Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ ‘കുറ്റങ്ങള്‍’ മന്ത്രിക്കും ബാധകം

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Jan 11, 2026, 10:46 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി ചെയ്തതെന്ന് എസ്‌ഐടി ആരോപിക്കുന്ന ‘കുറ്റങ്ങള്‍’ മന്ത്രിക്കും ബാധകം. മന്ത്രിയുടെ പങ്കിന്റെ തെളിവുകള്‍ എസ്‌ഐടിക്കു ലഭിച്ചു. അന്വേഷണ സംഘത്തിനു മേല്‍ ഭരണതലത്തില്‍ സമ്മര്‍ദമില്ലെങ്കില്‍ അടുത്തുതന്നെ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും അറസ്റ്റിലാകാനാണ് സാധ്യത.

കട്ടിളപ്പാളികള്‍, പ്രഭാമണ്ഡലം, രാശിചിഹ്നങ്ങള്‍, ദശാവതാരം എന്നിവ ആലേഖനം ചെയ്ത പാളികള്‍ 2019 മേയ് 18ന് ആചാരലംഘനത്തിലൂടെയാണ് സന്നിധാനത്തുനിന്ന് ഇളക്കിമാറ്റിയതെന്ന് കുറ്റപത്രത്തില്‍ എസ്‌ഐടി പറയുന്നു. ഇടവ മാസ പൂജകള്‍ക്കായി നട തുറന്ന സമയമായതിനാല്‍ തന്ത്രി സന്നിധാനത്തുണ്ടായിരുന്നു, ദേവനില്‍ നിന്ന് അനുജ്ഞ വാങ്ങാതെ പാളികള്‍ കടത്തുന്നതിന് തന്ത്രി മൗനാനുവാദം നല്കി, മഹസര്‍ തയാറാക്കിയ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, മിഥുന മാസ പൂജയ്‌ക്കായി 2019 ജൂണ്‍ 15ന് നട തുറന്നപ്പോഴും പാളികള്‍ തിരികെയെത്തിച്ചിരുന്നില്ല, ഇത് അപ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനെ അറിയിക്കാന്‍ തന്ത്രി തയാറായില്ല… എന്നിങ്ങനെയാണ് എസ്‌ഐടി ആരോപണം.

കൃത്യം ഒരു മാസം തികയുന്ന ദിവസം, ജൂണ്‍ 18നാണ് പാളികള്‍ തിരികെ ഘടിപ്പിച്ചത്. 13-ാം പ്രതിയായ തന്ത്രിക്ക് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.

ഇതേ കുറ്റം തന്നെ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമുള്ളതായി കേസിന്റെ നാള്‍വഴി വ്യക്തമാക്കുന്നു. പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സറാകാന്‍ തന്നെ അനുവദിക്കണമെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്കു കത്തു നല്കിയിരുന്നതായാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദവും പാളികള്‍ കൊടുത്തുവിടാന്‍ കാരണമായതായി പത്മകുമാര്‍ പറഞ്ഞിരുന്നു.

ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ കടകംപള്ളി തയാറായില്ല. സ്വകാര്യ വ്യക്തിയുടെ കൈയില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കൊടുത്തുവിടാന്‍ മന്ത്രിയും മൗനാനുവാദമേകി. ഇക്കാര്യത്തില്‍ മന്ത്രി പാലിച്ച മൗനം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്നതിന് തെളിവാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ദേവസ്വം മാനുവലിലെ വ്യവസ്ഥകള്‍ മനസിലാക്കാനോ നടപ്പാക്കുന്നെന്ന് ഉറപ്പാക്കാനോ മന്ത്രിയെന്ന നിലയില്‍ കടകംപള്ളി ശ്രമിച്ചില്ല. പോറ്റിയും കടകംപള്ളിയും തമ്മില്‍ വ്യക്തിബന്ധം തെളിയിക്കുന്ന നിരവധി സംഭവങ്ങളും ചിത്രങ്ങളുമുണ്ട്. ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനം നിരീക്ഷിക്കേണ്ട മന്ത്രി സ്വന്തം കടമയില്‍ നിന്ന് ഒഴിഞ്ഞുമാറി. മാനദണ്ഡങ്ങള്‍ പാലിച്ചാണോ പാളികള്‍ ഇളക്കുന്നതെന്നു പോലും തിരക്കാന്‍ മന്ത്രി തയാറായില്ല.

കടമ നിര്‍വഹിക്കാന്‍ തന്ത്രി പരാജയപ്പെട്ടെങ്കില്‍ അതേ വീഴ്ച മന്ത്രിക്കും സംഭവിച്ചെന്നു തെളിയിക്കുന്ന കാര്യങ്ങളാണിവ.

Tags: kadakampally surendranതന്ത്രി കണ്ഠര് രാജീവര്ശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

Kerala

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി, ഡി ജി പിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

Kerala

സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.