ഇസ്ലാമബാദ്: പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരന്‍ ഇമ്രാന്‍ ദയലിനെ വെടിവെച്ച് കൊന്ന് അജ്ഞാതന്‍. പാകിസ്ഥാന്‍ സൈന്യത്തിലെ ലഫ്. കേണല്‍ കൂടിയാണ് ഇമ്രാന്‍ ദയല്‍. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ക്വാ പ്രദേശത്തില്‍ ഉള്‍പ്പെട്ട ദേര ഇസ്ലമില്‍ ഖാന്‍ എന്ന സ്ഥലത്ത് വെച്ചാണ് ഇമ്രാന്‍ ദയലിന് വെടിയേറ്റത്. ഇമ്രാന്‍ കാറിലായിരുന്നു. രാത്രി രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
രണ്ട് സായുധസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇമ്രാന്റെ കൊലയില്‍ കലാശിച്ചത്. ഈ വെടിവെയ്‌പിനിടയില്‍ പെടുകയായിരുന്നു ഇമ്രാന്‍. രണ്ട് സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെ ഇമ്രാനെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും അറിയില്ല. . ഇതേക്കുറിച്ച് ഖൈബര്‍ പക്തൂണ്‍ ക്വ ഗവര്‍ണര്‍ ഫൈസല്‍ കരിം കുണ്ഠി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ദേരയുടെ മറ്റൊരു മകന്‍ കൂടി രക്തസാക്ഷിത്വം വഹിച്ചുവെന്ന് ഗവര്‍ണര്‍ ഫൈസല്‍ കരിം പറഞ്ഞു.
2025 ഏപ്രിൽ 22 ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്‌വരയിൽ പാക് ഭീകരര്‍ 26 വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്ന സംഭവമാണ് പഹൽഗാം ആക്രമണം. ലഷ്‌കർ-ഇ-ത്വയ്യിബയുടെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണ് ഈ ആക്രമണത്തിന് പിന്നില്‍. ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹഫീസ് സയ്യിദിന്റെ അടുത്ത അനുയായിയാണ് ഇമ്രാന്‍ ദയല്‍.
അതീവരഹസ്യമായാണ് ഇമ്രാനെ വധിച്ചത്. പക്ഷെ ഈ വധശ്രമം മുന്‍കൂട്ടി അറിയാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐയ്‌ക്ക് പോലും കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
















