മുംബൈ: മഹാരാഷ്‌ട്രയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി തരംഗം. 29ൽ 26 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി സഖ്യം. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ കാവി തരംഗം. നൂറ് കടന്ന് മഹായുതി ലീഡ് ചെയ്യുന്നു. ഉദ്ദവ്-ശിവസേന കോട്ടകൾ തകർന്നടിഞ്ഞതോടെ ആഘോഷം ആരംഭിച്ച് ബിജെപി ക്യാമ്പ്.
130 സീറ്റുകളിലും എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരി വയ്‌ക്കുന്ന തരത്തിലാണ് മഹായുതിയുടെ വിജയം. 227 സീറ്റുകളിലും വോട്ടെണ്ണൽ ഏകദേശം അവസാന ഘട്ടത്തിലാണ്. 72 സീറ്റുകളിൽ മാത്രം ശിവസേന-ഉദ്ദവ് വിഭാഗം ഒതുങ്ങിയിട്ടുണ്ട്. കോൺഗ്രസിന് 14 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 25 വർഷങ്ങൾക്ക് ശേഷം ശിവസേന ഇല്ലാതെ ബിജെപി സഖ്യം ഭരണത്തിലേറുകയാണ്. 114 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 130 സീറ്റുകൾ ഇതിനോടകം ബിജെപി സഖ്യം നേടിക്കഴിഞ്ഞു.
നവി മുംബൈയിൽ 73 സീറ്റുകളിൽ ബിജെപിയും 29 സീറ്റുകൾ ശിവസേന ഷിൻഡെ വിഭാഗവും നേടി. ഉദ്ദവ് താക്കറേ വിഭാഗത്തിന് കേവലം മൂന്ന് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിംപ്രി-ചിഞ്ച് വാഡിലും 75 സീറ്റുകൾ ബിജെപി നേടിയിട്ടുണ്ട്. പൂനെയിൽ 87 സീറ്റുകൾ ബിജെപി സ്വന്തമാക്കി. എൻസിപി അജിത് പവാറും ശരത് പവാറും 13 സീറ്റുകളിൽ ഒതുങ്ങി. താനെയിൽ 37 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്.
നാഗ്പൂരിൽ 113 സീറ്റുകളിലേക്ക് ബിജെപി കുതിക്കുന്ന കാഴ്ചയും ദൃശ്യമാകുന്നുണ്ട്.
















