മുംബൈ: വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന മമത ബാനര്‍ജിയുടെ ദുഷ്ടലാക്കിനെ തള്ളി എന്‍സിപി നേതാവും അജിത് പവാറിന്റെ അമ്മാവനുമായ ശരത് പവാര്‍. “അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയില്ല, ഈ മരണത്തിലേക്ക് രാഷ്‌ട്രീയം കടത്തരുത്.”- ശരത് പവാര്‍ പറഞ്ഞു.
അജിത് പവാറിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യവുമായി മമത ബാനർജിയ്‌ക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെയുടെ വക്താവ് ശരത് പവാറിന്റെ ശക്തമായ പ്രതികരണം ഈ മരണത്തിലേക്ക് രാഷ്‌ട്രീയത്തെ കൂട്ടിക്കലര്‍ത്താനുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമങ്ങളെ തടഞ്ഞു.
“ഇത് വെറും അപകടമരണമാണ്, അതിനപ്പുറം രാഷ്‌ട്രീയമൊന്നും ഈ മരണത്തില്‍ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് നികത്താനാവാത്ത വിടവാണ്.”- ശരത് പവാര്‍ പറഞ്ഞു.
അജിത് പവാറിന്റെ മരണത്തില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ മമത ബാനര്‍ജി കിണഞ്ഞ് ശ്രമിച്ചിരുന്നു. അജിത് പവാർ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്റെ പഴയ വിഭാഗത്തിലേക്ക് മടങ്ങാൻ പോകുകയായിരുന്നു. ഈ അപകടം അതിനു മുമ്പാണ് സംഭവിച്ചത്. ഈ അപകടത്തിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്. ഞങ്ങൾക്ക് വാക്കുകൾ കിട്ടുന്നില്ല. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.”- ഇതായിരുന്നു മമതയുടെ വിവാദപ്രസ്താവന.
വിമാനാപകടത്തിൽ സംശയം ഉന്നയിച്ച് ഉദ്ധവ് താക്കറെ ശിവസേന എംഎൽസി സച്ചിൻ അഹിറും രംഗത്ത് വന്നു. ഈ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ച് കാരണം സ്ഥാപിക്കണമെന്നും അഹിര്‍ ആവശ്യമുയര്‍ത്തിയിരുന്നു.
എന്നാല്‍ ഈ ദുഷ്ടലാക്കുകളെയെല്ലാം തള്ളിക്കളയുകയായിരുന്നു ശരത് പവാര്‍.
















