വെസ്റ്റ് ലണ്ടനിൽ പാകിസ്ഥാൻ ഗ്രൂമിംഗ് സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 16 കാരിയെ 200 പേരടങ്ങുന്ന സിഖുകാർ രക്ഷപ്പെടുത്തി. ജനുവരി 13-ന് പാകിസ്ഥാനി ഗ്രൂമിംഗ് സംഘത്തിലെ ആറ് പേരടങ്ങുന്ന സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തപ്പോഴാണ് സംഭവം.പെൺകുട്ടിയെ തടവിൽ പാർപ്പിച്ച ഹൗൺസ്ലോയിലെ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പൊതു പ്രകടനങ്ങൾക്കും സംഘർഷാവസ്ഥയ്‌ക്കും ശേഷം, കൗമാരക്കാരിയെ ഇവർ സുരക്ഷിതമായി പുറത്തെത്തിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഖ് പ്രസ് അസോസിയേഷന്റെ റിപ്പോർട്ടുകൾ പ്രകാരം, പ്രധാന പ്രതിയായ 40 വയസ്സുകാരൻ ആണ് പെൺകുട്ടിയെ മൂന്ന് വർഷം മുമ്പ്, വെറും 13 വയസ്സുള്ളപ്പോൾ സൗഹൃദത്തിലായി അടുപ്പം സ്ഥാപിച്ചത്. കുട്ടിക്ക് 16 വയസ്സുള്ളപ്പോൾ, പ്രതികൾ അവളെ വിശ്വാസം പിടിച്ചു പറ്റി വീട്ടിൽ നിന്ന് പുറത്താക്കാൻ പ്രലോഭിപ്പിച്ചു.യുകെയിലെ സംഘടിത ഗ്രൂമിംഗ് ശൃംഖലകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾക്ക് ഈ സംഭവം വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
പാകിസ്ഥാനിൽ നിന്നുള്ള ആളുകൾ ഉൾപ്പെടുന്ന ഇത്തരം ഗ്രൂപ്പുകൾ 11 നും 16 നും ഇടയിൽ പ്രായമുള്ള, ദുർബലരായ പെൺകുട്ടികളെയാണ് പലപ്പോഴും ലക്ഷ്യമിടുന്നത്. ഇവരുടെ വിശ്വാസം വളർത്തിയെടുക്കാൻ ഈ കുറ്റവാളികൾ പലപ്പോഴും “ലവർബോയ്” തന്ത്രങ്ങൾ – സമ്മാനങ്ങൾ, വാത്സല്യം, സൗഹൃദം എന്നിവ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഇരയെ അവളുടെ കുടുംബത്തിൽ നിന്നും ഇവൾക്ക് ലഭിക്കുന്ന പിന്തുണാ ശൃംഖലയിൽ നിന്നും ഒറ്റപ്പെടുത്തിക്കഴിഞ്ഞാൽ, ദുരുപയോഗം ചെയ്യാൻ എളുപ്പമാണ്.
പിന്നീട് പലപ്പോഴും ബ്ലാക്ക് മെയിൽ, മനുഷ്യ കടത്ത്, ലൈംഗിക ദുരുപയോഗം എന്നിവയിലേക്ക് എത്തിക്കുന്നു.കഴിഞ്ഞ വർഷം ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌കും ഇത്തരം സംഘങ്ങൾക്കെതിരെ ശബ്ദമുയർത്തിയിരുന്നു. യുകെ പ്രധാനമന്ത്രിയെ ശാസിച്ചുകൊണ്ട് യുകെ പാർലമെന്റ് അംഗം റൂപർട്ട് ലോവിന്റെ ഒരു എക്സ് പോസ്റ്റ് അദ്ദേഹം ഉദ്ധരിച്ചു, “പാകിസ്ഥാൻ ബലാത്സംഗ സംഘങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ ദേശീയ അന്വേഷണത്തിനെതിരെ വോട്ട് ചെയ്യാൻ തന്റെ എംപിമാരോട് ഉത്തരവിട്ടു” എന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
















