ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന SIR തടസ്സപ്പെടുത്തുന്ന അജണ്ടയുടെ ഭാഗമായി എസ് ഐആറിനെതിരെ വാദിക്കാന്‍ അഭിഭാഷക കുപ്പായമണിഞ്ഞ് സുപ്രീംകോടതിയില്‍ മമത ബാനര്‍ജി പ്രത്യക്ഷപ്പെട്ടത് വലിയ മാധ്യമവാര്‍ത്തയായെങ്കിലും യഥാര്‍ത്ഥത്തില്‍ കോടതി മുറിയില്‍ മമത നാണം കെടുകയായിരുന്നു. സുപ്രീംകോടതി ജഡ്മിമാര‍് തന്നെ നിങ്ങളേക്കാള്‍ നന്നായി നിങ്ങള്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകര്‍ വാദിക്കുന്നുണ്ടെന്നും അതിനാല്‍ കേസ് അവരെ ഏല്‍പിക്കൂ എന്ന് ആവശ്യപ്പെടുകയായിരുന്നു.
പണ്ട് കേസില്ലാ വക്കീല്‍ ആയിരുന്ന മമത ബാനര്‍ജി ദീര്‍ഘമായ ഒരു ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും സുപ്രീംകോടതിയില്‍ അഭിഭാഷകവേഷം അണിഞ്ഞ് എത്തിയത്. മമത 10 മിനിറ്റ് വാദത്തിന് സൂപ്രിംകോടതിയോട് സമയം ചോദിച്ചു, വാദിക്കാന്‍ ശ്രമിച്ചെങ്കിലും വാദം ഫലപ്രദമായിരുന്നില്ല. വെറുതെ സമയം പോവുകയാണെന്ന് മനസ്സിലാക്കിയ സീനിയര്‍ ജഡ്ജിമാര്‍ തന്നെയാണ് മമതയെ കാര്യം പറഞ്ഞുമനസ്സിലാക്കിയത്. “നിങ്ങൾക്ക് ഈ കേസ് വാദിക്കാന്‍ ഏര്‍പ്പെടുത്തിയ രാജീവ് ധവാനും മറ്റും നന്നായി വാദിക്കുന്നവരാണ്. അതിനാല്‍ അയാൾ വാദിക്കട്ടെ” എന്ന് സുപ്രീം കോടതി ജഡ്ജി പറഞ്ഞു. ഇതോടെ മമത വാദത്തില്‍ നിന്നും മാറി നിന്നു.
















