ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499ാം വകുപ്പ് (ക്രിമിനല്‍ അപകീര്‍ത്തി) പ്രകാരമാണ് ജഡ്ജി ഡാമിനി ദീക്ഷിത് ശിക്ഷ വിധിച്ചത്.
അദാനി ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ ഗുജറാത്തിലെ ഗാന്ധിനഗറിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം തടവും പിഴയുമാണ് വിധിച്ചത് കമ്പനിയുടെ സദ്കീര്‍ത്തിയെ തകര്‍ക്കുകയും വിശ്വാസ്യത ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ സമൂഹമാധ്യമങ്ങളിലെ ട്വീറ്റുകള്‍. . മാധ്യമസ്വാതന്ത്ര്യമെന്നത് മറ്റൊരാളുടെ കീര്‍ത്തി തകര്‍ക്കാനുള്ള ലൈസന്‍സല്ലെന്നും കോടതി താക്കീത് ചെയ്തു.
ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്ക കേന്ദ്രീകരിച്ചുള്ള ഒരു ധനകാര്യ ഗവേഷണസ്ഥാപനം അദാനിയ്‌ക്കെതിരെ ഒട്ടേറെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആ ഹിന്‍ഡന്‍ബര്‍ഗ് കമ്പനി തന്നെ അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്ന ഉടന്‍ ഓഫീസും പൂട്ടി അതിന്റെ ഉടമ ആന്‍ഡേഴ്സന്‍ ഒളിവില്‍ പോയി. ഹിന്‍ഡന്‍ബര്‍ഗിനോട് അദാനിയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് ഉത്തരം തേടി സെബി ചീഫ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഹിന്‍ഡന്‍ബര്‍ഗിന് കഴിയുമായിരുന്നില്ല. കുരുക്കുമുറുകുമെന്ന് കണ്ട ആന്‍ഡേഴ്സന്‍ തന്റെ കമ്പനി അടച്ചുപൂട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഹിന്‍ഡന്‍ബര്ഗൂമായും ആന്‍ഡേഴ്സനുമായും ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ക്ക് ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചതുപോലെ അദാനി ഗ്രൂപ്പ് ഏത് നിമിഷവും പൊട്ടാവുന്ന ഒരു നീര്‍ക്കുമിളയാണെന്നും രവി നായര്‍ ആരോപിച്ചിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ ഒരു പിടി ട്വീറ്റുകള്‍ ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്റെ പേരിലായിരുന്നു ഈ പരാതി. പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും അദാനി ഗ്രൂപ്പിലുള്ള വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലായിരുന്നു പ്രസ്താവന. ഒരു ഉത്തരവാദിത്വമുള്ള ജേണലിസ്റ്റ് എന്ന നിലയില്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലുള്ള തന്റെ പോസ്റ്റ് എത്രത്തോളം വിനാശകരമാണെന്ന് സ്വയം ബോധമുണ്ടാകേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ചും ഒരു വ്യക്തിയുടെയും ബിസിനസ് ഗ്രൂപ്പിന്റെയും സദ്കീര്‍ത്തിയെ ബാധിക്കുമ്പോള്‍.
അപകീര്‍ത്തികരമാണ് രവി നായരുടെ ട്വീറ്റുകളെന്ന് പ്രഥമദൃഷ്ട്യാ കോടതി കണ്ടെത്തി. ഇത് വിചാരണ ചെയ്യാവുന്ന വിഷയമായതിനാല്‍ കേസില്‍ വാദം കേള്‍ക്കാതെ തന്നെ ശിക്ഷവിധിക്കുകയായിരുന്നു. തടവും പിഴയും തന്നെ കുറ്റത്തിന്റെ ഗൗരവമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും കോടതി പറഞ്ഞു.
















