Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉമര്‍ ഖാലിദിന് ജാമ്യം കിട്ടിയില്ല, ഇപ്പോള്‍ തെരുവുനായ്‌ക്കളുടെ കേസിലും സുപ്രീംകോടതി വക കൊട്ട്; കപില്‍ സിബലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

ഒരു കാലത്ത് സുപ്രീംകോടതിയില്‍ അപ്രമാദിത്വമുണ്ടായിരുന്ന കോണ്‍ഗ്രസ്-ഇടത്-ജിഹാദി-ലിബറല്‍ അഭിഭാഷകരായിരുന്നു പി. ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 08:45 pm IST
inIndia
ഉമര്‍ ഖാലിദ് (ഇടത്ത്) കപില്‍ സിബല്‍ (നടുവില്‍) ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ (വലത്ത്)

ഉമര്‍ ഖാലിദ് (ഇടത്ത്) കപില്‍ സിബല്‍ (നടുവില്‍) ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ (വലത്ത്)

ന്യൂദല്‍ഹി: ഒരു കാലത്ത് സുപ്രീംകോടതിയില്‍ അപ്രമാദിത്വമുണ്ടായിരുന്ന കോണ്‍ഗ്രസ്-ഇടത്-ജിഹാദി-ലിബറല്‍ അഭിഭാഷകരായിരുന്നു പി. ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍. അതില്‍ പ്രധാനിയായിരുന്നു കപില്‍ സിബല്‍. ഒരു തവണ കോടതിയില്‍ ഹാജരാകുന്നതിന് തന്നെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകന്‍. ഇദ്ദേഹം വാദിക്കാനുണ്ടെങ്കില്‍ ഏത് പാതിരാത്രിയിലും സുപ്രീംകോടതി വാദം കേള്‍ക്കും, ഏത് കേസിലും ഉടനെ വാദം കേള്‍ക്കും എന്നൊക്കെ ദല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള പതിവ് പല്ലവികളാണ്. പക്ഷെ ഈയിടെയായി പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ…എന്ന പഴഞ്ചൊല്ല് പോലെ കാര്യങ്ങള്‍ മാറുകയാണ്.

ദല്‍ഹിയില്‍ 53 പേരുടെ മരണത്തിന് കാരണമായ ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ ഖാലിദിന്റെ ജാമ്യത്തിന് വേണ്ടി വാദിച്ചത് കപില്‍ സിബല്‍. ഉമര്‍ ഖാലിദിന് ജാമ്യം നേടിക്കൊടുക്കാന്‍ ഇദ്ദേഹം പല കളികളും കളിച്ചു. “കേസില്‍ കുറ്റമാരോപിക്കപ്പെട്ട ആള്‍ക്ക് ജയില്‍ എന്നത് അപൂര്‍വ്വമാണെന്നും ജാമ്യം നല്‍കുക എന്നത് സാധാരണമാണെന്നും” ഉള്ള സുപ്രീംകോടതി ജസ്റ്റിസായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വാചകം വ്യാപകമായി കപില്‍ സിബല്‍ പ്രചരിപ്പിച്ചിരുന്നു. രാജ് ദീപ് സര്‍ദേശായി ഉള്‍പ്പെടെയുള്ള ഒട്ടേറെ അര്‍ബന്‍ നക്സലുകളായ മാധ്യമപ്രവര്‍ത്തകര്‍ ഈ വാദമുഖം പരമാവധി പ്രചരിപ്പിച്ചിരുന്നു. ഉമര്‍ ഖാലിദിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ദേശവിരുദ്ധപ്രസംഗവും പ്രവര്‍ത്തനവും നടത്തി എന്ന ദല്‍ഹി പൊലീസിന്റെ പക്കല്‍ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉണ്ടെന്നിരിക്കെ, അത്തരം ഒരു രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയ പ്രതിക്ക് ജാമ്യം നിര്‍ബന്ധമാണോ?

ബേല ത്രിവേദി എന്ന മിടുക്കിയായ ജഡ്ജിയുടെ ബെഞ്ചിലായിരുന്നു ഉമര്‍ഖാലിദിന്റെയും ഷെര്‍ജില്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ജാമ്യപേക്ഷയ്‌ക്കുള്ള അപേക്ഷ പല തവണ നീട്ടി. ഒരു തവണ താന്‍ നല്‍കിയ ജാമ്യാപേക്ഷ തന്നെ പിന്നീട് കപില്‍ സിബല്‍ പിന്‍വലിച്ചു. ഒരു സീനിയര്‍ അഭിഭാഷകന്റെ പക്കല്‍ നിന്നും അങ്ങിനെ സംഭവിക്കണമെങ്കില്‍ തനിക്ക് പറ്റാത്തതെന്തോ നടക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കാം അങ്ങിനെ ചെയ്തിരിക്കുക എന്ന ആരോപണം വന്നു. തനിക്ക് അനുകൂലമായ ബെഞ്ചിലേക്ക് കേസ് എത്തിക്കാന്‍ കപില്‍ സിബല്‍ ശ്രമിച്ചുവെന്നും ഉമര്‍ ഖാലിദ് കേസില്‍ ആരോപണമുണ്ടായി. ഏറ്റവുമൊടുവില്‍ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വിധി പറയുന്ന ജഡ്മിമാരെ സ്വാധീനിക്കാന്‍ ന്യൂയോര്‍ക്ക് മേയറായ സൊഹ്റാന്‍ മംദാനി എന്ന ഇടത് ജിഹാദി മേയറെക്കൊണ്ടും കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് വാദിക്കുന്ന എട്ട് മോദി വിരുദ്ധ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെക്കൊണ്ടും ഉമര്‍ ഖാലിദിന് ജാമ്യം നല്‍കേണ്ടതുണ്ടെന്ന അഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവന്നു. പക്ഷെ സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ കപില്‍ സിബലിനായില്ല. 2020ലെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ പിന്നില്‍ വലിയ ഗൂഢാലോചന നടന്നു എന്ന വാദത്തില്‍ സുപ്രീംകോടതി ഉറച്ചുനില്‍‍ക്കുകയും ഉമര്‍ ഖാലിദിനുള്ള ജാമ്യം നിഷേധിക്കുകയും ചെയ്തു. ജസ്റ്റിസ് അരവിന്ദ് കുമാറിനും ജസ്റ്റിസ് എന്‍.വി. അഞ്ജാരിയയ്‌ക്കും എതിരെ വന്‍തോതിലാണ് ഈ വിധിയുടെ പേരില്‍ ജിഹാദി-അര‍്ബന്‍നക്സല്‍-കോണ്‍ഗ്രസ് മാധ്യമങ്ങള്‍ വിമര്‍ശനം ചൊരിയുന്നത്. പക്ഷെ ഈ ജഡ്ജിമാരുടെ ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വിധി പറയാന്‍ കാട്ടിയ കരുത്തിനെ അഭിനന്ദിച്ചേ മതിയാവൂ.

തെരുവുനായ്‌ക്കളുടെ കേസിലും തിരിച്ചടി
തെരുവ് നായ്‌ക്കളെക്കുറിച്ചുള്ള കേസില്‍ കഴിഞ്ഞ ദിവസം കപില്‍ സിബലിന് സുപ്രീംകോതിയില്‍ നിന്ന് വന്‍ തിരിച്ചടിയാണ് കിട്ടിയത്. സുപ്രീംകോടതിയും കപില്‍ സിബലും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

തെരുവുനായ്‌ക്കള്‍ക്ക് വേണ്ടി വാദിച്ച കപില്‍ സിബലിനോട് സുപ്രീംകോടതി:”എന്താ കോഴികള്‍ക്കും ആടിനും ജീവനില്ലെന്നുണ്ടോ?”
കപില്‍ സിബല്‍: ഞാന്‍ കോഴി കഴിക്കുന്നത് നിര്‍ത്തി.
സുപ്രീംകോടതി: റോഡുകള്‍ തടസ്സമില്ലാത്ത ഇടങ്ങളായി മാറണം. തെരുവുനായ്‌ക്കല്‍ ചിലപ്പോള്‍ കടിക്കില്ലായിരിക്കാം. പക്ഷെ അവ റോഡില്‍ വാഹനാപകടങ്ങള്‍ ഉണ്ടാക്കിയേക്കാം.
കപില്‍ സിബല്‍: ചില പുലികള്‍ ആക്രമിച്ചേക്കാം. അതിനര്‍ത്ഥം എല്ലാ പുലികളേയും കൂട്ടിലടക്കണം എന്നല്ലല്ലോ. എല്ലാ തെരുവുനായ്‌ക്കളും കടിക്കില്ല.
സുപ്രീംകോടതി: താങ്കള്‍ക്ക് അത് എങ്ങിനെ തിരിച്ചറിയാന്‍ സാധിക്കും? ഇന്നത്തെ പ്രഭാതത്തില്‍ ഏതെല്ലാം തെരുവ് നായ്‌ക്കളുടെ മൂഡ് എന്തെല്ലാമാണെന്ന് താങ്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?

“ഞാൻ ഒരു സർവകലാശാലയിൽ പഠിച്ചിരുന്ന സമയം അവിടെ നിരവധി നായകൾ ഉണ്ടായിരുന്നു. ആരും എന്നെ കടിച്ചിട്ടില്ല” എന്ന കപിൽ സിബലിന്റെ വാദത്തെ ജസ്റ്റിസ് സന്ദീപ് മേത്ത ഖണ്ഡിച്ചു. ഗൗരവമുള്ള വിഷയമാണിതെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് സന്ദീപ്മേത്ത കപിൽ സിബലിന്റെ വാദത്തെ വിമർശിച്ചത്. “നിങ്ങളുടെ വിവരങ്ങൾ കാലഹരണപ്പെട്ടതാണ്. ബെംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ നിരവധി നായആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായ്‌ക്കളെ നീക്കം ചെയ്‌ത് വെടിവയ്‌ക്കണമെന്ന് ആരും പറയുന്നില്ലെന്നും, നായ്‌ക്കളുടെ കടിയേറ്റ സംഭവങ്ങൾ തടയാൻ നടപടി ഉണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.രാജ്യത്തെ തെരുവുനായ പ്രശ്‌നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു വാദം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സുപ്രീംകോടതി ഇക്കുറി ചോദ്യങ്ങള്‍ കൊണ്ട് കപില്‍ സിബലിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു. അതെ കപില്‍ സിബലിന്റെ പഴയ അപ്രമാദിത്വം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. തിരുവായ്‌ക്ക് എതിര്‍വായില്ല എന്ന പഴയ അന്തരീക്ഷം ഇന്നില്ല.

Tags: Bela TrivediArvind Kumarumar-khalidSupreme CourtUAPAKapil sibalstreet dogsDelhi Riot CaseNV Anjaria
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

India

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

India

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.