ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് ബി ജെ പി ആലപ്പുഴ സൗത്ത് ജില്ല അധ്യക്ഷൻ സന്ദീപ് വാചസ്പതി. മന്ത്രിമാരെ രക്ഷിക്കാനാണോ തന്ത്രിയെ പിടിച്ചതെന്ന് സംശയമുണ്ടെന്നും തന്ത്രി കണ്ഠര് രാജീവരുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രിയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. ആരോപണ വിധേയരായ മൂന്ന് മന്ത്രിമാർ ഇപ്പോഴും പുറത്താണ്. ദേവസ്വം ബോർഡുകളിൽ ഒരില അനങ്ങണമെങ്കിൽ പോലും മന്ത്രിയുടെ അനുമതി വേണമെന്ന് ദേവസ്വം കമ്മീഷണർമാർ തന്നെ പറഞ്ഞിരുന്നു. ഒരു താൽക്കാലിക നിയമനം നടത്താൻ പോലും ഇവർക്ക് അവകാശമില്ല.
സർവ്വാധികാരിയായി എല്ലാം അടക്കി ഭരിച്ച ശേഷം ഒരു കുഴപ്പം വന്ന സമയത്ത് മറ്റുള്ളവരുടെ തലയിലിട്ട് രക്ഷപ്പടുന്നതിന്ർറെ രാഷ്‌ട്രീയമാണ് ചോദ്യം ചെയ്യുന്നത്. അതിന് ഭരണകൂടവും കൂട്ടുനിൽക്കുകയാണ്. മന്ത്രിമാരെ രക്ഷിക്കാനാണ് തന്ത്രിയെ പിടിച്ചെതെന്ന സംശയവുമുണ്ട്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.
എന്നാൽ തെറ്റുകാരെ സംരക്ഷിക്കാൻ മറ്റുളളവരെ ബലിയാടാക്കാനുള്ള ശ്രമം എസ്ഐടി നടത്തുന്നുണ്ടോ എന്നും സംശയിക്കേണ്ടി വരുന്നുന്നു. കേസിൽ അറസ്റ്റിലാവർ മന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കിയിട്ടും അതിനെ കുറിച്ചൊന്നും അന്വേഷിക്കാതെ തന്ത്രിയിലേക്ക് കാര്യങ്ങൾ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു.
















