തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏറ്റു പറഞ്ഞു, മാറാത്തത് ഇനി മാറും.
കേരളത്തിന്റെ വികസനത്തിന് പുതിയ ദിശയായിരിക്കും വരാൻ പോകുന്ന തെരഞ്ഞെടുപ്പ. തലസ്ഥാനത്തിനു പോലും അടിസ്ഥാന സൗകര്യം നിഷേധിച്ച എൽഡഎഫ്-യുഡിഎഫ് ഭരണത്തിന്റെ മാറ്റമാണിനി. ഈ രണ്ടു മുന്നണികളുടെ കാര്യം മാത്രമാണ കേരളകാര്യം പറയുമ്പോൾ ഇതുവരെ പറഞ്ഞിരുന്നത്. ഇനി മൂന്നാമത്തെ പക്ഷം ഉണ്ട്. അത് വികസനത്തിന്റെ പക്ഷമാണ്.
എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ കൊടിയും ചിഹ്നവും രണ്ടായിരിക്കും. പക്ഷേ പരിപാടികൾ ഒന്നാണ്. (ഝണ്ടാ അലഗ് ഹെ, അജണ്ട ഏക് ഹെ). അവർക്ക് ആരോടും ഉത്തരവാദിത്വമില്ലാത്ത, അഴിമതിയുടെ ഭരണമായിരുന്നു. അത് മാറി ജനങ്ങൾക്കു വേണ്ടി വികസനത്തിനു വേണ്ടിയുള്ള അജണ്ടയുമായാണ് എൻഡിഎയുടെ വരവ്.
ഞാൻ പറയുന്നത് കേട്ട് നിങ്ങൾ ചിന്തിക്കുക, കേരളം മാറിമാറി രണ്ടു മുന്നണികൾ ഭരിക്കുന്നു. ത്രിപുരയിൽ ഭരണം മാറി, സംവിധാനം മാറി. രണ്ടാം വട്ടവും എൻഡിഎ ഭരിക്കുന്നു. ഇടതും വലതും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ്. ബംഗാളിലെ കാര്യം നോക്കുക. അവിടെ ഇടതുപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർത്ഥികൾ പോലും ഇല്ലാതായി. ഇനി കേരളത്തെയാണ് രക്ഷിക്കേണ്ടത്.
ഇതിനാൽ കേരളത്തിന്റെ വികസനത്തിന് ശ്രമിക്കുന്നു.
സംസ്ഥാനങ്ങളുടെ സഹായത്തോടെ രാജ്യത്തിന്റെ വികസനം നടപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. എൽഡിഎഫ് വികസനത്തിന് എതിരാണ്. അവർ കേന്ദ്ര പദ്ധതികൾ പോലും നടപ്പിലാക്കുന്നില്ല. പിഎം ആവാസ് യോജന എന്ന ഭവന പദ്ധതി ഇവിടെ വേണ്ടരീതിയിൽ നടപ്പാക്കുന്നില്ല. പിഎംശ്രീ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആ പദ്ധതിയുടെ ഫലം ലഭ്യമാക്കുന്നില്ല.
തലസ്ഥാനത്ത് ബിജെപി പ്രവർത്തകരുടെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
















