Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ധനമന്ത്രി കേന്ദ്ര സഹായത്തിലുള്ള വര്‍ദ്ധനവ് ഇടതുസര്‍ക്കാര്‍ ബജറ്റിലും സൗകര്യപൂര്‍വം മറച്ചുവെക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 07:18 pm IST
in Kerala

തിരുവനന്തപുരം : നുണ പറഞ്ഞ് പത്തുവര്‍ഷം ഭരിച്ച പിണറായി സര്‍ക്കാര്‍ അവരുടെ അവസാന ബജറ്റിലും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
കേന്ദ്ര പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ കഴിഞ്ഞ 10 വര്‍ഷം ശ്രമിച്ച ഇടതു സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരിലാക്കി ബജറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. തകര്‍ന്നടിഞ്ഞ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള യാതൊന്നും ബജറ്റിലില്ല. കാലിയായ ഖജനാവ് വച്ച് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജല്‍ ജീവന്‍ മിഷന്‍ വഴി 39.79 ലക്ഷം കണക്ഷനുകള്‍ നല്‍കിയെന്ന ബജറ്റിലെ സര്‍ക്കാര്‍ അവകാശവാദം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. കേരളത്തിലെ ഗ്രാമീണ കവറേജ് (55.54%) ദേശീയ ശരാശരിയേക്കാള്‍ (80%) ഏറെ പിന്നിലാണ്. കേരളത്തില്‍ ഇന്നും 32 ലക്ഷത്തോളം വീടുകളില്‍ പൈപ്പ് വെള്ളം എത്തിയിട്ടില്ല.

2021ല്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 250 രൂപയ്‌ക്ക് പകരം 2026-27 ബജറ്റില്‍ റബര്‍ വില 200 രൂപയായി നിശ്ചയിച്ചത് കര്‍ഷകരോടുള്ള വഞ്ചനയാണ്. ധനമന്ത്രി കാരുണ്യ പദ്ധതി വന്‍ വിജയമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തമാണ്. 1,200 കോടിയിലധികം രൂപയുടെ കടത്തിലാണ് ഈ പദ്ധതി, അതില്‍ മെഡിക്കല്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ള 200 കോടിയിലധികം രൂപയുടെ കുടിശ്ശികയും ഉള്‍പ്പെടുന്നു. ഇത് പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളില്‍ അവശ്യമരുന്നുകളുടെ ക്ഷാമത്തിന് കാരണമാകുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ-സാമ്പത്തിക പരാജയങ്ങള്‍ കാരണം നെല്ല് സംഭരണത്തെ താളം തെറ്റിക്കുകയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. സപ്ലൈകോയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വരുത്തിയ വീഴ്ച കാരണം 2022-23 ല്‍ 85.84 കോടി രൂപയും, 2023-24 ല്‍ 62.14 കോടി രൂപയും സംസ്ഥാനത്തിന് നഷ്ടമായി.
പി.ആര്‍.എസ് (PRS), മാര്‍ക്കറ്റിംഗ് പരിശോധനകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഈ സീസണില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 103.84 കോടി രൂപ ഇനിയും നല്‍കിയിട്ടില്ല.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഫണ്ട് നല്‍കുന്നില്ലെന്ന് നുണ പറയുന്ന സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടികളില്‍ തന്നെ സ്വന്തം ഭരണപരമായ അനാസ്ഥയും സാമ്പത്തിക കെടുകാര്യസ്ഥതയും വ്യക്തമാണ്. സപ്ലൈകോയിലെ ഓഡിറ്റ് ചെയ്ത് കണക്കുകള്‍ സമര്‍പ്പിക്കാതെ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ച വളരെ വലുതാണ്.

അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന കേരളത്തിന്റെ അവകാശവാദം തെറ്റായ ഒരു പ്രചാരണകഥയാണ്. 2013-14ല്‍ അതിദാരിദ്ര്യ നിരക്ക് 1.24% മാത്രമായിരുന്നിട്ടും, 1,000 കോടി രൂപ ചെലവഴിച്ച് പത്ത് വര്‍ഷം കൊണ്ട് 2.72 ലക്ഷം പേരെ മാത്രമാണ് കേരളം ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചത്. എന്നാല്‍ ഇതേസമയം ഉത്തര്‍പ്രദേശ് (5.93 കോടി), ബീഹാര്‍ (3.77 കോടി) തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിലും വലിയ നേട്ടമുണ്ടാക്കി.

ധനമന്ത്രി കേന്ദ്ര സഹായത്തിലുള്ള വര്‍ദ്ധനവ് ഇടതുസര്‍ക്കാര്‍ ബജറ്റിലും സൗകര്യപൂര്‍വം മറച്ചുവെക്കുകയാണ്. യു.പി.എ ഭരണകാലത്ത് (2004-14) കേരളത്തിന് ലഭിച്ച ഗ്രാന്റ് 25,629.7 കോടി രൂപയായിരുന്നത് എന്‍.ഡി.എ കാലത്ത് (2014-24) 460% വര്‍ദ്ധിച്ച് 1,43,117 കോടി രൂപയായി. നികുതി വിഹിതവും യു.പി.എ കാലത്തെ 46,303 കോടി രൂപയില്‍ നിന്ന് 224% വര്‍ദ്ധിച്ച് എന്‍.ഡി.എ കാലത്ത് 1,50,140 കോടി രൂപയായി എന്നത് ഉള്‍പ്പെടെ മറച്ചു വെച്ചാണ് നിയമസഭയില്‍ ബജറ്റിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കള്ളം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.

 

Tags: bjpRajeev ChandrasekharPaddybudgetCentral GovernmentLDFKN. Balagopalfinanceminister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

പുതിയ വാര്‍ത്തകള്‍

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.