തിരുവനന്തപുരം: മാറ്റങ്ങൾക്കു വിധേയമായ ഹൈന്ദവസമൂഹത്തെ നോക്കി പല്ലിളിക്കുന്നവർ ഇസ്ലാമിക സ്വത്തവകാശം സൗകര്യപൂർവം കണ്ടില്ലെന്നു വെക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി ശശികല ടീച്ചർ. മനുസ്മൃതി പിറന്ന നാട്ടിൽ ഹിന്ദുവിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തവകാശം ഒക്കെ കാലാനുസൃതമായി നിയമത്തിന്റെ ചട്ടക്കൂടിലാക്കിയിട്ടുണ്ട്. എന്നിട്ടും യൂസഫലിയെപ്പോലുളള പ്രഗത്ഭർക്കുവരെ രജിസ്റ്റർ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യം ചർച്ച ചെയ്തില്ലെന്നും ശശികല ടീച്ചർ പറയുന്നു.
പാലക്കാട് നടു റോഡിൽ അനീസ എന്ന സ്ത്രീ നടത്തിയ നിസ്കാരത്തിൽ ആരും വർഗീയത കാണേണ്ടെന്നും സ്വാർത്ഥ താത്പര്യം ഉള്ളവർക്കേ അതിനെ തെറ്റായി കാണാൻ കഴിയൂ എന്നുമുള്ള സംവിധായിക ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് ശശികല ടീച്ചറും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്.
ടീച്ചറുടെ പോസ്റ്റ്:
അവർ റോഡിൽ നിസ്കരിച്ചത് സംഘികൾക്കെതിരായിരുന്നു എന്നു തോന്നുന്നു ??
അവരുടെ ഭർത്താവിന്റെ സ്വത്ത് അവർക്കും മക്കൾക്കും കിട്ടാതിരിക്കാൻ കാരണം യഥാർത്ഥത്തിൽ സംഘികൾ അല്ലേ ?
1937 ലെ ശരിയത്ത്( മുസ്ലിം വ്യക്തി നിയമം) ഇതുവരെ പൊളിച്ചെഴുതി UCC കൊണ്ടുവരാത്തത് സംഘികളുടെ തെറ്റു തന്നെയാണ്.
ആചാരവും വിശ്വാസവുമനുസരിച്ചല്ലല്ലോ സ്വത്ത് പിന്തുടർച്ചാവകാശം നിശ്ചയിക്കേണ്ടത്.
നായർ സ്ത്രീകൾക്ക് സ്വത്തിൽ അമിതാധികാരം ഉണ്ടായിരുന്നല്ലോ
അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും ഗർഭത്തിലുള്ള കുഞ്ഞിനും വരെ പാരമ്പര്യസ്വത്തിന്റെ ഓഹരി കിട്ടുമായിരുന്നു
1975ലല്ലേ അത് എടുത്തുകളഞ്ഞത്
പുരുഷന് തുല്യാവകാശം കിട്ടാനായിരുന്നു അത്.
എന്നാൽ മുസ്ലിം പിന്തുടർച്ചാവകാശത്തിലെ അപാകതകൾ തീർക്കാൻ വേണ്ടി VP സുഹ്റ ,സഫിയ PM, ബുഷ്റാ അലി റുബിയ സൈനുദീൻ തുടങ്ങി പലരും കോടതിയിൽ പോയെങ്കിലും ഇപ്പോഴും വഞ്ചി തിരുനക്കര തന്നെയാണ്
ഇത്തരം കേസുകളിൽ കേരള സർക്കാർ സത്യവാങ്ങ് മൂലം കൊടുക്കുമ്പോൾ കാന്തപുരത്തെയാണ് ആശ്രയിക്കുക! അല്ലാതെ മുസ്ലീം സ്ത്രീകളെ കേൾക്കാറില്ല.
അത് ശബരിമല യുവതി പ്രവേശന വിഷയത്തിലും അങ്ങനെ ത്തന്നെയല്ലേ ചെയ്തത്.
കേരളത്തിലെ ഹിന്ദു സ്ത്രീകളെ കേൾക്കാതെയല്ലേ സത്യവാങ് മൂലം നല്കിയത്.
യൂസഫലിയെപ്പോലുളള പ്രഗത്ഭർക്കുവരെ റെജിസ്റ്റർ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യം സർക്കാർ അറിയാതാവില്ലല്ലോ ?
എന്നിട്ട് അത് ചർച്ച ചെയ്തോ?
അപ്പോഴും മനുസ്മൃതി പോസ്റ്റ്മോർട്ടം നടത്താനായിരുന്നു താല്പര്യം.
മനുസ്മൃതി പിറന്ന നാട്ടിൽ ഹിന്ദുവിവാഹം വിവാഹമോചനം സ്വത്തവകാശം ദത്തവകാശം ഒക്കെ കാലാനുസൃത മായി നിയമത്തിന്റെ ചട്ടക്കൂടിലാക്കിയിട്ടുണ്ട്.
മൂന്നു കെട്ടിയ ദശരഥനും 16008 വിവാഹം (?) നടത്തിയ ശ്രീകൃഷ്ണൻമൊന്നും നിയമത്തിൽ കേറ്റിയിട്ടില്ല
ശ്രീരാമന് സീതയെ ഉപേക്ഷിക്കാം
പക്ഷേ വിജയകുമാരന് ശശികലയെ ഉപേക്ഷിക്കണമെങ്കിൽ കോടതി വിവാഹമോചനം തന്ന് ജീവനാംശവും തന്നേ പറ്റുമായിരുന്നുള്ളു.
ശിവന് ജഡയിൽ ഗംഗയെ ഇരുത്തം(?) പക്ഷേ ഇന്നത്തെ ശിവന്മാർക്ക് രണ്ടു ഭാര്യയായാൽ ജയിൽ തന്നെ ശരണം
ഇത്തരം മാറ്റങ്ങൾക്കു വിധേയമായ ഹൈന്ദവസമൂഹത്തെ നോക്കി പല്ലിളിക്കുന്നവർ ഇസ്ലാമിക സ്വത്തവകാശം സൗകര്യപൂർവം കണ്ടില്ലെന്നു വെക്കുന്നു
അതോണ്ട് തന്നെ താത്തക്കുട്ടി സംഘിടെ മേലുകയറിയതിൽ കാര്യമുണ്ട്
ഏകീയ സിവിൽ കോഡ് വൈകരുത്
















