ന്യൂദല്‍ഹി: ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായതിനാല്‍ ചിക്കന്‍ നെക്ക് എന്ന് വിളിക്കപ്പെടുന്ന പ്രദേശമാണ് സിലിഗുരി. 20 കിലോമീറ്റര്‍ മാത്രം വീതിയുള്ള ആ സിലിഗുരിയില്‍ തടസ്സമുണ്ടാക്കി ഇന്ത്യയുടെ ഏഴ് വടക്ക് കഴിക്കന്‍ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്തുക എന്നത് പാകിസ്ഥാന്റെയും ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലികാവാദികളുടെയും സ്വപ്നമാണ്.
പക്ഷെ ഇനി ചിക്കന്‍ നെക്കിനെ വെട്ടിമുറിക്കാന്‍ കഴിയാത്ത വിധം ഇന്ത്യ ചില ഇടപെടല്‍ നടത്തിയിരിക്കുകയാണ്. ഇതില്‍ ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് യൂനസും ജമാ അത്തെ ഇസ്ലാമിയും പാകിസ്ഥാന്റെ രഹസ്യചാരസംഘടനയായ ഐഎസ് ഐയും. ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി പ്രദേശത്ത് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേന 12 അടി ഉയരുമുള്ള പ്രത്യേകം രൂപകല്‍പന ചെയ്ത കരുത്തുറ്റ വേലി നിര്‍മ്മിച്ചിരിക്കുകയാണ്. എളുപ്പത്തില്‍ മുറിക്കാന്‍ സാധിക്കാത്തതാണ് ഈ വേലി. 12 അടിയോളം ഉയരുമുള്ളതിനാല്‍ അതിന് മുകളിലൂടെ കയറി ഇന്ത്യയില്‍ എത്തുക എളുപ്പവുമല്ല. ഇവിടെ ഹൈടെക് ക്യാമറകളും സ്ഥാപിച്ചിട്ടുള്ളതിനാല്‍ നുഴഞ്ഞുകയറ്റത്തെയും ഏത് ആക്രമണശ്രമങ്ങളെയും ഈ ജാഗ്രതാക്കണ്ണുകള്‍ തത്സമയം പകര്‍ത്തും.
ഇതോടെ സിലിഗുരിയിലേക്ക് ബംഗ്ലാദേശില്‍ നിന്നും എളുപ്പത്തില്‍ കലാപകാരികള്‍ക്ക് തള്ളിക്കയറി വരാനാവില്ല. മാത്രമല്ല, അവിടെ കര്‍ശന നിരീക്ഷണത്തോടെ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനയുടെ പട്ടാളക്കാര്‍ പീരങ്കികളും തോക്കുമായി നിലകൊള്ളുകയുമാണ്. ഇവിടെ എന്ത് നീക്കമുണ്ടായാലും നിമിഷനേരത്തില്‍ ഇന്ത്യയുടെ മുഴുവന്‍ സേനയും ഇരച്ചെത്തുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരിക്കുകയാണ് ഇന്ത്യ.
ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് 2020ല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ ദല്‍ഹി കലാപത്തില്‍ നടത്തിയ ഒരു പ്രസംഗമുണ്ട്.സിലിഗുരിക്കടുത്തുള്ള അഞ്ച് ലക്ഷം മുസ്ലിങ്ങള്‍ അവിടെ ചെന്ന് ഇന്ത്യയുടെ ചിക്കന്‍ നെക്കായി അറിയപ്പെടുന്ന ഈ ഇടുങ്ങിയ പ്രദേശത്തില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കണമെന്നതായിരുന്നു ഈ ആഹ്വാനം. വിഘടനവാദപരമായ, രാജ്യദ്രോഹപരമായ ഈ പ്രസംഗം കേട്ട് ജെഎൻയുവിലെ സമരക്കാര്‍ പോലും ഞെട്ടി. അത്രയ്‌ക്ക് നഗ്നമായ ഇന്ത്യാവിരുദ്ധതായിരുന്നു ഉമര്‍ ഖാലിദ് പ്രസംഗിച്ചത്. ഈ പ്രസംഗത്തിന്റെ വീഡിയോ ദല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. പക്ഷെ ഇനി ഇത്തരം വേലത്തരങ്ങള്‍ ഇന്ത്യയുടെ ചിക്കന്‍ നെക്കില്‍ നടക്കില്ലെന്ന് ഇപ്പോഴത്തെ തലയ്‌ക്ക് രാഷ്‌ട്രീയം പിടിച്ച ഇടത് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കിയാല്‍ നന്ന്.
















