Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സേനയുടെ ആത്മാവിന് ഉണര്‍വ്വേകുന്നത് സംസ്കതം; സേനയുടെ ആപ്തവാക്യം മുതല്‍ ആയുധങ്ങളുടെ പേര് വരെ സംസ്കൃതത്തില്‍

ഇന്ത്യന്‍ സേന, അത് കരസേനയായാലും നാവികസേനയായാലും വ്യോമസേനയായാലും, അതിന്റെ കരുത്ത് ആവാഹിക്കുന്നത് സംസ്കൃതത്തിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇന്ത്യന്‍ സേനയുടെ ആപ്തവാക്യവും വിവിധ പദ്ധതികളും മുതല്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ പേര് വരെ സംസ്കൃതഭാഷയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 09:55 pm IST
in India, Defence

ന്യൂദല്‍ഹി: ഇന്ത്യന്‍ സേന, അത് കരസേനയായാലും നാവികസേനയായാലും വ്യോമസേനയായാലും, അതിന്റെ കരുത്ത് ആവാഹിക്കുന്നത് സംസ്കൃതത്തിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇന്ത്യന്‍ സേനയുടെ ആപ്തവാക്യവും വിവിധ പദ്ധതികളും മുതല്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ പേര് വരെ സംസ്കൃതഭാഷയിലാണ്.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം, ദേശീയ ഏകത, ദേശാഭിമാനം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഭാഷയാണ് സംസ്കൃതം. മാത്രമല്ല, , അര്‍ത്ഥം കൃത്യമായി പ്രതിഫലിപ്പിക്കാനുള്ള സംസ്കൃതഭാഷയുടെ കഴിവ് അപാരമാണ്. അതിനാലാണ് പണ്ടുമുതലേ സേന ആ ഭാഷയെ സൈന്യത്തിന്റെ തുടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ സേനയുടെ ആപ്തവാക്യം സംസ്കൃതത്തിലാണ്. ‘സേവാ പരമോ ധര്‍മ്മ’ (സേവനമാണ് പരമമായ കടമ) എന്നതാണ് ഇന്ത്യന്‍ സേനയുടെ ആപ്തവാക്യം. ഇന്ത്യന്‍ വ്യോമസേനയുടെ ആപ്തവാക്യം നഭസ്പര്‍ശം ദീപ്തം എന്നാണ്. ആകാശത്തെ അഭിമാനത്തോടെ സ്പര്‍ശിക്കാം എന്നതാണ് ഇതിന്റെ മലയാള അര്‍ത്ഥം. ആകാശത്തെ ദീപ്തപ്രഭയോടെ സ്പര്‍ശിക്കുന്നത് എന്ന അര്‍ത്ഥവും ഉണ്ട്. ഭഗവദ് ഗീതയുടെ 11ാം അധ്യായത്തില്‍ നിന്നും എടുത്ത ശ്ലോകഭാഗമാണിത്. ഭഗവദ്ഗീതയില്‍ അതുവരെ സുഹൃത്തായി മാത്രം കണ്ട കൃഷ്ണന്റെ യഥാര്‍ത്ഥ വിരാടരൂപം കണ്ട് അര്‍ജുനന്‍ അമ്പരക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ശ്ലോകം. ആകാശത്തില്‍ ദീപപ്രഭ ചൊരിഞ്ഞ് കാണപ്പെടുന്ന ഭഗവദ് രൂപത്തെ തന്നെയാണ് ഈ ശ്ലോകം പ്രതിഫലിപ്പിക്കുന്നത്.

അതുപോലെ നാവിക സേനയുടെ ആപ്തവാക്യം ശംനോ വരുണാ എന്നാണ്, സമുദ്രങ്ങളുടെ ദേവനായ വരുണന്‍ നമുക്ക് മേല്‍ അനുഗ്രഹം ചൊരിയട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഈ ശ്ലോകം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ആപ്തവാക്യമാകട്ടെ വായം രക്ഷമ എന്നാണ്. ഞങ്ങള്‍ സംരക്ഷിക്കുന്നു എന്നാണ് അര്‍ത്ഥം.

യുദ്ധവിമാനത്തിന് തേജസ് എന്ന പേര് നല്‍കിയത് ദീപപ്രഭ ചൊരിയുന്നത് എന്ന അര്‍ത്ഥത്തിലാണ്. ശത്രുലക്ഷ്യങ്ങളെ വന്‍സ്ഫോടനത്തോടെ തകര്‍ക്കുന്ന അപകടകാരിയായ ഇന്ത്യയുടെ മിസൈലിന് അഗ്നി എന്നാണ് പേര്. തീ എന്നാണര്‍ത്ഥം. മറ്റ് മിസൈലുകള്‍ക്ക് പഞ്ചഭൂതങ്ങളുടെ പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പൃഥ്വി മിസൈല്‍ എന്നതിന് ഭൂമി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആകാശ് മിസൈലിന് ആകാശം അഥവാ വായു എന്ന അര്‍ത്ഥം വരുന്ന പേര് നല്‍കിയിരിക്കുന്നു.

ആണവായുധം ഘടിപ്പിച്ച ബലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന പുതിയ മുങ്ങിക്കപ്പലുകള്‍ക്ക് ഭാരതം നല്‍കിയിരിക്കുന്ന പേര് അരിഹന്ത് എന്നാണ്. അരിഹന്ത് എന്ന സംസ്കൃതപദത്തിന്റെ അര്‍ത്ഥം ശത്രുവിനെ ഹനിക്കുന്നത് എന്നാണ്. കടലിനടിയില്‍ നിന്നും പൊടുന്ന ആണവ മിസൈലുകള്‍ അയയ്‌ക്കുന്ന ഈ അരിഹന്ത് ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകള്‍ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കും.

ഭാരതത്തിന്റെ പ്രധാന യുദ്ധടാങ്കിന് നല്‍കിയിരിക്കുന്ന പേര് അര്‍ജുന്‍ എന്നാണ്. മഹാഭാരതത്തിലെ പഞ്ചപാണ്ഡവരില്‍ ഉഗ്രപോരാളിയായ അര്‍ജുനന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

ഇനി സൈന്യത്തിന്റെ ചില പദ്ധതികളുടെ പേര് നോക്കാം. ഡിആര്‍ഡിഒ സൈനികാവശ്യത്തിനുള്ള ഉപഗ്രഹങ്ങള്‍ ആകാശത്തേക്ക് അയ്‌ക്കുന്നതിനുള്ള ഒരു വിക്ഷേപിണി സൃഷ്ടിക്കാന്‍ ശ്രമിച്ചുവരുന്നുണ്ട്. ഇതിന് നല്‍കിയിരിക്കുന്ന പേര് പ്രൊജക്ട് വേദ എന്നാണ്. വേദ പദ്ധതി എന്ന് മലയാളം. ജ്ഞാനത്തിന്റെ ഉറവിടമായി വേദങ്ങളെ കണക്കാക്കുന്നു. ഉപഗ്രഹങ്ങളെ വിക്ഷേപിക്കാവുന്ന ഒരു വിക്ഷേപിണി സൃഷ്ടിക്കുക എന്നത് പുതിയൊരു ജ്ഞാനം സൃഷ്ടിക്കുന്നതിന് തുല്ല്യമാണ്. അതുകൊണ്ട് പ്രൊജക്ട് വേദ എന്ന് പേരിട്ടു. സാധാരണ ഉപഗ്രഹങ്ങള്‍ അയയ്‌ക്കാന്‍ ഐഎസ് ആര്‍ഒയെ ആണ് നമ്മള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഒരു യുദ്ധ സാഹചര്യത്തില്‍ യുദ്ധഭൂമിയില്‍ സ്ഥാപിച്ച വിക്ഷേപിണിയില്‍ നിന്നു തന്നെ സൈനികാവശ്യങ്ങള്‍ക്കുള്ള (വാര്‍ത്താവിനിമയം മുതലായ സൈനിക ദൗത്യങ്ങളെ സഹായിക്കുന്ന സൈനിക ഉപഗ്രങ്ങള്‍) ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന പദ്ധതിയാണ് പ്രൊജക്ട് വേദ. ഇത് ഏതാണ്ട് വിജയത്തില്‍ എത്തിക്കഴിഞ്ഞുവെന്ന് അറിയുന്നു.

ശബ്ദത്തേക്കാള്‍ എട്ട് മടങ്ങ് വേഗതയില്‍ (മണിക്കൂറില്‍ 11000 കിലോമീറ്റര്‍ വേഗതയില്‍) കുതിക്കുന്ന ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിക്കുന്ന പദ്ധതിയ്‌ക്ക് ഡിആര്‍ഡിഒ പേരിട്ടിരിക്കുന്നത് വിഷ്ണുഭഗവാന്റെ പേര് തന്നെയാണ്. പ്രൊജക്ട് വിഷ്ണു. ഈ പദ്ധതിപ്രകാരം ബ്രഹ്മോസിനേക്കാള്‍ അപകടകാരിയായ ധ്വനി എന്ന മിസൈല്‍ വികസിപ്പിച്ചതായി അറിയുന്നു.ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.

കരസേനയ്‌ക്ക് വിവിധ റെജിമെന്‍റുകളുണ്ട്.- കാലാള്‍പ്പട, ആര്‍ട്ടിലറി, ആര്‍മര്‍, എഞ്ചിനയര്‍മാര്‍ എന്നിങ്ങനെയുള്ള റെജിമെന്‍റുകള്‍. ഈ റെജിമെന്‍റുകളെ നയിക്കുന്ന തത്വം സംസ്കൃതമന്ത്രത്തിലാണ് വിശദീകരിക്കുന്നത്. മദ്രാസ് റെജിമെന്‍റിന്റെ മന്ത്രം “സ്വധര്‍മ്മ നിദാനം ശ്രേയഹ” എന്നാണ്. (സ്വന്തം കടമ നി‍ര്വ്വഹിക്കുമ്പോള്‍ മരണത്തെ പുല്കുന്നത് അഭിമാനമാണ് എന്നാണ് ഇതിനര്‍ത്ഥം.

കര്‍ത്തവ്യം അന്വത്മ എന്നാണ് ഡോഗ്ര റെജിമെന്‍റിന്റെ വഴികാട്ടി മന്ത്രം. ഇതിനര്‍ത്ഥം മരണത്തിന് മുന്‍പ് ധര്‍മ്മം പ്രവര്‍ത്തിക്കുക എന്നാണ്.

ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ തത്വം പ്രശാത രണ്വിര്‍ത്ഥ എന്നാണ്. യുദ്ധത്തില്‍ വീര്യം കാട്ടുന്നത് അഭിനന്ദനീയം എന്നാണ് ഈ മന്ത്രം പറയുന്നത്.

രജ് പുതാന റൈഫിള്‍സിന്റെ ആപ്തവാക്യം വീര്‍ ഭോഗ്യ വസുന്ധര എന്നാണ്. ധീരന്‍ ഭൂമിയെ പൂര്‍വ്വാര്‍ജ്ജിത സ്വത്തായി ഏറ്റുവാങ്ങുന്നു എന്നാണ്.

Tags: Indain NavySanksritCulutral traditionindian armyMadras Regimentindian airforceSanskrit mantraNational identityIndian defence force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിന്നും ഇന്ത്യ മനസ്സിലാക്കേണ്ട പാഠം ഇതാണ്- ” ഇന്ത്യയുടെ വ്യോമസേനാശക്തിയെ കരുത്തുറ്റതാക്കണം”

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.