ബെംഗളൂരു: കർണാടകയിൽഅനധികൃത ബംഗ്ലാദേശികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട് . ബെംഗളൂരുവിൽ മാത്രം രണ്ട് ലക്ഷത്തിലധികം അനധികൃത ബംഗ്ലാദേശി പൗരന്മാർ താമസിക്കുന്നുണ്ടാകാമെന്ന് സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഗുരുതരമായ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയാണെന്ന് വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കുന്നു.
അടുത്തിടെ നടന്ന പബ്ലിക് ടിവി റിയാലിറ്റി പരിശോധനയിൽ അനധികൃത കുടിയേറ്റക്കാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവേശിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്യുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.
കെആർ പുരത്തിന്റെ ശാന്തിനഗർ ലേഔട്ട് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ബംഗ്ലാദേശികൾ പരസ്യമായി താമസിക്കുന്ന അനധികൃത ഷെഡുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നത് കണ്ടതായി അന്വേഷണത്തിൽ വ്യക്തമായി . ബംഗ്ലാദേശിൽ നിന്ന് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ബെംഗളൂരുവിലെ അനധികൃത കുടിയേറ്റക്കാർ ഭയമില്ലാതെ ജീവിക്കുന്നതായും അടിസ്ഥാന സൗകര്യങ്ങൾ ആസ്വദിക്കുന്നതായും പ്രാദേശിക സമൂഹങ്ങളുമായി ഇഴുകിച്ചേരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിരവധി കുടിയേറ്റക്കാർക്ക് ആധാർ കാർഡുകൾ, വൈദ്യുതി കണക്ഷനുകൾ, പ്രാദേശിക വിലാസ തെളിവുകൾ എന്നിവ കൈവശമുണ്ട്. ഇവരെ സഹായിക്കാൻ അസമിൽ നിന്നും കൊൽക്കത്തയിൽ നിന്നുമുള്ള ഇടനിലക്കാരുമുണ്ട്. ഷെൽട്ടറുകൾ ക്രമീകരിക്കാനും ഡോക്യുമെന്റേഷൻ സുഗമമാക്കാനും ഇവരാണ് സഹായിക്കുന്നത്.
വെറും 3,000 രൂപയ്‌ക്ക് ആധാർ കാർഡ് നേടിയതായി ഇവരിൽ പലരും വെളിപ്പെടുത്തി. ബംഗ്ലാദേശി വോട്ടർ ഐഡി ഉള്ളവരാണ് ഇവരിൽ പലരും. ആറ് വർഷമായി ഇന്ത്യയിൽ ഒരു തിരിച്ചറിയൽ രേഖയും കൈവശം വയ്‌ക്കാതെ താമസിക്കുന്നവരുമുണ്ട്.
കെആർ പുരത്തെ അനധികൃത കുടിയേറ്റക്കാർക്ക് അനധികൃത വൈദ്യുതി കണക്ഷനുകൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, ഫാനുകൾ, മറ്റ് ഗാർഹിക സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ച ഷെഡുകൾ കണ്ടെത്തി.
















