Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലിവ് ഇൻ റിലേഷൻഷിപ്പ് സാംസ്കാരിക ആഘാതം; സ്ത്രീകൾക്ക് നിയമപരിരക്ഷ ലഭിക്കണം, സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 02:26 pm IST
in India

ചെന്നൈ: പങ്കാളികൾ ഒരുമിച്ചുകഴിയുന്ന ലിവ്-ഇൻ ബന്ധങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഒരു സാംസ്കാരിക ആഘാതമായി തുടരുകയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഇത്തരം ബന്ധങ്ങളിൽ വിവാഹം നൽകുന്ന സംരക്ഷണങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് ഇല്ലാതെയാകുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രാചീന ഇന്ത്യയിലെ എട്ടു തരം വിവാഹങ്ങളിലൊന്നായ ഗാന്ധർവ വിവാഹമായി പരിഗണിച്ച് വിവാഹബന്ധത്തിൽ ഭാര്യക്കു കിട്ടുന്ന നിയമപരിരക്ഷ ലിവ് ഇൻ ബന്ധങ്ങളിലേർപ്പെടുന്ന സ്ത്രീകൾക്കും ലഭിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പുരോഗമനത്തിന്റെ പേരിൽ ഇത്തരം ബന്ധത്തിലേർപ്പെടുന്ന പല സ്ത്രീകൾക്കും ബന്ധം തകരുമ്പോൾ നിയമപരിരക്ഷയോ സാമൂഹിക സുരക്ഷയോ ലഭിക്കാതെവരുന്ന സാഹചര്യത്തിലാണ് ഈ നിർദേശമെന്ന് ജസ്റ്റിസ് എസ്. ശ്രീമതി പറഞ്ഞു. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ലോകമെങ്ങും സർവസാധാരണമാണെങ്കിലും ഇന്ത്യൻ സമൂഹത്തിന് അതിപ്പോഴും സാംസ്കാരിക ആഘാതമാണ്. നമ്മൾ ആധുനികരാണെന്ന വിശ്വാസത്തിലാണ് പെൺകുട്ടികൾ ഇത്തരം ബന്ധത്തിനു തീരുമാനിക്കുന്നത്. വിവാഹ ബന്ധത്തിൽ ലഭിക്കുന്ന പരിരക്ഷ ഇത്തരം ബന്ധങ്ങളിൽ ലഭിക്കില്ലെന്ന് വളരെ വൈകിയാണ് അവർ തിരിച്ചറിയുക. ബന്ധം തകരുമ്പോൾ സ്ത്രീകൾ സ്വഭാവഹത്യവരെ നേരിടേണ്ടി വരുന്നു. ഈ യാഥാർഥ്യത്തിനു നേരേ കണ്ണടയ്‌ക്കാൻ നിയമത്തിനു കഴിയില്ല -കോടതി പറഞ്ഞു.

പ്രായപൂർത്തിയാവും മുൻപ് ലൈംഗികചൂഷണത്തിന് ഇരയാവുന്ന കുട്ടികളെ സംരക്ഷിക്കാൻ പോക്സോ നിയമമുണ്ട്. വിവാഹബന്ധത്തിൽ ഭാര്യക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളുണ്ട്. എന്നാൽ, വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം കഴിയുന്ന സ്ത്രീകൾക്ക് ഒരു സുരക്ഷയുമില്ല -കോടതി ചൂണ്ടിക്കാണിച്ചു. വിവാഹവാഗ്ദാനം നൽകി ലൈംഗികചൂഷണം നടത്തിയെന്ന കേസിൽ യുവാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രണയത്തിലായിരുന്ന യുവാവും യുവതിയും വീടുവിട്ടിറങ്ങി ഒരുമിച്ചു താമസിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം കാമുകൻ ലംഘിച്ചതോടെയാണ് കേസായത്. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ ഒരുമിച്ചു കഴിഞ്ഞതെന്നും വിവാഹം കഴിക്കാവുന്ന സ്ഥിതിയിലല്ല താനെന്നും യുവാവ് മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. ഒരുമിച്ചു താമസിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നെന്ന് ഇരുവരും സമ്മതിച്ച സാഹചര്യത്തിൽ യുവതിയെ ഭാര്യയായി പരിഗണിക്കുകയോ അല്ലെങ്കിൽ യുവാവിന്റെ പേരിൽ വഞ്ചനയ്‌ക്ക് കേസെടുക്കുകയോ വേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

Tags: MARRIAGElive in relationshipCultural ShockMadrass Highcourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

India

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.