Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയ്‌ക്കെതിരെ വെറുപ്പും തിന്മയും പരത്താന്‍ ശ്രമിക്കുമ്പോള്‍ ശ്രീലങ്കയില്‍ നിന്നും ഉയരുന്നത് ഇന്ത്യയ്‌ക്കും മോദിയ്‌ക്കും അനുകൂലമായ ശബ്ദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 10:08 pm IST
in World
മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)

ന്യൂദല്‍ഹി: പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയ്‌ക്കെതിരെ വെറുപ്പും തിന്മയും പരത്താന്‍ ശ്രമിക്കുമ്പോള്‍ ശ്രീലങ്കയില്‍ നിന്നും ഉയരുന്നത് ഇന്ത്യയ്‌ക്കും മോദിയ്‌ക്കും അനുകൂലമായ ശബ്ദം. മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റും ആയിരുന്ന, ഇപ്പോള്‍ ശ്രീലങ്കയുടെ എംപിയായ മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും പറയുന്നത് തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദിയും ഇന്ത്യയും കയ്യാളണമെന്നാണ്.

ഭീകരവാദ വെല്ലുവിളികളും സാമൂഹിക അസ്വാരസ്യങ്ങളും രാഷ്‌ട്രീയ തകിടം മറിച്ചിലുകളും കൊണ്ട് നിറഞ്ഞ തെക്കന്‍ ഏഷ്യയില്‍ ഇന്ത്യയുടെയും മോദിയുടെയും നേതൃത്വം അനിവാര്യമാണെന്ന് മഹിന്ദ രാജപക്സെ പറയുന്നു. വിദ്യാര്‍ത്ഥി കലാപം നടന്ന ബംഗ്ലാദേശിലും നേപ്പാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹിന്ദ രാജപക്സെയുടെയും മകന്‍ നമല്‍ രാജപക്സെയുടെയും വാക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ആവശ്യമാണെന്ന് നമല്‍ രാജപക്സെ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. നേപ്പാളിലും ബംഗ്ലാദേശിലും വിദ്യാര്‍ത്ഥികലാപത്തില്‍ ഭരണമാറ്റം വരെയുണ്ടായി. ഈ സാഹചര്യത്തില്‍ തെക്കന്‍ ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഇന്ത്യ അതിന്റെ പ്രധാന കരുത്തായി നിലകൊള്ളണമെന്നും നമല്‍ രാജപക്സെ പറയുന്നു.

തെക്കന്‍ ഏഷ്യയിലെ മൂന്ന് രാജ്യങ്ങളില്‍ ഒരേ രീതിയില്‍ കലാപത്തിലൂടെ ഭരണമാറ്റം
തെക്കന്‍ ഏഷ്യയില്‍ മൂന്ന് രാജ്യങ്ങളില്‍ ഒരേ രീതിയിലാണ് ഭരണമാറ്റം ഉണ്ടായത്. ആദ്യം കലാപമുണ്ടായത് ശ്രീലങ്കയിലാണ്. 2022ല്‍. സാമ്പത്തിക പ്രതിസന്ധിയും പ്രാദേശിക പ്രശ്നങ്ങളും വളരെ പെട്ടെന്ന് ജനങ്ങളുടെ അഴിമതി വിരുദ്ധ കലാപമായി മാറി. ഇതിനെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്‍റ് ഗോതബായ രാജപക്സെയെ അധികാരത്തില്‍ നിന്നും പുറത്താക്കി.

രണ്ട് വര്‍ഷം കഴിഞ്ഞ് 2024ല്‍ ആണ് ജോലി സംവരണപ്രശ്നവുമായി ബന്ധപ്പെട്ട് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപം അക്രമത്തിലേക്ക് വഴിതിരിഞ്ഞത്. അത് ഷേഖ് ഹസീന നയിച്ചിരുന്ന അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തില്‍ കലാശിച്ചു. പകരം യുഎസ് പിന്തുണയുള്ള മുഹമ്മദ് യൂനസ് ഇടക്കാലസര്‍ക്കാരിന്റെ തലവനായി അധികാരമേറ്റു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2025ല്‍ ആണ് നേപ്പാളില്‍ കലാപമുണ്ടായത്. ഇത് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ മക്കള്‍ നയിക്കുന്ന സമ്പന്ന ജീവിതത്തോടുള്ള പ്രതിഷേധമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ നിന്നാണ് ആരംഭിച്ചത്. ക്രമേണ ഈ ജെന്‍സീ കലാപം (1990ന് ശേഷം ജനിച്ചവരാണ് ജെന്‍ സീ കൗമാരക്കാര്‍) നേപ്പാള്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ കലാശിച്ചു. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെയ്‌ക്കേണ്ടിവന്നു.

ഈ കലാപങ്ങള്‍ കത്തിക്കുന്നതിന് പിന്നില്‍ ഭീകരവാദശക്തികളുണ്ടെന്നും അതിനാല്‍ വിവിധരാജ്യങ്ങള്‍ തമ്മില്‍ ഭീകരവാദത്തിനെതിരെ കൈകോര്‍ക്കണമെന്നും മഹിന്ദ രാജപക്സെ ആവശ്യപ്പെട്ടു. “രാഷ്‌ട്രീയ അക്രമവും ഭീകരവാദവും ഇല്ലാതാക്കാന്‍ തെക്കന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ധാരണയുണ്ടാകണം. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കൂട്ടായി പരിശ്രമം ഉണ്ടാകണം.അതിനാല്‍ തെക്കന്‍ ഏഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉണ്ടാകാന്‍ ഇന്ത്യയുടെ നേതൃത്വം അനിവാര്യമാണ്.” – മഹിന്ദ രാജപക്സെ പറഞ്ഞു.

Tags: NepalBangladeshSri LankaNamal RajapakseGen z riotMahinda RajapakseSouth Asia leadership
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

World

പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

ഇന്ത്യ സംരക്ഷണം ഏറ്റെടുത്ത ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ലവാന്‍റെ 183 ഇറാന്‍ നാവികരെയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കാതെ ഇറാനിലേക്ക് അയച്ച് ഇന്ത്യ
India

ഇറാന്റെ കപ്പലിലെ ജീവനക്കാരെ ട്രംപിന് വിട്ടുകൊടുക്കാതെ ഇന്ത്യ; ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ 183 ജീവനക്കാരെയും മടക്കിയയച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.