ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയെന്നും അതിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പറഞ്ഞിരുന്നു. 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യ ആവശ്യപ്പെട്ടുവെന്നാണ് ട്രമ്പിന്റെ അവകാശവാദം . എന്നാൽ ഇപ്പോൾ സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ് . ഇന്ത്യൻ സൈന്യം കാത്തിരിക്കുന്നത് യുഎസിന്റെ അപ്പാച്ചെയ്‌ക്കായല്ല. മറിച്ച് ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന പ്രചണ്ഡ് ഹെലികോപ്റ്ററുകൾക്കായാണ്.ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കെൽപ്പുള്ള പോരാളിയാണ് ഇന്ത്യയുടെ പ്രചണ്ഡ്
സമുദ്രനിരപ്പിൽ നിന്ന് 5,000 മുതൽ 16,400 അടി വരെ ഉയരത്തിൽ ലാൻഡ് ചെയ്യാനും ടേക്ക്ഓഫ് ചെയ്യാനും കഴിവുള്ളവയാണ് പ്രചണ്ഡ് ഹെലികോപ്റ്ററുകൾ, ഇത് സിയാച്ചിനിലും കിഴക്കൻ ലഡാക്കിലും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രചണ്ഡിന് ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാനും സാധിക്കും. 16400 അടി ഉയരത്തിൽ ആയുധങ്ങളും ഇന്ധനവുമായി പറക്കാനുമാകും.
കാർഗിൽ യുദ്ധസമയത്താണ് ഉയരമുള്ള മലനിരകളിൽ പറന്നുചെന്ന് ശത്രുക്കളെ ആക്രമിക്കാൻ കെൽപ്പുള്ള ഒരു ഹെലികോപ്റ്ററിന്റെ കുറവ് ഇന്ത്യയ്‌ക്ക് അനുഭവപ്പെട്ടത്. ആ പാഠത്തിൽ നിന്നാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ‘പ്രചണ്ഡ്’ രൂപകല്പന ചെയ്തത്.ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസ്ട്രൽ (Mistral) മിസൈലുകളുണ്ട്. ഭാവിയിൽ ‘ധ്രുവാസ്ത്ര’ പോലുള്ള ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും ഇതിൽ ഘടിപ്പിക്കും. ഇന്നിപ്പോള്‍ പ്രചണ്ഡിനായി എച്ച്.എ.എല്ലുമായി 62,700 കോടിയുടെ വമ്പന്‍ കരാരില്‍ ഒപ്പിട്ടിരിക്കുകയാണ് പ്രതിരോധമന്ത്രാലയം. 156 പ്രചണ്ഡ് കോപ്റ്ററുകള്‍ക്കാണ് കരാര്‍. ഇതില്‍ 90 കോപ്റ്ററുകള്‍ കരസനേയ്‌ക്കും 66 എണ്ണം വ്യോമസേനയ്‌ക്കും ലഭിക്കും.
ശത്രുക്കള്‍ക്കെതിരെ പോരാടാനും, ടാങ്കുകള്‍, ബങ്കറുകള്‍, ഡ്രോണുകള്‍ എന്നിവയെ നിമിഷനേരംകൊണ്ട് തകര്‍ക്കാനും അഗ്രഗണ്യന്‍. രാത്രിയും പകലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ശേഷി അതാണ് പ്രചണ്ഡ്. പൈലറ്റും കോ-പൈലറ്റ് അല്ലെങ്കില്‍ ഗണ്ണര്‍, ഇവര്‍ രണ്ടുപേരാണ് പ്രചണ്ഡിനെ നയിക്കുക. കോക്ക്പിറ്റില്‍ മുന്നില്‍ പൈലറ്റ്, പിന്നില്‍ ഗണ്ണര്‍. രണ്ടുപേര്‍ക്കുള്ള സ്ഥലമൊഴികെ ബാക്കിയെല്ലാം ആയുധനങ്ങള്‍. ഗണ്ണറുടെ തലയിലുള്ള ഹെല്‍മെറ്റ് പോലും അത്യാധുനിക കണ്ക്റ്റിവിറ്റി സംവിധാനത്തോടെയുള്ളതാണ്.
ഗണ്ണര്‍ എങ്ങോട്ട് നോക്കുന്നോ അങ്ങോട്ട് ഗണ്ണും മിസൈലുമെല്ലാം പോയിന്റ് ചെയ്യും. വെടിയുതിര്‍ക്കും. ഇങ്ങനെ ടെക്‌നോളജിയിലും വമ്പനാണ് പ്രചണ്ഡ്. എതിരാളികളുടെ കണ്ണില്‍പ്പെട്ടാലും അവര്‍ക്ക് അത്ര എളുപ്പത്തില്‍ പ്രചണ്ഡിനെ തകര്‍ക്കാനാകില്ല. 12.7 എംഎ വരെയുള്ള ബുള്ളറ്റുകളേയും കോപ്റ്റര്‍ തടുത്തിടും. അരുണാചലലിലെ ഇടുങ്ങിയ താഴ്‌വരകളില്‍ പോലും എളുപ്പത്തില്‍ പറക്കാന്‍ സാധിക്കുമെന്നും പ്രചണ്ഡ് തെളിയിച്ചിട്ടുണ്ട്.














