കൊച്ചി ; കുംഭമേളയ്‌ക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ താൻ തെറികൾക്കും വിമർശനങ്ങൾക്കും കണക്കില്ലെന്ന് കെപി ശശികല ടീച്ചർ . എന്നാൽ താനതൊക്കെ ആസ്വദിക്കുകയായിരുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുംഭമേള അവസാനം അനുവദിച്ചു.
ഞാൻ കേട്ട തെറികളും വിമർശനങ്ങൾക്കും കണക്കില്ല
എന്നെ സംബന്ധിച്ച് അതൊക്കെ ഞാനാസ്വദിച്ചു. എന്നതാണ് സത്യം.
മാരമണിൽ കൂറ്റൻ ഡ്രഡ്ജറുകൾ പമ്പയിൽ ഇറക്കി ആഴത്തിൽ പൈലിംഗ് നടത്തി 700 MM ഇരുമ്പ് പൈപ്പുകൾ പമ്പയുടെ അടിത്തട്ടിലേക്കിറക്കി കൂറ്റൻ ബെയ്ലി പാലം നിർമ്മിക്കുന്നത് കണ്ടതു കൊണ്ടാണ്
: ആചാരങ്ങൾക്കും തുല്യനീതി വേണം… എന്ന് ഞങ്ങൾ പറഞ്ഞത്.
കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ പമ്പാ നദിക്കും ഭാരതപ്പുഴയ്‌ക്കും വലിയ സ്ഥാനമാണുള്ളത്. ഈ നദീതീരങ്ങളിൽ നടക്കുന്ന മതപരമായ ചടങ്ങുകൾക്ക് നിയമങ്ങൾ ബാധകമാക്കുമ്പോൾ ഭരണകൂടം പുലർത്തുന്ന വിവേചനം ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറക്കുന്നു.
പത്തനംതിട്ട മാരാമൺ കൺവെൻഷനായി പമ്പാനദിയിൽ നടക്കുന്നത് വൻതോതിലുള്ള സജ്ജീകരണങ്ങളാണ്.
നദിയിലെ ജലലഭ്യത ഉറപ്പാക്കാൻ ഇറിഗേഷൻ വകുപ്പ് തന്നെ താൽക്കാലിക ബണ്ടുകൾ നിർമ്മിക്കുന്നതിനായി ടെണ്ടർ വിളിക്കുകയും (ഉദാഹരണത്തിന് 2026-ലെ കൺവെൻഷനായി ജനുവരിയിൽ വന്ന ടെണ്ടർ) സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.
#നദീതടസംരക്ഷണനിയമങ്ങൾ നിലനിൽക്കെത്തന്നെയല്ലേ ഇത്തരം വിപുലമായ നിർമ്മാണങ്ങൾക്ക് അവിടെ അനുമതി ലഭിക്കുന്നത്. ?
പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന മഹാമാഘം തിരുനാവായയിൽ പുനരാരംഭിക്കുമ്പോൾ അധികൃതർ സ്വീകരിക്കുന്ന നിലപാട് വിവേചനപരമാണ് എന്നാണ് ഞാൻ പറഞ്ഞത്.
ഭാരതപ്പുഴയിൽ മഹാമാഘത്തിന്റെ ഭാഗമായി താൽക്കാലിക പാലം നിർമ്മിക്കുന്നതിനെതിരെ ‘കേരള നദീസംരക്ഷണ നിയമം 2001’ ചൂണ്ടിക്കാട്ടിയാണി റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത് 70 ശതമാനം പണികളും പൂർത്തിയായ സാഹചര്യത്തിലായിരുന്നു ഈ നടപടി.
പമ്പയിൽ ടൺ കണക്കിന് ഇരുമ്പ് ഇറക്കി പാലം പണിയാമെങ്കിൽ, ഭാരതപ്പുഴയിൽ മാത്രം എന്തുകൊണ്ട് ആചാരപരമായ ആവശ്യങ്ങൾക്ക് താൽക്കാലിക നിർമ്മാണം പാടില്ല എന്ന ചോദ്യം പ്രസക്തമല്ലേ ?
ഈ ചോദ്യം ചോദിച്ച എന്നെ ആക്ഷേപിച്ചോളു
അധിക്ഷേപിച്ചോളു
അപമാനിച്ചോളു
വേണമെങ്കിൽ
ആക്രമിച്ചോളു
പക്ഷേ
ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും !
അതിന് മതേതര വായ്‌ത്താരിയല്ല ഉത്തരം ‘
#മാരാമൺ വേണ്ടെന്നല്ല പറഞ്ഞത്
മാരാമൺ സ്വന്തവും
#മഹാമഘം അന്യവുമാകരുതെന്നേ പറഞ്ഞുള്ളു
അതിനിയും പറയും
















