Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘയാത്ര വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണത്തിലേക്ക്: അരുണ്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 08:57 am IST
in India, Parivar
ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനം സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനം സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിസാര്‍ (ഹരിയാന): വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണത്തിലേക്കുള്ള യാത്രയാണ് സംഘപ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍.

ഇനിയും എത്തിച്ചേരാത്തിടങ്ങളിലേക്കെത്തി മുഴുവന്‍ സമൂഹത്തെയും ഒരുമിച്ചുചേര്‍ക്കുക എന്നതാണ് ശതാബ്ദികാലത്തെ സംഘപ്രവര്‍ത്തനം. സംഘത്തിന് ശതാബ്ദി ആഘോഷമല്ല, ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള തയാറെടുപ്പാണ്, അദ്ദേഹം പറഞ്ഞു. ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്. ഒരുകാലത്ത് ലോകത്ത് പരമോന്നത സ്ഥാനത്തായിരുന്നിട്ടും ഭാരതീയ സംസ്‌കൃതി ആയിരം വര്‍ഷത്തെ പോരാട്ടത്തെ നേരിടേണ്ടിവന്നു. ഇതെന്തുകൊണ്ടെന്ന അന്വേഷണത്തില്‍ സംഘസ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ സമൂഹത്തില്‍ അടിസ്ഥാനപരമായ നാല് ബലഹീനതകള്‍ നിലനില്‍ക്കുന്നതായി തിരിച്ചറിഞ്ഞു.

ഒന്നാമതായി, നമ്മളെല്ലാം വ്യക്തിപരമായ നല്ല സ്വഭാവമുള്ളവരായിരുന്നെങ്കിലും ദേശീയത എന്ന ആശയം ദുര്‍ബലമായിരുന്നു. ‘ഭാരതമാതാവിന്റെ മക്കള്‍’ എന്ന് അറിയുമായിരുന്നിട്ടും അധിനിവേശക്കാലത്ത്, ഒരൊറ്റ മനോഭാവത്തോടെ പോരാടാതെ നമ്മള്‍ നാട്ടുരാജ്യങ്ങളായി തമ്മില്‍ പോരടിച്ചു. രണ്ടാമതായി, നമ്മുടെയുള്ളില്‍ ദേശസ്‌നേഹത്തിന്റെ അഭാവമുണ്ടായിരുന്നു. പോരാട്ടങ്ങളില്‍ നമ്മള്‍ തോറ്റത് പലപ്പോഴും ഉള്ളില്‍ നിന്നുള്ള ചതി മൂലമായിരുന്നു. ഡോ. ഹെഡ്‌ഗേവാര്‍ ‘രാഷ്‌ട്രം ആദ്യം’ എന്ന ആശയം അവതരിപ്പിച്ച് ദേശഭക്തി വെറും മുദ്രാവാക്യമല്ല, ആജീവനാന്ത സംസ്‌കാരമാണെന്ന് ഉത്ബോധിപ്പിക്കുകയും ചെയ്തു.

മൂന്നാമത്തെ ബലഹീനത അച്ചടക്കത്തിന്റെയും സംഘാടനത്തിന്റെയും അഭാവമായിരുന്നു. വേദങ്ങളില്‍ പ്രതിഷ്ഠിതമായ ഒരു വികാരം, ഒരേ സ്വരം, ഒരേ ലക്ഷ്യം എന്ന ദേശീയ ചൈതന്യം സമൂഹത്തിന് കൈമോശം വന്നു. അത് ആത്മാഭിമാനമില്ലാതാക്കി. വിധേയത്വം വളരാന്‍ കാരണമായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും മറ്റുള്ളവരുടെ ഭാഷയും സംസ്‌കാരവും ആണ് അന്തസ്സെന്ന് നമ്മളില്‍ പലരും ധരിച്ചു.

നാലാമതായി വ്യക്തിത്വമില്ലാതായ, സ്വയം ആരെന്ന് തിരിച്ചറിവില്ലാതെ പോയ സമൂഹം. ഈ നാല് ബലഹീനതകളുടെ ആത്യന്തിക പരിഹാരമായാണ് ഡോക്ടര്‍ജി സംഘത്തെ സ്ഥാപിച്ചത്, ശാഖയിലൂടെ വ്യക്തിത്വ വികസനത്തിന് അടിത്തറയിട്ടത്. എന്നാല്‍ സംഘപാത എളുപ്പമായിരുന്നില്ല. അത് വളര്‍ന്നത് പരിഹാസവും അവഗണനയും എതിര്‍പ്പും നേരിട്ടാണ്. സംഘം ആരെയും അതിന്റെ എതിരാളികളായി കണക്കാക്കുന്നില്ല, അതുകൊണ്ടാണ്, എതിരാളികള്‍ പോലും ഒപ്പം ചേര്‍ന്നതാണ് സംഘത്തിന്റെ പാരമ്പര്യം എന്ന് പറയുന്നത്. എന്റെ പ്രതിജ്ഞ നിറവേറ്റാന്‍ ഏതെങ്കിലും സംഘടനയ്‌ക്ക് കഴിയുമെങ്കില്‍ അത് സംഘത്തിനായിരിക്കും എന്ന് ഒരിക്കല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ജയപ്രകാശ് നാരായണന്‍ പ്രഖ്യാപിച്ചത് അതിന് തെളിവാണ്, അരുണ്‍കുമാര്‍ പറഞ്ഞു.

ചെയ്യുന്ന ഒരുകാര്യത്തിന്റെയും അവകാശവാദം സംഘത്തിനില്ല. ഓരോ പൗരനും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം, മൂല്യങ്ങള്‍ എന്നിവ ലഭിക്കണമെന്ന് സംഘം ആഗ്രഹിക്കുന്നു. സമൂഹത്തില്‍ എവിടെയൊക്കെ കുറവുണ്ടോ അവിടെയെല്ലാം ഇതേ മനോഭാവത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഈ സ്വഭാവം സമാജത്തിലുടനീളം വ്യാപകമാകാനാണ് പഞ്ച പരിവര്‍ത്തനം മുന്നോട്ടുവച്ചത്. മാറ്റം ചര്‍ച്ചകളിലൂടെയല്ല, പെരുമാറ്റത്തിലൂടെയേ സംഭവിക്കൂ, സഹസര്‍കാര്യവാഹ് പറഞ്ഞു. പരിപാടിയില്‍ കേണല്‍ ദേവേന്ദ്ര ഗുഹാനി മുഖ്യാതിഥിയായി.

 

Tags: Hariyanaarun kumarpersonal developmentRSS Sahasarkaryavah Arun KumarRSS@100
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.