ഭോപാല്‍: മധ്യപ്രദേശിലെ ധറില്‍ 11ാം നൂറ്റാണ്ടില്‍ ഭോജരാജാവ് സ്ഥാപിച്ച സരസ്വതീദേവിയുടെ ക്ഷേത്രവും അതിനോട് ചേര്‍ന്ന ഒരു ഭോജശാലയുമുണ്ട്. നിറയെ കല്‍ത്തൂണുകളുള്ള ശാന്തത കളിയാടിയിരുന്ന ഭോജശാല. ഇത് പിന്നീട് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള സര്‍വ്വകലാശാലയായി. പക്ഷെ ദല്‍ഹിയി ചക്രവര്‍ത്തിയായിരുന്ന, തുര്‍ക്കി-അഫ്ഗാന്‍ വേരുകളുള്ള അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണത്തില്‍ ഈ ക്ഷേത്രവും ഭോജശാലയും തകര്‍ത്തു. ഇവിടുത്തെ നിരവധി വിദ്യാര്‍ത്ഥികളെ കൊന്നു. പിന്നീടും പല മുസ്ലിം പടയോട്ടക്കാരും ധര്‍ പ്രദേശത്തെ ആക്രമിക്കുകയും ഈ ക്ഷേത്രത്തിന്റെയും ഭോജശാലയും വീണ്ടും തകര്‍ത്തു. . അതിന് ശേഷമാണ് ഇത് കയ്യേറി മാറ്റങ്ങള്‍ വരുത്ത കമാല്‍ മൗല മോസ്ക് ആക്കി മാറ്റിയത്. എന്നാല്‍ മുസ്ലിങ്ങള്‍ പറയുന്നത് 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കമാല്‍ മൗല മോസ്ക് സുഫി ചിന്തകനായ കമാലുദ്ദീന്‍ ചിഷ്ടിയുടെ ഓര്‍മ്മയ്‌ക്ക് നിര്‍മ്മിച്ചതാണെന്നാണ്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ് ഐ) ഇവിടെ നടത്തിയ പരിശോധനയില്‍ തൂണുകളില്‍ സംസ്കൃത ഭാഷയിലും പാലി ഭാഷയിലും കൊത്തിയ ശ്ലോകങ്ങള്‍ കണ്ടെത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്തിയ പരിശോധനയില്‍ തകര്‍ന്ന നിരവധി ഗണേശ വിഗ്രഹങ്ങളും ബ്രഹ്മാവിന്റെ വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. പഴയ ഹിന്ദുക്ഷേത്രത്തിന്റെ തൂണുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഇതിനെ ദര്‍ഗയാക്കി മാറ്റിയത്. ഇവിടെ ഉണ്ടായിരുന്ന പ്രധാനപ്രതിഷ്ഠയായ വാഗ്ദേവി സരസ്വതിയുടെ വിഗ്രഹം 1902ല്‍ കഴ്സന്‍ പ്രഭു ലണ്ടനിലേക്ക് എടുത്തുകൊണ്ടുപോയി. എന്തായാലും തൂണുകളിലും മറ്റും കൃത്യമായി ഹിന്ദുസാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവിടെ ഹിന്ദുക്കള്‍ക്ക് കൂടി പ്രാര്‍ത്ഥന അനുവദിച്ചുകൊണ്ട് വ്യാഴാഴ്ച ഉത്തരവായത്.
ഹിന്ദു പഠന കേന്ദ്രമായ ഭോജശാലയെ അലാവുദ്ദീന്‍ ഖില്‍ജി തകര്‍ത്തപ്പോള്‍
ക്രിസ്തുവിന് ശേഷം 1010 മുതല്‍ 1050 വരെ മാല്‍വ പ്രദേശം ഭരിച്ചിരുന്ന പരമാര രാജവംശപരമ്പരയില്‍പ്പെട്ട രാജാവാണ് ഭോജരാജാവ്. ഭോപാല്‍ എന്ന നഗരത്തിന് അടിത്തറയിട്ട ഭോജരാജാവ് കലകളെയും പഠനത്തേയും സംഗീതത്തെയും പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തികൂടിയാണ്. ഇദ്ദേഹമാണ് ധര്‍ എന്ന പ്രദേശത്ത് സരസ്വതീദേവിയ്‌ക്ക് വേണ്ടി ഒരു വലിയ ക്ഷേത്രവും പിന്നീട് സര്‍വ്വകലാശാലയായി മാറ്റപ്പെട്ട ഒരു ഭോജശാലയും നിര്‍മ്മിച്ചു. സർവ്വകലാശാലയായി പ്രവർത്തിച്ചിരുന്ന ഭോജശാലയില്‍ സംഗീതം, സംസ്കൃതം, ജ്യോതിശാസ്ത്രം, യോഗ, ആയുർവേദം, തത്ത്വചിന്ത എന്നിവ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തിച്ചേര്‍ന്നിരുന്നു.
എ.ഡി 1305-ൽ അലാവുദ്ദീൻ ഖിൽജിയാണ് ഇത് ആദ്യമായി ആക്രമിച്ചത് .എ.ഡി. 1514-ൽ മെഹ്മുദ്ഷാ ഖിൽജി രണ്ടാമൻ ഈ സമുച്ചയം ആക്രമിച്ച് ഇതിനെ ഒരു ദർഗയാക്കി മാറ്റി. അദ്ദേഹം സരസ്വതി ക്ഷേത്രത്തിന് പുറത്തുള്ള ഭൂമി കയ്യേറി ‘ കമൽ മൗലാന’ മക്ബറ നിർമ്മിച്ചു.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പരിശോധനയില്‍ കണ്ടെത്തിയത്
ഈ സമുച്ചയത്തിലെ പാറകളിൽ, വിഷ്ണുവിന്റെ കൂര്‍മ്മാവതാരത്തെക്കുറിച്ച് പ്രാകൃത ഭാഷയിൽ എഴുതിയ രണ്ട് സ്തുതികൾ കൊത്തിവച്ചിട്ടുണ്ട്. രണ്ട് സർപ്പബന്ധ സ്തംഭ ലിഖിതങ്ങൾ, ഒന്നിൽ സംസ്കൃത അക്ഷരമാലയും നാമങ്ങളുടെയും ക്രിയകളുടെയും പ്രധാന അവസാനങ്ങളും അടങ്ങിയിരിക്കുന്നു , മറ്റൊന്നിൽ സംസ്കൃത വ്യാകരണത്തിന്റെ പത്ത് കാലങ്ങളുടെയും മാനസികാവസ്ഥകളുടെയും വ്യക്തിഗത വിഭജനങ്ങൾ അടങ്ങിയിരിക്കുന്നു.
















