സംഗീത സംവിധായകൻ എആർ റഹ്മാൻ പറഞ്ഞ രീതിയിൽ സിനിമാ മേഖലയിൽ താൻ ഇന്നുവരെ വർഗീയമായ വിവേചനം കണ്ടിട്ടില്ലെന്ന് സംവിധായകൻ ഇംതിയാസ് അലി . റഹ്മാന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമാ വ്യവസായത്തിൽ വർഗീയമായ വിവേചനം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. റഹ്മാൻ ഉദ്ദേശിച്ച കാര്യമല്ല ഇപ്പോൾ പ്രചരിക്കുന്നത് . ബോളിവുഡിലെ ഏറ്റവും തിളക്കമുള്ള വ്യക്തിത്വങ്ങളിൽ ഒരാളാണ് റഹ്മാനെന്നും ’ അദ്ദേഹം പറഞ്ഞു.
റഹ്മാനുമായി അടുത്ത ബന്ധമുള്ള ഇംതിയാസ് അലി, ഏറ്റവും പുതിയ ചിത്രമായ ‘അമർ സിംഗ് ചംകീല’ ഉൾപ്പെടെയുള്ള സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് വിവാദങ്ങൾക്ക് ആധാരമായ പരാമർശം റഹ്മാൻ നടത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ അധികാരമാറ്റം ഉണ്ടായെന്നും സർഗ്ഗാത്മകതയില്ലാത്ത ആളുകളുടെ കൈകളിലേക്ക് അധികാരം എത്തിയത് വർഗീയമായ ചില കാര്യങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഛാവ എന്ന ചിത്രം വിഭജനത്തെ മുതലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
















