തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ. ചരിത്രവും വിശ്വാസവും സംസ്‌കാരവും ഇഴചേർന്ന സാമൂഹ്യ-രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും ഭാരതീയ മനസ്സിന്റെ അസാമാന്യമായ പ്രവർത്തന ഐക്യം വ്യക്തമാക്കുന്നതായി ഇത്. യാദൃച്ഛികമാണെന്ന് തോന്നാമെങ്കിലും അബോധപൂർവം നടക്കുന്ന ആസൂത്രണംകൂടിയാണിത്.
ഗിർ സോമനാഥ് എന്ന ഗുജറാത്തിലെ ജില്ലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് അദ്ദേഹം സോമനാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ യോദ്ധാക്കളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ശൗര്യ യാത്രയിൽ പങ്കെടുക്കുന്നു. ശൗര്യ യാത്രയിൽ വീരത്വവും ത്യാഗവും പ്രതിഫലിപ്പിക്കുന്ന 108 കുതിരകളുടെ പ്രതീകാത്മക ഘോഷയാത്ര ഉണ്ടായിരിക്കും. പിന്നീട്, പ്രധാനമന്ത്രി സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുന്നുണ്ട്.
രാവിലെ 11 മണിയോടെ, അദ്ദേഹം സോമനാഥിൽ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യും. 2026 ജനുവരി 8 മുതൽ 11 വരെ നടക്കുന്ന സോമനാഥിൽ സോമനാഥ സ്വാഭിമാൻ പർവ് സംഘടിപ്പിക്കുന്നു. ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി ത്യാഗങ്ങൾ ചെയ്ത എണ്ണമറ്റ ഭാരതപൗരന്മാരെ ഓർമ്മിക്കുന്നതിനായാണ് ഇത് നടത്തുന്നത്. 1026-ൽ ഗസ്നിയിലെ മഹ്‌മൂദ് സോമനാഥ ക്ഷേത്രം ആക്രമിച്ചതിന്റെ 1,000 വർഷങ്ങൾ ആഘോഷിക്കുന്ന പരിപാടിയാണിത്. നൂറ്റാണ്ടുകളായി നിരവധി തവണ നശിപ്പിക്കാൻ ശ്രമിച്ചിട്ടും, സോമനാഥ ക്ഷേത്രം ഇന്ന് പ്രതിരോധശേഷിയുടെയും വിശ്വാസത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ശക്തമായ പ്രതീകമായി നിലകൊള്ളുന്നു. കൂട്ടായ ദൃഢനിശ്ചയത്തിന്റെയും പുരാതന പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെയും ഫലമായാണ് ഇത്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്. ഇന്നലെ രാത്രി അദ്ദേഹം തലസ്ഥാനത്ത് എത്തി.
ഇന്ന് കാലത്ത് മുറജപം നടക്കുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടയത്തും.
ആറുവർഷം കൂടുമ്പോൾ നടക്കുന്ന വേദമന്ത്ര ജപയജ്ഞമായ മുറജപം ചരിത്ര പ്രധാനവും സാംസ്‌കാരിക-വിശാസ പ്രവർത്തനങ്ങളുടെ മുറിയാത്ത തുടർച്ചകൂടിയാണ്. ഷാ ക്ഷേത്ര ദർശനം നടത്തിയ ശേഷം രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കേരളത്തിലെ ബിജെപി പ്രവർത്തകരെത പങ്കാളികളാക്കുന്നതു സംബന്ധിച്ച വിവിധ ചർച്ചകളിലും യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. ബിജെപിയുടെ ജനപ്രതിനിധിളായ രണ്ടായിരത്തിലേറെ പേരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ് പ്രധാന പരിപാടികളിൽ ഒന്ന്.











