Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലിവ് ഇൻ റിലേഷൻഷിപ്പ് സാംസ്കാരിക ആഘാതം; സ്ത്രീകൾക്ക് നിയമപരിരക്ഷ ലഭിക്കണം, സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 02:26 pm IST
in India

ചെന്നൈ: പങ്കാളികൾ ഒരുമിച്ചുകഴിയുന്ന ലിവ്-ഇൻ ബന്ധങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഒരു സാംസ്കാരിക ആഘാതമായി തുടരുകയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഇത്തരം ബന്ധങ്ങളിൽ വിവാഹം നൽകുന്ന സംരക്ഷണങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് ഇല്ലാതെയാകുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രാചീന ഇന്ത്യയിലെ എട്ടു തരം വിവാഹങ്ങളിലൊന്നായ ഗാന്ധർവ വിവാഹമായി പരിഗണിച്ച് വിവാഹബന്ധത്തിൽ ഭാര്യക്കു കിട്ടുന്ന നിയമപരിരക്ഷ ലിവ് ഇൻ ബന്ധങ്ങളിലേർപ്പെടുന്ന സ്ത്രീകൾക്കും ലഭിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പുരോഗമനത്തിന്റെ പേരിൽ ഇത്തരം ബന്ധത്തിലേർപ്പെടുന്ന പല സ്ത്രീകൾക്കും ബന്ധം തകരുമ്പോൾ നിയമപരിരക്ഷയോ സാമൂഹിക സുരക്ഷയോ ലഭിക്കാതെവരുന്ന സാഹചര്യത്തിലാണ് ഈ നിർദേശമെന്ന് ജസ്റ്റിസ് എസ്. ശ്രീമതി പറഞ്ഞു. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ലോകമെങ്ങും സർവസാധാരണമാണെങ്കിലും ഇന്ത്യൻ സമൂഹത്തിന് അതിപ്പോഴും സാംസ്കാരിക ആഘാതമാണ്. നമ്മൾ ആധുനികരാണെന്ന വിശ്വാസത്തിലാണ് പെൺകുട്ടികൾ ഇത്തരം ബന്ധത്തിനു തീരുമാനിക്കുന്നത്. വിവാഹ ബന്ധത്തിൽ ലഭിക്കുന്ന പരിരക്ഷ ഇത്തരം ബന്ധങ്ങളിൽ ലഭിക്കില്ലെന്ന് വളരെ വൈകിയാണ് അവർ തിരിച്ചറിയുക. ബന്ധം തകരുമ്പോൾ സ്ത്രീകൾ സ്വഭാവഹത്യവരെ നേരിടേണ്ടി വരുന്നു. ഈ യാഥാർഥ്യത്തിനു നേരേ കണ്ണടയ്‌ക്കാൻ നിയമത്തിനു കഴിയില്ല -കോടതി പറഞ്ഞു.

പ്രായപൂർത്തിയാവും മുൻപ് ലൈംഗികചൂഷണത്തിന് ഇരയാവുന്ന കുട്ടികളെ സംരക്ഷിക്കാൻ പോക്സോ നിയമമുണ്ട്. വിവാഹബന്ധത്തിൽ ഭാര്യക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളുണ്ട്. എന്നാൽ, വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം കഴിയുന്ന സ്ത്രീകൾക്ക് ഒരു സുരക്ഷയുമില്ല -കോടതി ചൂണ്ടിക്കാണിച്ചു. വിവാഹവാഗ്ദാനം നൽകി ലൈംഗികചൂഷണം നടത്തിയെന്ന കേസിൽ യുവാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രണയത്തിലായിരുന്ന യുവാവും യുവതിയും വീടുവിട്ടിറങ്ങി ഒരുമിച്ചു താമസിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം കാമുകൻ ലംഘിച്ചതോടെയാണ് കേസായത്. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ ഒരുമിച്ചു കഴിഞ്ഞതെന്നും വിവാഹം കഴിക്കാവുന്ന സ്ഥിതിയിലല്ല താനെന്നും യുവാവ് മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. ഒരുമിച്ചു താമസിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നെന്ന് ഇരുവരും സമ്മതിച്ച സാഹചര്യത്തിൽ യുവതിയെ ഭാര്യയായി പരിഗണിക്കുകയോ അല്ലെങ്കിൽ യുവാവിന്റെ പേരിൽ വഞ്ചനയ്‌ക്ക് കേസെടുക്കുകയോ വേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

Tags: Madrass HighcourtMARRIAGElive in relationshipCultural Shock
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

Entertainment

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.