നികോസ് ഡെന്‍‍ഡിയോസ് ഇന്ത്യയിലെത്തി. തുര്‍ക്കിയും പാകിസ്ഥാനും ആയുധങ്ങള്‍ നല്‍കി ശക്തിപ്പെടുത്തിയ അസര്‍ബൈജാനെ ഈയിടെ ഇന്ത്യയുടെ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം അര്‍മീനിയ മുട്ടില്‍ വീഴ്‌ത്താന്‍ തുടങ്ങയിട്ടുണ്ട്. ഇതു കൂടി കേട്ടറിഞ്ഞാണ് ഇന്ത്യയുമായി പുതിയൊരു പ്രതിരോധ അധ്യായം തുറക്കാന്‍ നികോസ് ഡെന്‍ഡിയോസ് ഇന്ത്യയില്‍ എത്തിയത്. ഗ്രീസിന്റെ കാലഹരണപ്പെട്ടുതുടങ്ങിയ പഴയ ഫാന്‍റം യുദ്ധവിമാനങ്ങള്‍ക്ക് പകരം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന തേജസ് എംകെ1എ അദ്ദേഹത്തെ ശരിയ്‌ക്കും ആകര്‍ഷിച്ചു.

തുര്‍ക്കിയ്‌ക്കെതിരായ പടക്കോപ്പുകള്‍ വിലയിരുത്താന്‍ ഡെന്‍ഡിയോസ് ബെംഗളൂരുവിലെ ഇന്ത്യയുടെ സൈനിക സ്റ്റേഷന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. നിക്കോസ് ഡെന്‍ഡിയോസ് ഇന്ത്യയുടെ എകെ 203 അസോള്‍ട്ട് റൈഫിളുകള്‍ ഉള്‍പ്പെടെ പുതിയ തോക്കുകളുടെ പ്രവര്‍ത്തനം പരിശോധിച്ചു. ഇന്ത്യയുടെ ചാവേര്‍ ഡ്രോണുകളും അദ്ദേഹം നോക്കിക്കണ്ടു. മിസൈലുകളെയും പരിചയപ്പെടുത്തി. അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ അര്‍മേനിയയ്‌ക്ക് പ്രിയങ്കരമായ ഇന്ത്യയുടെ തദ്ദേശീയ പിനാക മിസൈലുകളും നികോസ് ഡെന്‍ഡിയോസ് കണ്ടു.

പക്ഷെ ഇന്ത്യ ഏറ്റവും പ്രധാനമായി നിര്‍ദേശിച്ചത് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് എംകെ1എ യുദ്ധവിമാനം വാങ്ങാനാണ്. ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലായ അസ്ത്ര ഉള്‍പ്പെടെ എട്ട് മിസൈലുകള്‍ വഹിക്കാന്‍ തേജസിന് കഴിയും. നാല് ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലും നാല് ഹ്രസ്വദൂരമിസൈലും. ഇത്രയേറെ മിസൈലുകള്‍ വഹിച്ച് പറക്കാന്‍ കഴിയുന്ന തേജസ് എംകെ1എ അപകടകാരിയായ യുദ്ധവിമാനമാണ്. ഒറ്റ എഞ്ചിനുള്ള മള്‍ട്ടി റോള്‍ യുദ്ധവിമാനമായ തേജസ് എംകെ1എ വെല്ലുവിളികളുയര്‍ത്തുന്ന വ്യോമസാഹചര്യങ്ങളില്‍ യുദ്ധം ചെയ്യാന്‍ മിടുക്കുള്ളവയാണ്.
വ്യോമപ്രതിരോധം, സാമുദ്രിക നിരീക്ഷണം, ആക്രമണം എന്നിവയ്‌ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പന ചെയ്ത വിമാനമാണ്.

ഗ്രീസ് വ്യോമസേനയുടെ പക്കലുള്ള എഫ്4 ഫാന്‍റം രണ്ട് പണ്ട് റഷ്യ-അമേരിക്ക ശീതയുദ്ധകാലത്തുണ്ടായ യുദ്ധവിമാനമാണ്. ഇതെല്ലാം മാറ്റാറായി. ഇത് അറ്റുകറ്റപ്പണി പോലും ചെയ്യാനാവാത്തനിലയിലാണ്. തുര്‍ക്കിയുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരികയുമാണ്. എയ്ജെസ് ദ്വീപുകളെച്ചൊല്ലിയാണ് ഇപ്പോള്‍ തുര്‍ക്കിയുമായി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇവിടെ ഗ്രീസ് സൈനികത്താവളം നിര്‍മ്മിക്കുകയാണെന്നും ഇത് അന്താരാഷ്‌ട്ര കരാറിന്റെ ലംഘനമാണെന്നും തുര്‍ക്കി വിമര്‍ശിക്കുന്നു. എന്നാല്‍ എയ്ജെസ് ദ്വീപുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഗ്രീസിന്റെ വാദം. അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ തുര്‍ക്കിയും ഗ്രീസും തമ്മില്‍ പല യുദ്ധങ്ങളും നടന്നിട്ടുണ്ട്. ഇവരുടെ വഴക്ക് 1921 മുതല്‍ ആരംഭിക്കുന്നു. എന്തായാലും പുതിയൊരു യുദ്ധവിമാനം ഗ്രീസിന് അത്യന്താപേക്ഷിതമാണ്. അര്‍മേനിയയില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ട് ഗ്രീസിനെ കൂടുതലായി ഇന്ത്യന്‍ ആയുധങ്ങളിലേക്ക് അടുപ്പിക്കുന്നു. തേജസ് എംകെ1എയില്‍ എയ്സ (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ) റഡാറും ആധുനിക എവിയോണിക്സും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനവും ഉണ്ട്. മറ്റ് രാജ്യങ്ങളിലെ യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവുമാണ്.

കാലഹരണപ്പെട്ടു തുടങ്ങിയ ഫാന്‍റം യുദ്ധവിമാനം കൂടാതെ എഫ്16, മിറാഷ് 2000 എന്നീ വിമാനങ്ങളും ഉണ്ട്. ഇതു കൂടാതെ അമേരിക്കയില്‍ നിന്നും എഫ് 35 യുദ്ധവിമാനവും വാങ്ങാന്‍ നോക്കുകയാണ് ഗ്രീസ്. എങ്കിലും തേജസ് എംകെ1എയ്‌ക്ക് പല ഗുണങ്ങളുമുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ കുറഞ്ഞ വില എന്നത് മാത്രമല്ല, കുറഞ്ഞതോതിലുള്ള അറ്റകുറ്റപ്പണികളേ വേണ്ടിവരൂ. വലിയ ഭാരമില്ലാത്ത വിമാനം കൂടിയാണ് തേജസ് എംകെ1എ. ഫാന്‍റം എന്ന ഗ്രീസിന്റെ പഴയ യുദ്ധവിമാനത്തിന്റെ ഭാരം 28 ടണ്‍ ആണെങ്കില്‍ തേജസ് എംകെ1എയുടെ ഭാരം വെറും 6.5 ടണ്‍ മാത്രമാണ്. ശരിയ്‌ക്കും ഒരു ലൈറ്റ് വെയിറ്റ് യുദ്ധവിമാനം. ഇതെല്ലാം ഗ്രീസിനെ തേജസ് എംകെ1എയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

മതത്തിന്റെ പേരില്‍ ഇന്ത്യയെ ചതിച്ച തുര്‍ക്കിയും എര്‍ദോഗാനും

2023ല്‍ തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഓപ്പറേഷന്‍ ദോസ്ത് (സുഹൃദ് ദൗത്യം) എന്ന പേരില്‍ തുര്‍ക്കിയെ സഹായിച്ച രാജ്യമാണ് ഇന്ത്യ. അന്ന് ഇന്ത്യയുടെ സി-17 വിമാനം 47 ദേശീയദുരന്ത നിവാരണ സോനംഗങ്ങളുമായ അവിടെ എത്തി. കൈനിറയെ മരുന്ന് നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വലിയൊരു തുക സഹായമായി നല്‍കി. ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. പാകിസ്ഥാന്‍ പോലും ഇന്ത്യയുടെ അത്ര തുര്‍ക്കിയ്‌ക്ക് വേണ്ടി ചെയ്തില്ല. എന്നാല്‍ പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാനിലേക്ക് ആയുധങ്ങളുമായി തുര‍്ക്കിയുടെ വിമാനവും കപ്പലും എത്തി. ഡ്രോണുകള്‍, ടാങ്കുകളെ തകര്‍ക്കാനുള്ള മിസൈലുകള്‍, ആയുധങ്ങള്‍ കൊണ്ടുപോകാനുള്ള ചരക്ക് വിമാനം എന്നിവ നല്‍കി. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങളെ അറ്റകുറ്റപ്പണി ചെയ്ത് നല്കി യുദ്ധസജ്ജമാക്കി. മതമാണ് മതമാണ് മതമാണ് തുര്‍ക്കിയുടെ പ്രശ്നമായിരുന്നത്. അതിനപ്പുറമുള്ള സൗഹൃദം തുര്‍ക്കി വിലവെയ്‌ക്കില്ല. അന്താരാഷ്‌ട്ര പ്രശസ്തിനേടിയെ തുര‍്ക്കിയുടെ ഡ്രോണുകളെല്ലാം ഇന്ത്യയ്‌ക്ക് വീഴ്‌ത്താന്‍ കഴിഞ്ഞെങ്കിലും തുര‍്ക്കിയുടെ ഈ വഞ്ചന ഇന്ത്യയുടെ മനസ്സിലുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന നയമാണ് ഗ്രീസിനോട് ഇന്ത്യയ്‌ക്ക് ഇപ്പോള്‍ ഉള്ളത്.

 

 

 

Tags: Indian assault rifleRecep Tayyip ErdoganTurkeyLatest newsErdoganGreece India friendshipTejas MK1ANikos Dendias
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.