അങ്കമാലി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടായാതെ കയ്യും കെട്ടിയിരിക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് ബിജെപി ദേശീയാദ്ധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷൻ.
കേരളത്തിലെ യുവാക്കള്‍ തൊഴിലിനും പഠനത്തിനുമായി വിദേശത്തേക്ക് പോവുകയാണ്. ലക്ഷക്കണക്കിന് യുവാക്കളാണ് കേരളത്തില്‍ നിന്ന് നാടുവിട്ടിരിക്കുന്നത്. ഒരു കാലത്ത് വിദ്യാഭ്യാസത്തിന്റെ നാടായിരുന്നു. കേരളത്തിലെ യുവാക്കള്‍ വിദ്യതേടി തൊഴില്‍ തേടി നാടുവിടാന്‍ കാരണം മാറിമാറി ഭരിച്ച രണ്ട് മുന്നണികളുമാണ്. വികസിത ഭാരതത്തിനൊപ്പം വികസിതകേരളനവും യാഥാര്‍ത്ഥമാക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി പ്രതിജ്ഞാ ബദ്ധമാണ്. ഇതിനായി ബിജെപിയോടൊപ്പം അണിചേരണമെന്ന് കേരളത്തിലെ ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
യൂറോപ്പ് യൂണിയനുമായി ഭാരതം വലിയ കരാര്‍ഒപ്പുവച്ചിരിക്കുകയാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, സാധാരണക്കാര്‍ ഇവവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. അമേരിക്കയുമായി ഒപ്പുവച്ച കരാറും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മത്സബന്ധന തൊഴിലാളികള്‍ക്കും ഏറെ ഗുണം ലഭിക്കുന്നതാണ്. ഗവേഷണത്തിലും ശാസ്ത്രരംഗത്തും രാജ്യം മുന്നേറുകയാണ്. സെമികണ്ടക്ടറുകളുടെ നിര്‍മ്മാണത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ മുന്നേറുകയാണ്. 130,00 കോടി രൂപയാണ് പിഎം കിസാന്‍.
10 ലക്ഷം സ്ത്രീകള്‍ക്ക് സഹായം ലഭിച്ചു.
ഇതിലേക്ക് കേരളത്തിലെ യുവാക്കള്‍ക്ക് വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. വന്ദേഭാരത് അമൃത് ഭാരത് ട്രെയിനുകളും റെയില്‍ കോറിഡോറുമാടക്കം നിരവധി പദ്ധതികളാണ് കേന്ദ്രം കേരളത്തിനായി അനുവദിച്ചത്. സദാനന്ദന്‍ മാസ്റ്ററുടെ പാര്‍ലമെന്റിലെ പ്രസംഗം രാജ്യംമുഴുവന്‍ ആവേശത്തോടെയാണ് കേട്ടത്. എങ്ങിനെയാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് രാജ്യം മുഴുവന്‍ അത്ഭിത്തോടെയും ആദരവോടെയും നോക്കികണ്ടു. ഞാന്‍ രാഹുല്‍ ഗാന്ധിയോട് ചോദിക്കുന്ന താങ്കള്‍ എല്ലായിപ്പോഴും ഭരണഘടന ഉയര്‍ത്തി സംസാരിക്കുന്നുണ്ടല്ലോ ഭരണഘടനയുടെ ഏത് വകുപ്പിലാണ് മറ്റ് പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരുടെ കാല് വെട്ടാന്‍ പറയുന്നത്. കേരളത്തിലെ ജനങ്ങള്‍ അതിനുള്ള മറുപടിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
















