Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുനയ നീക്കം വിജയിച്ചില്ല; വിമര്‍ശനം തുടര്‍ന്ന് ജി. സുധാകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 11:48 am IST
in Kerala

ആലപ്പുഴ: പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സിപിഎം ശ്രമം ഫലം ചെയ്തില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഉന്നത കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് സുധാകരനെ ചേര്‍ത്തുപിടിക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനപിന്തുണയുള്ള നേതാവിനെ അകറ്റി നിര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന് കണ്ടാണ് നടപടി.

എന്നാല്‍ ജില്ലയിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി സജി ചെറിയാനെതിരെ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ രൂക്ഷവിമര്‍ശനം സുധാകരന്‍ ആവര്‍ത്തിച്ചു. വിവാദമായ മലപ്പുറം പരാമര്‍ശത്തിലാണ് മന്ത്രിക്കെതിര സുധാകരന്‍ തുറന്നടിച്ചത്. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ മൂക്കാതെ പഴുത്തവരാണ്.

മന്ത്രിപദവിയിലെത്താന്‍ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പവര്‍ത്തനങ്ങളില്‍ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പ്രതികരിച്ചു. പാര്‍ട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ ആരില്‍ നിന്നെങ്കിലും വരുന്നുണ്ടെങ്കില്‍ വിളഞ്ഞല്ല പഴുത്തത് എന്ന് കരുതിയാല്‍ മതി. വിളയാതെ പഴുത്തതാ. സ്വയം ഉള്ളിലോട്ട് നോക്കട്ടെ. താന്‍ ഈ പോസ്റ്റ് വരെ വരാന്‍ യോഗ്യനാണോയെന്ന് സ്വയം നോക്കട്ടെ. ആണെങ്കില്‍ ആ യോഗ്യത നിലനിര്‍ത്തട്ടെ എന്നതല്ലാതെ ആരെപ്പറ്റിയും ഒന്നും പറയാനില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. സജി ചെറിയാന്റെ പേര് പറയാതെയായിരുന്നു സുധാകരന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് സുധാകരനെ നിയമസഭ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആര്‍. നാസര്‍, കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ കെ.എച്ച്. ബാബുജാന്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ഇവര്‍ക്കൊപ്പമാണ് ബ്രാഞ്ച് കമ്മിറ്റി അംഗത്വം വഹിക്കുന്ന ജി. സുധാകരനെയും ഉള്‍പ്പെടുത്തിയത്. ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടു പോകണം, തയാറെടുപ്പുകള്‍ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിക്കും.

കുളിമുറിയില്‍ വീണ് കാലിന് പരിക്കേറ്റ ജി. സുധാകരന്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഏറെക്കാലമായി സുധാകരനെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ പോലും സുധാകരനെ അടുപ്പിച്ചില്ല. കൃഷ്ണപിള്ള അനുസ്മരണ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് സുധാകരന്‍ വലിയചുടുകാട്ടില്‍ തനിച്ചെത്തി പുഷ്പാര്‍ച്ചന നടത്തിയത് പാര്‍ട്ടിയിലും പുറത്തും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അനുനയ ശ്രമം.

Tags: G.SudhakaranCPM KeralaPersuasion move
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

Kerala

സി പി എം നടത്തിയ പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്‍

Kerala

ജി.സുധാകരനെതിരെ ബഹുജന മാര്‍ച്ചും പൊതുസമ്മേളനവും, വര്‍ഗവഞ്ചകന് മാപ്പില്ലെന്ന് സി പി എം

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.