ഇസ്ലാമബാദ്: ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാന (കിര്‍ന) കുന്നുകളില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മിസൈലുകള്‍ ആഴത്തില്‍ സ്ഫോടനമുണ്ടാക്കിയെന്ന ചില സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യന്‍ വ്യോമസേന ഇതു സംബന്ധിച്ച് വീഡിയോയിലൂടെ ചില സൂചനകള്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ വീഡിയോ…ഇതില്‍ പശ്ചാത്തലസംഗീതമായി നല്‍കിയിരിക്കുന്നത് മഹിഷാസുരമര്‍ദ്ദീനി സ്ത്രോത്രത്തിലെ ഐഗിരി നന്ദിനി…എന്ന് തുടങ്ങുന്ന ആദ്യ വരികളാണ്:
#IAFSindoorFormation
Standing shoulder to shoulder with our sister services, the Sindoor Formation on #RepublicDay2026 underscored the #IndianAirForce’s role in shaping military outcomes through precise and time-sensitive air operations.Music credits : Mahisasura Mardini… pic.twitter.com/P5tUHQS3lS
— Indian Air Force (@IAF_MCC) January 26, 2026
ഈ വീഡിയോയില്‍ നൂര്‍ഖാന്‍ എയര്‍ബേസിനടുത്ത് ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ ഗര്‍ത്തം വരെ കാണിക്കുന്നു. നൂര്‍ഖാന്‍ ബേസിലാണ് പാകിസ്ഥാന്റെ ആണവായുധങ്ങളുടെ മേല്‍നോട്ടം നടത്തുന്ന സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. സഗോദയിലെ മുഷഫ് വ്യോമബേസിലും ഇന്ത്യയുടെ മിസൈല്‍ ആക്രമണം നടന്നിരുന്നു. കിരാന കുന്നുകള്‍ക്കടിയില്‍ ഒളിപ്പിച്ചുവെച്ച ആണവായുധങ്ങളുമായി അടുത്ത സ്ഥലമാണിത്. ഈ ആക്രമണത്തില്‍ കിരാന കുന്നുകളില്‍ നിന്നും ആണവവികിരണം ഉണ്ടായി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ വ്യോമസേന ഓപ്പറേഷന്‍ സിന്ദൂര്‍ ഫോര്‍മേഷന്‍ നടത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത എല്ലാ വിമാനങ്ങളും ചേര്‍ന്നായിരുന്നു ഈ പ്രത്യേക പറക്കല്‍ നടന്നത്. ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് ഇന്ത്യന്‍ വ്യോമസേന കിരാനകുന്നുകളിലും നൂര്‍ഖാന്‍ എയര്‍ബേസിലും ആക്രമണം നടത്തിയ കാര്യം സൂചിപ്പിക്കുന്നത്.
സുഖോയ്, റഫാല്‍, ജാഗ്വാര്‍, തേജസ് ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളാണ് പാകിസ്ഥാനിലെ സര്‍ഗോദയ്‌ക്കടുത്തുള്ള കിരാന ഹില്‍സ് ആക്രമിച്ചത്. കിരാന ഹില്‍സിനും അതിനടുത്തുള്ള നൂര്‍ഖാന്‍ വ്യോമബേസും ഇന്ത്യന്‍ സേന ആക്രമിച്ചിരുന്നു. പക്ഷെ കിരാന ഹില്‍സ് ഇന്ത്യ ആക്രമിച്ച കാര്യം അന്ന് ഇന്ത്യ നിഷേധിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകളില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ വ്യോമ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതി ചില പത്രപ്രവര്‍ത്തകര്‍ കിരാന ഹില്‍സ് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഒരു പുഞ്ചിരിയോടെയായിരുന്നു. . “കിരാന ഹിൽസിൽ ചില ആണവ ഇൻസ്റ്റാളേഷനുകൾ ഉണ്ടെന്ന് ഞങ്ങളോട് പറഞ്ഞു തന്നതിന് നന്ദി. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. കിരാന ഹിൽസിൽ ഞങ്ങൾ ആക്രമണം നടത്തിയിട്ടില്ല, അവിടെ എന്തെങ്കിലുമുണ്ടോ.”- ഇതായിരുന്നു ഇന്ത്യയുടെ വ്യോമ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതിയുടെ അന്നത്തെ പ്രതികരണം. പക്ഷെ ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ഇത് സംബന്ധിച്ച ചില സൂചനകള്‍ ഒരു വീഡിയോയിലൂടെ നല്‍കുകയായിരുന്നു ഇന്ത്യന്‍ വ്യോമസേന.
ലാഹോറില്‍ നിന്നും 187 കിലോമീറ്റര്‍ മാത്രം അകലെയാണ് കിരാന ഹില്‍സ്. ഈ കുന്നിനുള്ളിലാണ് പാകിസ്ഥാന്‍ അവരുടെ ആണവായുധം ഒളിപ്പിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആക്രമണത്തോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് മുന്‍പില്‍ മുട്ടുകുത്തിയത്. ഇന്ത്യന്‍ വ്യോമസേന എക്സില്‍ റിപ്പബ്ലിക് ദിനത്തില്‍ പങ്കുവെച്ച വീഡിയോയില്‍ നൂര്‍ബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് സൃഷ്ടിക്കപ്പെട്ട കൂറ്റന്‍ ഗര്‍ത്തവും കാണിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറില്‍ കിരാന കുന്നുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് അമേരിക്കയുടെ കോണ്‍സ്റ്റന്‍റ് ഫീനിക്സ് എന്ന ഡബ്ല്യുസി135ആര്‍ സ്നിഫര്‍ വിമാനം അവിടേക്ക് പറന്നുചെന്നിരുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ആണവസ്ഫോടനത്തെ തുടര്‍ന്ന് ആണവവികിരണമുണ്ടാക്കുന്ന അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലുണ്ടെങ്കില്‍ അത് അത് മണത്തുകണ്ടുപിടിക്കാനുള്ള കഴിവ് സ്നിഫര്‍ വിമാനത്തിനുണ്ട്. ഈ അമേരിക്കന്‍ വിമാനമാണ് കിരാനകുന്നുകളില്‍ ആണവബേസ് ആക്രമിക്കപ്പെട്ടുവെന്ന കാര്യം മണത്തറിഞ്ഞതെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ഇതിന് പിന്നാലെ ബോറോണ്‍ എന്ന മൂലകം ധാരാളമായി അടങ്ങിയിട്ടുള്ള ഈജിപ്സിതിലെ മണ്ണുമായി ഒരു വിമാനം കിരാന കുന്നിലേക്ക് പറന്നെത്തിയിരുന്നതായും വാര്‍ത്തയുണ്ടായിരുന്നു. ആണവാവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാനുള്ള ഒരു സവിശേഷമായ കഴിവ് ഈജിപ്തിലെ മണ്ണിനുള്ളതായി പറയുന്നു. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിരോധനിരീക്ഷകര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ ആണവായുധങ്ങള്‍ക്ക് കേട് പറ്റിയെന്ന നിഗമനത്തില്‍ എത്തിയത്. കിരാന കുന്നുകളില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പട്ട കാര്യം ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേന ഒരു വീഡിയോയിലൂടെ സൂചന നല്‍കിയത്.
















