തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അഭ്യർത്ഥന മാനിച്ച് കേരളത്തിലുടനീളം 15 ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. തെക്ക് ധനുവച്ചപുരം, ബാലരാമപുരം മുതൽ വടകര, വടക്ക് കണ്ണൂർ വരെ ആദ്യമായാണ് ഒറ്റയടിക്ക് 15 സ്റ്റോപ്പുകൾ അനുവദിക്കുന്നത്.
ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിലും മധുര-ഗുരുവായൂർ എക്സ്പ്രസിന് ചെറിയനാട്ടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസിന് തുറവൂരും വല്ലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം സെൻട്രൽ-വേരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടിയിലും വടകരയിലും സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയിൽ ഒരിക്കൽ ഓടുന്ന നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസിനും പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിച്ചു.
ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റിക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ് അനുവദിച്ചു. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് ധനുവച്ചപുരത്തും പുനലൂർ-മധുര എക്സ്പ്രസിന് ബാലരാമപുരത്തും സ്റ്റോപ്പ് അനുവദിച്ചു. തൃശൂർ- കണ്ണൂർ എക്സ്പ്രസിന് കണ്ണൂർ സൗത്ത് സ്റ്റേഷനിലും തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസിന് കിളികൊല്ലൂരും സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം നോർത്ത്-ഭാവ്നഗർ എക്സ്പ്രസിനും എറണാകുളം – പുനെ എക്സ്പ്രസിനും വടകര സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.
എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂരും സ്റ്റോപ്പ് അനുവദിച്ചു.
















