കൊച്ചി: ആണ്ടിലൊരിയ്‌ക്കല്‍ നടത്തിയ പ്രസ്താവന പിഴച്ചതോടെ സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടേത് ആത്മഹത്യയല്ലെന്നും രാജ്യം ഭരിയ്‌ക്കുന്ന പാര്‍ട്ടിയായ ബിജെപി ഫണ്ട് ചോദിച്ചിട്ട് കൊടുക്കാത്തതിന് വേട്ടയാടി കൊന്നതാണെന്നുമായിരുന്നു കെ.ജെ. ഷൈന്‍ ടീച്ചറിന്റെ പ്രസ്താവന.
സമൂഹമാധ്യമങ്ങളില്‍ സിപിഎം ലോബികള്‍ പ്രചരിപ്പിച്ച കെ.ജെ. ഷൈന്‍ ടീച്ചറുടെ പ്രസ്താവന:

എന്നാല്‍ സി.ജെ. റോയിയുടേത് ആത്മഹത്യ തന്നെ എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടക സര്‍ക്കാര്‍ തന്നെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും യുഎഇയില്‍ ഇറക്കിയ ഫണ്ടുകളുടെ ഉറവിടം പറയാന്‍ കഴിയാത്തിന്റെ പേരിലുള്ള മാനസികപ്രയാസവും മൂലം ഉഴലുകയായിരുന്നു റോയി. അദ്ദേഹത്തിന്റെ ഒമ്പതു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇതിലും താന്‍ പെട്ടുപോയ ഊരാക്കുടുക്കകളുടെ കാര്യം റോയി വിശദീകരിക്കുന്നുണ്ട്.
ഇതിനും പുറമെയാണ് സ്ലോവേനിയയുടെ കോണ്‍സല്‍ ജനറല്‍ പദവി ഏകദേശം രണ്ട് മുതല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെ നല്‍കി വാങ്ങിയതിന് പിന്നിലും സി.ജെ. റോയിയ്‌ക്ക് ദുരുദ്ദേശമുണ്ടായിരുന്നുവെന്നും മയക്കമരുന്ന് കടത്തിന്റെയും ആയുധക്കടത്തിന്റെയും ഹബ്ബായ സ്ലൊവാക്യയുടെ കോണ്‍സല്‍ ജനറലിന് ലഭിയ്‌ക്കുന്ന മുന്‍ഗണനകള്‍ ദുരുപയോഗം ചെയ്തിരുന്നുവെന്നും പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ ഒരിയ്‌ക്കലും സി.ജെ. റോയിയെ വേട്ടയാടിയിരുന്നില്ലെന്നും മരിച്ച ദിവസവും റെയ്ഡിനല്ല, ചില രേഖകള്‍ ചോദിക്കാനാണ് ഇവര്‍ എത്തിയതെന്നും തെളിഞ്ഞുകഴിഞ്ഞു
ഇതോടെ ഷൈന്‍ ടീച്ചറുടെ പ്രസ്താവന പരമാബദ്ധമായി മാറിയിരിക്കുകയാണെന്ന് വന്നതോടെ ഇവര്‍ക്കെതിരെ വ്യാപകമായി ട്രോളും വിമര്‍ശനങ്ങളും ഉയരുകയാണ്. ആരാണ് അവരെക്കൊണ്ട് ഇത്തരമൊരു പ്രസ്താവന നടത്തിച്ചതെന്നും വ്യക്തമല്ല. ഇവര്‍ സ്വയം എഴുതിയല്ല, ആരുടെയോ പ്രേരണയാല്‍ നടത്തിയതാണ് ഈ പ്രസ്താവന എന്നാണ് കരുതപ്പെടുന്നത്.
















