ന്യൂദൽഹി : അഫ്ഗാന് പണി നൽകാനെന്ന മട്ടിലാണ് പാകിസ്ഥാൻ അതിർത്തി അടച്ചത് . എന്നാൽ അത് ഇന്ത്യയ്‌ക്ക് തുറന്ന് നൽകുന്നത് 1,800 കോടി രൂപയുടെ നേട്ടമാണ് . അഫ്‍ഗാനിസ്ഥാനുമായുള്ള വ്യാപാര ബന്ധം തുടരുക തന്നെ ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ കണക്കുകളും പുറത്തുവന്നത്.
ഇറാൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ അഫ്‍ഗാനിസ്ഥാനുമായുള്ള വ്യാപാരബന്ധം ഇന്ത്യ താൽക്കാലികമായി അവസാനിപ്പിച്ചെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കി . പാക്ക്-അഫ്ഗാൻ അതിർത്തി കഴിഞ്ഞ ഒക്ടോബർ മുതൽ പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുകയാണ്. സംഘർഷത്തിനിടയിലും ഇതു തുറന്നുനൽകണമെന്ന അഭ്യർഥന അഫ്ഗാൻ ഭരിക്കുന്ന താലിബാൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, പാക്കിസ്ഥാൻ വഴങ്ങിയില്ല. എന്നാലിനി, പാക്കിസ്ഥാനുമായി വ്യാപാരബന്ധം ഇല്ലെന്ന് താലിബാനും കടുത്ത നിലപാടെടുക്കുകയായിരുന്നു.
പാക്കിസ്ഥാനിലെ തുറമുഖങ്ങളിൽ എത്തിക്കുന്ന ഉൽപന്നങ്ങൾ തോർഖാം, ചമന്‍ അതിർത്തികളിലൂടെയാണ് അഫ്‍ഗാനിലേക്ക് കടന്നിരുന്നത്. കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാൻ ഈ രണ്ട് അതിർത്തികളും അടച്ചു. ഇതോടെയാണ് അഫ്‍ഗാൻ ഇന്ത്യയെ സമീപിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം (2024–25) ഇന്ത്യ 2.7 ലക്ഷം കോടി രൂപയ്‌ക്ക് തുല്യമായ മരുന്നുകൾ കയറ്റുമതി ചെയ്തെന്നാണ് കണക്ക്. ഇതിൽ 970 കോടി രൂപയോളം അഫ്‍ഗാനിസ്ഥാനിലേക്കായിരുന്നു.
















