Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കുകള്‍

പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളെ ഉദ്ധരിക്കുന്നത് പാര്‍ലമെന്റിന്റെ ചട്ടലംഘനമാണ്. ഇക്കാര്യം വിസ്മരിച്ചുകൊണ്ട്, രാഹുല്‍ എന്തോ വലിയ വെളിപ്പെടുത്തല്‍ നടത്തുന്നു എന്ന രീതിയില്‍ സംഭവങ്ങളെ ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. അതിര്‍ത്തിയിലെ ചൈനയുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത ചില കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്ളതിനാലാണ് പ്രസിദ്ധീകരണാനുമതി നല്‍കാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 03:28 pm IST
in Editorial, Vicharam

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആ പാര്‍ട്ടിയുടെ തനിനിറം ആവര്‍ത്തിച്ച് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ലോക്സഭ ഇതുവരെ കാണാത്ത തരം കാഴ്ചകളാണ് അരങ്ങേറിയത്. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തോടുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയെ പ്രതിപക്ഷ നേതാവ് രാഹുല്‍ തരംതാണ നാടകീയതയുടെ വേദിയാക്കാന്‍ ശ്രമിച്ചു. മുന്‍ സൈന്യാധിപന്‍ ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതാണ് വിവാദത്തിന് തുടക്കമായത്. പ്രസിദ്ധീകരിക്കാത്തതും സ്ഥിരീകരിക്കാത്തതുമായ ഈ പുസ്തകത്തിലെ കാര്യങ്ങള്‍ പരാമര്‍ശിച്ചതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയത് കോണ്‍ഗ്രസിന്റെ ദേശദ്രോഹ മുഖം പുറത്തുകൊണ്ടുവന്നു.

പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളെ ഉദ്ധരിക്കുന്നത് പാര്‍ലമെന്റിന്റെ ചട്ടലംഘനമാണ്. ഇക്കാര്യം വിസ്മരിച്ചുകൊണ്ട്, രാഹുല്‍ എന്തോ വലിയ വെളിപ്പെടുത്തല്‍ നടത്തുന്നു എന്ന രീതിയില്‍ സംഭവങ്ങളെ ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. അതിര്‍ത്തിയിലെ ചൈനയുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത ചില കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്ളതിനാലാണ് പ്രസിദ്ധീകരണാനുമതി നല്‍കാതിരുന്നത്. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ട് രാജ്യസ്‌നേഹം തൊട്ടുതീണ്ടാത്ത രാഹുലിനെ നായകനാക്കി അവതരിപ്പിക്കുകയാണ് നെഹ്‌റു കുടുംബത്തോട് വിധേയത്വമുള്ള ഒരു വിഭാഗം മാധ്യമങ്ങള്‍ ചെയ്തത്. രാഹുലിനെ പിന്തുണച്ച് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയും, സ്പീക്കര്‍ക്കുനേരെ കടലാസ്സുകള്‍ കീറിയെറിയുകയും ചെയ്ത കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് അവസരമാക്കിയും കോണ്‍ഗ്രസ് ബഹളം തുടര്‍ന്നു.

നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പോലും ഒഴിവാക്കേണ്ടി വന്നു. പാര്‍ലമെന്റില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി മനസ്സിലാക്കിയാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കുകയും ചെയ്തു. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ രാഹുല്‍ രാജ്യദ്രോഹി എന്നു വിളിക്കുകയുണ്ടായി. ഭീകരവാദികള്‍ കൊലപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതാണ് കോണ്‍ഗ്രസ് നേതാവിന്റെ വിരോധത്തിന് കാരണം. ടയര്‍ കത്തിച്ച് കഴുത്തിലിട്ട് സിഖുമത വിശ്വാസികളെ കൊലപ്പെടുത്തിയ നെഹ്‌റു കുടുംബക്കാരാണ് രാജ്യദ്രോഹികളെന്ന് സിഖ് നേതാക്കള്‍ തിരിച്ചടിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ദുഷ്ടലാക്ക് വേറെയായിരുന്നു. ഭാരതവുമായുള്ള വാണിജ്യ കരാറില്‍ അമേരിക്കയ്‌ക്ക് പിന്നോട്ട് പോകേണ്ടി വന്നതിന്റെ ബഹുമതി നരേന്ദ്ര മോദി സര്‍ക്കാരിന് ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. കരാറിനോട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നു പറഞ്ഞ കോണ്‍ഗ്രസ്, പാര്‍ലമെന്റില്‍ ഇക്കാര്യം വിശദീകരിക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചില്ല എന്നതാണ് വസ്തുത.

നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി ഭാരത-യുഎസ് കരാര്‍ അടക്കം പരാമര്‍ശിച്ച് മറുപടി നല്‍കിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയല്ലോ. വിദേശ രാജ്യങ്ങളില്‍ പോയി ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഹുലും, അതിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസും പാര്‍ലമെന്റിനകത്തും അതേപോലെ പെരുമാറുന്നു എന്നതാണ് ജനങ്ങള്‍ മനസ്സിലാക്കേണ്ടത്.

Tags: congressParliamentloksabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.