ന്യൂദല്‍ഹി: നരാവനെയുടെ പുസ്തകവിവാദത്തില്‍ കാരവാന്‍ മാസികയുടെ എഡിറ്റര്‍ അനന്ത് നാഥും. കാരവാന്‍ മാസികയിലാണ് നരാവനെയുടെ ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥയുടെ ഒരു ഭാഗം പ്രസിദ്ധീകരിച്ചത്. രാജ് നാഥ് സിങ്ങിനെതിരായ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്ത് വിവാദമാക്കിയത്. അനന്ത് നാഥ് എഡിറ്റര്‍ ആയ കാരവാന്‍ മാസികയാണ്.
സുശാന്ത് സിങ്ങാണ് ഈ ലേഖനം എഴുതിയത്. കാരവാന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനമാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ വിവാദമാക്കിയത്. പക്ഷെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരണാനുമതി നല്‍കാത്തതിനാല്‍ പുസ്തകത്തിന്റെ പകര്‍പ്പാവകാശം വാങ്ങിയ പെന്‍ഗ്വിന്‍ പബ്ലിഷേഴ്സ് നരവനെയുടെ ഈ ആത്മകഥ പുസ്തക രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ എങ്ങിനെയാണ് കാരവാന്‍ മാസിക ഈ പുസ്തകത്തിലേത് എന്ന് പറഞ്ഞ് ഒരു ഭാഗം പ്രസിദ്ധീകരിച്ചത്? കാരവാന്‍ മാസികയും നടത്തിയത് പകര്‍പ്പാവകാശ ലംഘനം എന്ന ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ തുണ്ടം തുണ്ടമായി വെട്ടിമുറിക്കാന്‍ പരിശ്രമിക്കുന്നവരെ അമിത് ഷാ വിശേഷിപ്പിച്ച ഒരു പ്രയോഗമുണ്ട്. തുക്ഡെ തുക്ഡെ ഗ്യാങ്ങ്. അതില്‍പ്പെട്ട ഒരാളാണ് അനന്ത് നാഥ്.
കര്‍ഷകസമരത്തില്‍ ചെങ്കോട്ട മാര്‍ച്ചില്‍ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചു എന്ന വ്യാജവാര്‍ത്ത നല‍്കിയ ജേണലിസ്റ്റ്
ദല്‍ഹിയിലെ അര്‍ബന്‍ നക്സല്‍ വിഭാഗത്തില്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് അനന്ത് നാഥ്. 2021ല്‍ ദല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് നടത്തിയ കര്‍ഷകമാര്‍ച്ചില്‍ ഒരു കര്‍ഷകന്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചജേണലിസ്റ്റാണ് അനന്ത് നാഥ്. പിന്നീട് ദല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ഇതിന്റെ പേരില്‍ അനന്ത് നാഥിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള 11ഓളം വകുപ്പുകള്‍ ചുമത്തി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ കേസെടുത്തിരുന്നു.
നേരത്തെ അദാനിയ്‌ക്കെതിരെ ചോദ്യം പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ എംപിയായ മഹുവ മൊയ്ത്ര അദാനിയുടെ എതിരാളിയായ ബിസിനസുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു എന്ന സംഭവത്തില്‍ കേസ് നല്‍കിയ അഭിഭാഷകനായ ദേഹാദ്റായി പ്രതിപ്പട്ടികയില്‍ അനന്ത് നാഥിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. പത്രപ്രവർത്തകരുടെയും എഡിറ്റര്‍മാരുടെയും സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിന്റെ പ്രസിഡന്‍റ് കൂടിയാണ് കുറച്ച് വര്‍ഷങ്ങലായി അനന്ത് നാഥ്. മോദി സര്‍ക്കാര്‍ അനങ്ങിയാല്‍ പത്രപ്രവര്‍ത്തനസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് പ്രസ്താവന ഇറക്കുന്ന സംഘടന കൂടിയാണ് എഡിറ്റേഴ്സ് ഗില്‍ഡ്.
ഇന്ത്യയിലെ സൈന്യത്തില്‍ ചിലരെ വിലയ്‌ക്കെടുക്കാന്‍ ഡീപ് സ്റ്റേറ്റ് ശ്രമം?
ഇതോടെ നരാവനെയുടെ ആത്മകഥയുടെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ വിവാദം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് വേണം കരുതാന്‍. അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായാണോ ഈ വിവാദം എന്നും സംശയമുണ്ട്. ഇന്ത്യയില്‍ ഈ അജണ്ടകള്‍ നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ മാത്രമല്ല, പത്രപ്രവര്‍ത്തകര്‍, ഡീപ് സ്റ്റേറ്റിന്റെ കണ്ണികളിലൊരാളായ അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ പണംവാങ്ങി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായഎന്‍ജിഒകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കുറച്ചുവര്‍ഷങ്ങളായി ഡീപ് സ്റ്റേറ്റ് ശക്തികള്‍ ശ്രമിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നതിലെ ഒരു പ്രധാനഭാഗമാണ് സൈന്യത്തിനുള്ള ഛിദ്രം ഉണ്ടാക്കുക എന്നത്. മുന്‍ കരസേനാമേധാവിയായ നരാവനയെപ്പോലുള്ളവരെ മോദി സര്‍ക്കാരിനെതിരായി തിരിക്കാനാണ് ശ്രമം. നേപ്പാളിലും ബംഗ്ലാദേശിലും ജെന്‍സീ കലാപം ഉണ്ടായപ്പോള്‍ അവിടുത്തെ സൈനികമേധാവികളുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതായിരുന്നു. ഭരണാധികാരികളുടെ വസതിക്ക് നേരെ കലാപകാരികളായ കൗമാരക്കാരുടെ വലിയ സംഘം പാഞ്ഞടുത്തപ്പോള്‍ അവര്‍ക്ക് നേരെ നിസ്സംഗത പ്രകടിപ്പിച്ച് നില്‍ക്കുകയായിരുന്നു ഇരു രാജ്യങ്ങളിലെയും സൈനികമേധാവികള്‍. അതായത് ജെന്‍സീ കലാപത്തിന് മുന്‍പേ സൈനിക മേധാവികള്‍ ഭരണാധികാരികളുടെ പക്ഷത്ത് നിന്നും മറുകണ്ടം ചാടിയിരുന്നു എന്നാണ് മനസ്സിലാക്കപ്പെടുന്നത്. അതായത്, വലിയ സാമൂഹ്യകലാപം സൃഷ്ടിക്കുന്നതിന് മുന്‍പ് സൈന്യത്തിനകത്ത് വിള്ളല്‍ സൃഷ്ടിക്കുന്നത് ഡീപ് സ്റ്റേറ്റ് എല്ലാ രാജ്യങ്ങളിലും കളിക്കുന്ന ഗെയിം ആണ്. ഇതിന്റെ തുടക്കമാണോ നരാവനെയുടെ ആത്മകഥയെച്ചൊല്ലിയുണ്ടാക്കപ്പെടുന്ന ഈ വിവാദം?
















